ഈ നിഴൽക്കുത്ത് എന്ന കലാപരിപാടി ശ്രദ്ധയിൽ പെടുന്നത്, മഹാഭാരതത്തിലാണ്. പാണ്ഡവരെ നിഗ്രഹിയ്ക്കാൻ വിവിധ മാർഗ്ഗങ്ങൾ സ്വീകരിച്ച് പരാജയപ്പെട്ട ദുര്യോധനൻ, ശകുനിയുടെ നിർദ്ദേശ പ്രകാരം ഒരു മലയനെ വരുത്തി, നിഴലിൽ ജീവൻ ആവാഹിച്ച് അതിൽ കത്തി കുത്തിയിറക്കി, പാണ്ഡവരെ വധിയ്ക്കാൻ ശ്രമിയ്ക്കുന്നുണ്ട്.
ഇപ്പോൾ ഇതേ രീതിയിൽ ചില മലയന്മാർ, ശ്രീനാരായണീയർ എന്നു ചമഞ്ഞ്, ഗുരുവിൻറ്റെ ചിത്രമൊക്കെ വച്ച് ഫേസ്സ്ബുക്കിൽ ചില ഗ്രൂപ്പുകളുമായി ഇറങ്ങിയിട്ടുണ്ട്. ഇവർക്കും രാപകൽ ഒരേ ചിന്ത മാത്രമേയുള്ളൂ, അതിനായി സാധുക്കൾ ഒരുപാട് ഉറക്കം ഇളയ്ക്കുന്നുമുണ്ട്, ഒന്നാവാഹിച്ചെടുക്കണമല്ലോ? ചിന്ത മറ്റൊന്നുമല്ല, ശ്രീ. വെള്ളപ്പള്ളി നടേശനെ എങ്ങനെ ഒന്നു വേടക്കാക്കിയെടുക്കാം? ജ്വലിച്ച് നിൽക്കുന്ന സൂര്യനെ ചൊറിയാൻ ചെന്നാൽ കത്തിപ്പോകും എന്നറിയാവുന്നതിനാൽ, പഴയ ചില മുറവുമായി വന്ന് വീശലോട് വീശലാണ്, എങ്ങാനം സൂര്യൻ കെട്ടടങ്ങിയാലോ?
മദ്യനിരോധനം, വർജ്ജനം, ഗർജ്ജനം എന്നൊക്കെ പറഞ്ഞാണു മിക്കപ്പോഴും തുടക്കം; പിന്നീട് മുന്നോട്ട് പോകുമ്പോൾ വിദേശമദ്യം അങ്ങുപേക്ഷിയ്ക്കും, കാരണം വല്ലപ്പോഴുമുള്ള വെള്ളമടി മുടങ്ങേണ്ട! പിന്നെ വട്ടച്ചിലവിനു കാശു തരുന്ന അച്ചായനോടും വേണ്ടേ ഒരു കൂർ? പിന്നെ കള്ളിൽ പിടിച്ചൊരു ഒന്നര കത്തി വേഷമങ്ങാടി തിമിർക്കും. ഭോപ്പാൽ വാതകദുരന്തം മുതൽ ചെർണ്ണോബിൽ ആണവദുരന്തം വരെ കള്ള് മൂലം ഉണ്ടായതാണെന്നങ്ങ് സ്ഥാപിയ്ക്കും. പിന്നെ യഥാർത്ഥ സ്വഭാവം വെളിയിൽ വരും; എസ്സ്.എൻ.ഡി.പി. യുടെ തലപ്പത്ത് ആരിരിയ്ക്കണം, നിൽക്കണം, കിടക്കണം തുടങ്ങിയ ഗൗരവകരമായ വിഷയ്ങ്ങൾ. ശ്രീ. വെള്ളാപ്പള്ളി നടേശൻ നേതൃത്വത്തിൽ എത്തിയ ശേഷം എന്ത് മാറ്റമാണ് സമുദായത്തിനുണ്ടായത്? എന്നാകും പിന്നെ സംശയം. ശ്രീനാരായണീയർ എന്നും തങ്ങൾക്കായി കൊല്ലാനും ചാകാനും നിന്നു തരും എന്നു സ്വപ്നം കണ്ടിരുന്ന ഒരു രാഷ്ട്രീയപ്പാർട്ടിയുടെ പട തന്നെ ഉടൻ പ്രത്യക്ഷപ്പെടുകയായി. ഇവൻ അവൻ മഹാനാണെന്ന് പറയും, അവൻ ഇവൻ മഹാനാണെന്നു പറയും, ആരും പറഞ്ഞില്ലെങ്കിൽ സ്വന്തമായി മഹാനാണെന്നു പറയും, അല്ലാതെ പിന്നെ! ആ കൂട്ടത്തിൽ പെടാത്ത ആരെങ്കിലും ഉള്ള സത്യം പറഞ്ഞാൽ ഉടൻ ഡിലറ്റ് ചെയ്യും, വീണ്ടു ഇട്ടാൽ ഗ്രൂപ്പിൽ നിന്നേ പേരു വെട്ടും, ആഹാ അത്രയ്ക്കായോ?
കുറേയൊക്കെ തെറ്റ് എസ്സ്.എൻ.ഡി.പി യുടേതും ഉണ്ട്. ഇതു സോഷ്യൽ മീഡിയായുടെ കാലമാണ്. എസ്സ്.എൻ.ഡി.പി യ്ക്ക് മാത്രമായി ഇതിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ആകില്ല. ഇവിടെ എസ്സ്.എൻ.ഡി.പി യുടെ എത്ര ശാഖകൾ ഉണ്ട്? അവയിൽ എത്ര എണ്ണത്തിനു വെബ്ബ്സൈറ്റ് ഉണ്ട്? അവയിൽ എത്ര എണ്ണത്തിനു ഫേസ്സ്ബുക്ക് പേജ്ജ് അല്ലെങ്കിൽ ഗ്രൂപ്പ് ഉണ്ട്? ഉള്ളവയ്ക്ക് എന്തെങ്കിലും നിയന്ത്രണമുണ്ടോ? ഒരു നിരീക്ഷണം ഉണ്ടോ? ആർക്കും ഏതു ശാഖയുടെ പേരിലും പേജ്ജ് തുടങ്ങാം, വായിൽ വരുന്ന വൃത്തികേടുകൾ എഴുതിയും വയ്ക്കാം. ശരിയാണു സൈബർ ഒരു സ്വതന്ത്രലോകമാണ്, നമുക്ക് ഇതൊന്നും തടയാൻ ആകില്ല. പക്ഷേ നമുക്ക് ആധികാരികമേത്? എന്നെങ്കിലും ഈ ലോകത്തെത്തുന്നവരെ ധരിപ്പിച്ചു കൂടേ? എസ്സ്.എൻ.ഡി.പി യുടെ വെബ്ബിൽ നിന്നും ഒരു ഫേസ്സ്ബൂക്ക് ലിങ്ക്, അതിൽ ഔദ്യോഗിക / ആധികാരിക ശാഖാപേജുകളുടെ വിവരങ്ങൾ, ലിങ്കുകൾ എന്നിങ്ങനെ. താല്പര്യവും സമയവും ഉള്ള കോർഡിനേറ്ററന്മാരെ അതിനായി ഏൽപ്പിച്ചു കൂടെ? ഒരു ശഖായോഗത്തിൻ റ്റേതായുള്ള പേജ് നോക്കിയാൽ എന്നും രാവിലെ ഒരു മനുഷ്യൻ ഷർട്ടിൻറ്റെ ബട്ടൻസ്സൊക്കെ അഴിച്ചിട്ട്, നെഞ്ചത്തെ പൂടയും കാണിച്ച് വിവിധ പോസ്സുകളിൽ ഓരോ ഫോട്ടൊ ഇടും, അതാണു പേജിൻറ്റെ ആകെ പ്രവർത്തനം. ചിലതിൽ മൊത്തം പൈങ്കിളി ആണ്, സൂര്യാ ടി.വി.യുടെ “വ്യഭിചാരിഹൗസ്സ്” തോറ്റു പൊകും! യോഗനേത്രുത്വം ഇതു ഗൗരവമായി എടുക്കുമെന്നു പ്രതീക്ഷിയ്ക്കുന്നു. അതിനു വേണ്ടി (ഒഫീഷ്യൽ?) എന്നു അവകാശപ്പെടുന്ന സൈറ്റിൽ പോസ്റ്റ് ചെയ്യുന്നു.
പറഞ്ഞു വന്നത് ഇക്കര്യമല്ല. ശ്രീ.വെള്ളാപ്പള്ളി നടേശൻ എസ്സ്.എൻ.ഡി.പി യുടെ നേതൃത്വത്തിൽ വന്നശേഷം സമുദ്ദയത്തിനു വന്ന മാറ്റമെന്ത്?
ഒറ്റ വരിയിൽ പറഞ്ഞാൽ" വാളയാറും അമരവിളയും കടന്നാലും ശ്രീനാരായണീയർ, ശ്രീനാരായണീയരായി തന്നെ പരിചയപ്പെടുത്തി തുടങ്ങി, അതിർത്തി കടന്നാൽ നായരാകുന്ന പണി നിർത്തി എന്നർത്ഥം!
1995 ൽ അദ്ദേഹം യോഗത്തിൻറ്റേയും, ട്രസ്റ്റിൻറ്റേയും അമരക്കാരനായ ശേഷം വന്ന മാറ്റങ്ങൾ
1. ഭൗതികവും സാമൂഹികവുമായ മാറ്റങ്ങൾ : ശ്രീനാരായണിയർ ആർക്കും കൊട്ടാവുന്ന ചെണ്ടയല്ലാതായി, തിരിച്ചും കിട്ടും എന്ന തോന്നലിൽ കിട്ടിക്കൊണ്ടിരുന്ന കൊട്ടലിനു കുറവുണ്ടായി. വടക്കൻ കേരളത്തിൽ പാർട്ടി ഗ്രാമങ്ങൾ മതിയെന്നും, എസ്സ്.എൻ.ഡി.പി. യെ കാലുകുത്തനോ, വളരാനൊ അനുവദിയ്ക്കില്ല എന്ന് പറഞ്ഞും, തീയരേയും ഈഴവരേയും തമ്മിലടിപ്പിച്ചും നടന്ന വിപ്ലവ പാർട്ടിയ്ക്ക് അടിതെറ്റി തുടങ്ങി, ഒരിയ്ക്കലും തോറ്റിട്ടില്ലാത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ അവർ തോറ്റു. ഒരു കാലത്ത് രാഷ്ട്രീയ സംഘട്ടനങ്ങളിൽ ഒരറ്റത്തോ, രണ്ടറ്റത്തുമോ തമ്പുരാക്കന്മാർക്ക് സ്കോർ എഴുതി രസിയ്ക്കാൻ വേണ്ടി ചത്തും കൊന്നും നടന്ന കാവി, ചുവപ്പ് കക്ഷിയിലെ യുവാക്കൾക്ക് ഇമ്മിണീ പുത്തി വച്ചു, പഴയ പോലെ സ്കോർ ബോർഡ്ഡ് ചലിയ്ക്കാതായി.
2.
2. രാഷ്ടീയമായ മാറ്റങ്ങൾ: രാഷ്ടീയമായ ഒരു അംഗീകാരം സമുദായത്തിനു ഭാഗികമായി എങ്കിലും ഉണ്ടായി. ശ്രീനാരായണീയർക്ക് ആദ്യ രാഷ്ട്രീയ സംരഭം ആയ 1982 ൽ 6 സീറ്റിൽ മത്സരിച്ച് 2 ൽ ജയിച്ച എസ്സ്.ആർ.പി യുടെ തകർച്ചയ്ക്ക് ശേഷം, വ്യക്തമായ രാഷ്ട്രീയ ദിശ തന്നെ നഷ്ടപ്പെട്ടു. മിക്കവരും രാഷ്ട്രീയ പുറമ്പോക്കുകളിൽ അലഞ്ഞു തിരിഞ്ഞ് നടക്കുകയും ചിലരെ ആടുമാടുകളെ പോലെ കൂട്ടത്തോടെ ചില പാർട്ടികളിലേയ്ക്ക് തെളിക്കയും ചെയ്യപ്പെട്ടു. ഇതിൽ നിന്നും വ്യത്യസ്ഥമായി ഒരു രാഷ്ട്രീയ ദിശാബോധം ഇനിയും കൈവന്നിട്ടില്ലെങ്കിലും, ഇങ്ങനെ ഒരു കൂട്ടർ കൂടി ഇവിടെ വോട്ട് ചെയ്യുന്നുണ്ട് എന്നൊരു തോന്നൽ രാഷ്ട്രീയക്കാരിൽ സൃഷ്ടിയ്ക്കാൻ ശ്രീ.വെള്ളാപ്പള്ളി നടേശനു കഴിഞ്ഞു.
3. മാനസ്സിക തലത്തിൽ ഉണ്ടായ മാറ്റങ്ങൾ: ഏറ്റവും ശ്രദ്ധേയവും, സമഗ്രവുമായ മാറ്റം ഇവിടെയാണുണ്ടായത്. ശ്രീനാരായണീയർ തങ്ങൾ സമൂഹത്തിൻറ്റെ പിന്നമ്പുറത്ത് ജീവിയ്ക്കേണ്ടവരല്ലെന്നും, ചതിയാൽ പിന്തള്ളപ്പെട്ടു പോയവരാണെന്നും, തങ്ങൾക്കും ഒരു അഭിമാനിയ്ക്കാവുന്ന ഭൂതകാലം ഉണ്ടായിരുന്നെന്നും യുവജനങ്ങൾ ചിന്തിച്ചു തുടങ്ങി. കൊല്ലാനും ചാകാനും, പ്രവർത്തിയ്ക്കാനും ശ്രീനാരായണീയരും, ഭരിയ്ക്കാൻ തമ്പുരാക്കന്മാരും എന്നതു മാറി, അച്ചുതാനന്ദൻ എന്ന ഈഴവൻ ഭരിച്ചാൽ കേരളം ഭരുമോ? അഥവാ ഭരിയ്ക്കപ്പെട്ടാൽ 5 കൊല്ലം തികയുമോ എന്ന സംശയങ്ങൾ തമ്പ്രാക്കൾക്ക് മാറി കിട്ടി. അഭിമാനത്തോടെ ഞാൻ ശ്രീനാരായണീയനാണെന്ന് പറയാൻ ഈ ജനത ധൈര്യപ്പെട്ടു എന്നു മാത്രമല്ല; പലരും ശ്രീനാരായണഗുരുവിനു അവകാശം പറഞ്ഞും വന്നു തുടങ്ങി.
4.
5. സാമ്പത്തിക തലം: തീർച്ചയായും ഒരുപാടു മുന്നോട്ട് പോകേണ്ടിയിരിയ്ക്കുന്നു. വ്യവസായം ചെയ്ത് അഭിവൃദ്ധിപ്പെടണം എന്ന ഗുരുവചനം കേട്ടത് മറ്റ് സമുദായങ്ങളാണെന്ന് തോന്നുന്നു. അവർ വ്യവസായ മേഖലയിലാകെ പിടി മുറുക്കിയിരിയ്ക്കുന്നു. അതിനുള്ള സമ്പ്ത്തിക ശ്രോതസ്സുകൾ എന്തായാലും അത്ര വെടിപ്പുള്ളതല്ല. നമ്മുടെ നാട്ടിൽ പണം കായ്ക്കുന്ന മരങ്ങൾ വളർന്നു കണ്ടിട്ടില്ല, പിന്നെങ്ങനെ ഒരു പണീയ്ക്കും പോകാത്തവൻ രായ്ക്കു രാമാനം പണക്കാരനാകുന്നു. മിഷനറി വിദേശനാണയവും, അടുത്ത രാജ്യക്കാരൻ അവൻറ്റെ കമ്മട്ടത്തിൽ അടിച്ച് എത്തിച്ചു കൊടുക്കുന്ന ഇന്ത്യൻ കറൻസ്സിയുമെല്ലാം സർവ്വസാധാരണമാണ്. ഇതിനൊക്കെ കുട പിടിയ്ക്കാൻ വലതുകാരൻ പോയേയ്ക്കാം, പക്ഷേ സമുദായം ആദർശ്ശം കൊണ്ട് നെഞ്ചേറ്റിയ വിപ്ലവപാർട്ടിയും കൂട്ടു നിൽക്കുമ്പോൾ സാമ്പത്തിക കടമ്പ ഇനിയും ഒരു കീറാമുട്ടി തന്നെ ആണ്.
6.
5. വിദ്യാഭ്യാസ നില: വിദ്യ കൊണ്ട് പ്രബുദ്ധരായത് കൊണ്ട് മാത്രം കാര്യമില്ല, ആ പ്രബുദ്ധത സ്വന്തം ജീവിത വിജയത്തിൻറ്റെ വിജയത്തിനു പ്രയോജനപ്പെടുത്തണം. മറ്റ് സമുദായങ്ങൾ വിദ്യ തന്നെ വ്യവസായമാക്കി അഭിവൃത്തിപ്പെടുമ്പോൾ, നമ്മളെ ചൂഷണം ചെയ്യുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിയ്ക്കുകയാണു വേണ്ടത്. അവർ പ്രത്യക്ഷത്തിൽ ഭിന്നിച്ച് നിന്ന് ഓരോ പേരിലും സ്ഥാപനങ്ങൾ നേടി, അവകശപ്പെട്ടതിലും കൂടുതൽ പറ്റിച്ചെടുത്ത് എന്ന് മറവിൽ ആഘോഷിയ്ക്കുന്നു. നമ്മൾ ഭിന്നിച്ച് നിന്ന് അർഹ്ഹമായത് കൂടി വിലക്കുന്നു. സമുദായത്തിനു അർഹ്ഹമായതു നേടിയെടുക്കാൻ കഴിഞ്ഞില്ല എന്നത് വാസ്തവം തന്നെ. എന്നാൽ അത് നേടിയെടുക്കാൻ അദ്ദേഹത്തിന് സ്വന്തം തന്ത്രങ്ങളല്ലാതെ, മറ്റെന്ത് വിലപേശൽ ശക്തിയാണു നമ്മൾ കൊടുത്തത്? ഇഷ്ടം പോലെ സമ്മതിദാനവകാശം രേഖപ്പെടുത്തിയും, വെറൂം അസൂയയും അഹന്തയും മൂലം, ബോധപൂർവ്വം സമുദായ താൽപ്പര്യങ്ങളെ (വിഷ്ണുനാഥും, ചെങ്ങന്നൂരും പോലെ) അവഹേളിച്ചും ഉള്ള വിലപേശൽ ശക്തി നശിപ്പിയ്ക്കാനല്ലേ പലരും ശ്രമിച്ചത്? എല്ലാ ശാഖകൾക്കും ഏതെങ്കിലും വിധത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്കെ തുടങ്ങണമെങ്കിൽ, സംഘടിത ശക്തിയാണാദ്യം വേണ്ടത്.
മദ്യ വ്യവസായത്തിൻറ്റെ കുത്തകയും ഇപ്പോൾ സമുദായത്തിൻറ്റെ കയ്യിലില്ല, അത് പ്രധാന മദ്യവർജ്ജന ആത്മീയ മദ്യപാന വിഭാഗത്തിൻറ്റെ കയ്യിലാണ്. എല്ലാവരും എല്ലാ മദ്യവും ഉപേക്ഷിച്ചാൽ സമുദായാംഗങ്ങളും അത് നിറുത്തിക്കൊള്ളും അല്ലാതെ, ഒരു വ്യവസായത്തിൽ നിന്നു കൂടി പുകച്ച് പുറത്ത് ചാടിയ്ക്കാൻ അച്ചാരം ആരുടെ എങ്കിലും അടുത്തൂന്ന് വാങ്ങിയിട്ടുണ്ടെങ്കിൽ അത് ഇവിടെ ചിലവാകില്ല. ശീ.വെള്ളാപ്പള്ളിയുടെ നേതൃത്വം കൊണ്ട് സമുദായത്തിനു ഗുണമല്ലാതെ ദോഷമൊന്നുമുണ്ടായിട്ടില്ല. പിന്നെ മദ്യം, മദ്യം എന്നൊക്കെ പറഞ്ഞ് ചില ദിവ്യന്മാരേയും, വേദവാണികളും ഒക്കെ വിളമ്പുന്നുണ്ടല്ലോ; അങ്ങനങ്ങ് വല്യ ആത്മീയതയൊന്നും എടുത്തണിയേണ്ട ആരും.
“സീതം അധയ ഹസ്തേന മധു മൈരേയകം ശുചി പായയമസ
കകുത്സ്തഹ: സചീം ഇവ പുരന്ധര:”
(ഉത്തരകാണ്ഡം സർഗ്ഗം 42 -18-9)
രാമൻ സ്വന്തം കൈകളാൽ മൈരേയകം ( കരിമ്പും ഗോതമ്പും ഇട്ട് വാറ്റിയ ചാരായം) സീതയെ കുടിപ്പിയ്ക്കുന്നു, ഇന്ദ്രൻ ശുചിയ്ക്ക് എന്ന പോലെ.
ദൈവമെന്ന് കൊട്ടിഘൊഷിയ്ക്കുന്ന ആര്യനായ രാമൻ, വാത്മീകി രാമായണത്തിൽ ഭാര്യയെ മടിയിൽ പിടിച്ചിരുത്തി സ്വന്തം കൈകൊണ്ട് നാടൻ ചാരായം കുടിപ്പിച്ചതു മുതൽ പറയാനൊത്തിരി ഉണ്ട്.
കള്ളു വിറ്റല്ല എസ്സ്.എൻ.ഡി.പി. ചിലവ് കഴിയുന്നത്. ഓടയ്ക്ക് നാറ്റമാണെന്ന് പറഞ്ഞ് മാറി നിൽക്കുന്നതു പൊരാതെ, അതിലിറങ്ങി വൃത്തിയാക്കാൻ ശ്രമിയ്ക്കുന്നവരെ കല്ലെറിയാൻ ശ്രമിയ്ക്കരുത്. കുടിയ്ക്കുന്നവൻ കുടിയ്ക്കട്ടേ, കുടി നിർത്തിയ്ക്കാൻ കഴിയുന്നവർ അതു ചെയ്യട്ടേ, പക്ഷെ അതിൻ റ്റെ പേരിൽ സമുദായ നേതൃത്വത്തിൻറ്റെ തോളിൽ കയറാൻ വരേണ്ട. ഇനി നിർബ്ബന്ധമാണെങ്കിൽ നേരിട്ട് വരിക, നിഴൽകുത്തിനിറങ്ങരുത്.(കടപ്പാട് ശ്രീ suresh kumar)
No comments:
Post a Comment