കാനവാഴും കരിങ്കുറത്തിയുടെ മകനായി ജനിച്ച മുത്തപ്പനെ അയ്യങ്കരമോലോത്തെ പാടികുറ്റിയമ്മ തിരുവൻ കടവ്വിൽ നിന്ന് കണ്ടെടുകുകയായിരുന്നു. പാടികുറ്റിയമ്മയുടെ ഓമന മകനായി വളർന്ന മുത്തപ്പൻ നാട് കാണാൻ പുറപെട്ടു. കോവിലകത്തിന് വെളിയിലുള്ള കാടരുടെയും വേടരുടെയും അടിയാൻമാരുടെയും ജീവിത ദുരിതം കണ്ടു മുത്തപ്പന്റെ മനസ്സ് വ്യസനിച്ചു. ഈ ദുരിതങ്ങൾക്ക് പരിശാന്തി അനേഷിചാണ് അയ്യങ്കരമോലോം ഉപേഷിച്ച് എകർന്ന മല കുന്നത്തൂർ പാടിയിലെത്തി ഒരു മടയ്യിൽ ഒരു വ്യാഴവട്ടം പന്തീരാണ്ടേ കാലം കാലീയാരീശ്ശ്വരനെയും ധ്യാനിച്ച് തപസ്സിരുന്നത്
തപോധനനായ മുത്തപ്പൻ ബ്രാഹ്മണ്യത്തെ ഉപേഷിച്ച് അടിയാൻ മാരുടെ കൂടെ ച്ചേർന്നു. മത്സ്യവും മാംസവും കള്ളും കഴിച്ചു അടിയാൻ മാരുടെ കൂടെ കഴിഞ്ഞ കാലത്താണ് മുത്തപ്പൻ വയനാട്ടിലെ നമ്പലക്കോട് വെച്ചു നമ്പലമുത്തപ്പനുമായി ചേരുന്നത്. പിന്നീടുള്ള മുത്തപ്പന്റെ കഥ പുറയാട്ടുകര സ്വരുപതിന്റെ രാഷ്ട്രീയചരിത്രവുമായി ബന്ധപെട്ടതാണ്. അതൊരു സമര ചരിത്രമാണ്
വയനാട്ടിനു വേണ്ടി കുടക് രാജാവും പുറനാട്ടുകര രാജാവും ആരംഭിച്ച യുദ്ധത്തിന്റെ കെടുതികൾ മുഴുവൻ അനുഭവികേണ്ടി വന്ന പാവ പെട്ടവരുടെ രക്ഷയിക്കുവേണ്ടിയാണ് അവർ ഒന്നിച്ചു പ്രവർത്തിച്ചത്. ഇരുവര് മുത്തപ്പൻമാർ വേട രാജാക്കന്മാരുമായി ചേർന്ന് സൈന്യം രൂപികരിച്ചു. പുറങ്കാലമുത്തപ്പന്റെ സർവ്വ സൈന്യാധിപത്യത്തിൽ കീഴിൽ തീയ്യരും കാടരും വേടരും കുറിച്യരും അണിച്ചേർന്നു. ആ സൈന്യത്തിന്റെ ഒളിയുദ്ധത്തിനുമുമ്പിൽ രാജാധിപത്യവും പൗരോഹിത്യവും വിറകൊണ്ടു. മുത്തപ്പന്റെ സൈന്യം ഹരിശ്ചന്ദ്ര കോട്ട പിടിച്ചു. അവിടുത്തെ പാണ്ടിക ശാല പൊളിച്ചു പാവങ്ങൾക്ക് ധാന്യങ്ങൾ വിതരണം ചെയിതു
മുത്തപ്പൻ നമ്മെ ഇന്നും സംരക്ഷിക്കുന്നു
No comments:
Post a Comment