Pages

Wednesday, October 16, 2013

നെഹ്രുവിനെ പോലും വഴിനടക്കാന്‍ അനുവദിച്ചില്ല - കേസരി ബാലകൃഷ്‌ണ പിള്ള


തീരാക്കളങ്കം

(1931 മെയ്‌ 24 നു പണ്ഡിറ്റ്‌ജിയും പത്‌നിയും തിരുവനന്തപുരം കോട്ടക്കകത്തുകൂടി കടന്നുപോകരുതെന്ന്‌ നല്‍കിയ നിരോധനോത്ത രവിനെ കുറിച്ചു കേസരിയില്‍ 'തീരാക്കളങ്കം' എന്ന തലക്കെട്ടോടു കൂടി ബാലകൃഷ്‌ണപിള്ള എഴുതിയ മുഖപ്രസംഗം)

'കോട്ട പിടിക്കുവാന്‍ വന്ന ഒരു ശത്രുസൈന്യനായക നെ ചെറുക്കുവാനെന്നതുപോലെ ഇത്രയധികം പട്ടാള ക്കാരെ ആയുധപാണികളാക്കി നിറുത്തേണ്ട ആവശ്യ മില്ലായിരുന്നു എന്നും, ഒരു പട്ടാളക്കാരന്‍ മാത്രം ആ വഴിക്ക്‌ കടക്കുവാന്‍ പാടില്ലെന്ന്‌ പറഞ്ഞിരുന്നാല്‍ പോലും താന്‍ ആ നിരോധനത്തെ ലംഘിക്കുകയില്ലാ യിരുന്നു എന്നും, അതിലെ കടക്കാന്‍ പാടില്ല എന്ന കാര്യം തന്നെ മുന്‍കൂട്ടി അറിയിക്കാമായിരുന്നു എന്നും പണ്ഡിറ്റ്‌ജി ഇവിടത്തെ ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥ നോടു പറഞ്ഞതാ യും ഞങ്ങള്‍ അറിയുന്നു... അദ്ദേഹത്തിന്റെ മനസ്സില്‍ ഈ നീച നീചമായ അപമാനം നല്ലപോലെ പതിഞ്ഞിട്ടു ണ്ടെന്ന്‌ മേല്‍പ്പറഞ്ഞ വാക്കുകള്‍ സുവ്യക്തമാക്കുന്നുണ്ടല്ലോ? ഇന്നത്തെ തിരുവിതാംകൂര്‍ ഭരണത്തിന്റെ ആതിഥ്യം സ്വീകരിക്കുന്ന തായാല്‍ ജവഹര്‍ലാലിന്‌ മാലിന്യം വന്നുപോകുമെന്ന്‌ വിചാരിക്കു ന്നവരാണ്‌ ഞങ്ങള്‍. അതി നാല്‍ സ്‌റ്റേറ്റു അതിഥിയായി ഗവണ്മെ ന്റു സ്വീകരിക്കാഞ്ഞതു നന്നായി. മി. വി എസ്‌ സുബ്രഹ്മണ്യയ്യ രുടെ ഗവണ്‍മെന്റിന്‌ നല്ല പോലെ ചേരുന്ന പ്രവൃത്തിയും തന്നെ ഈ അപമാനം. തിരുവനന്ത പുരം കോട്ടക്കം സ്വേച്ഛാധികാരത്തി ന്റേയും യാഥാസ്ഥിതികത്വ ത്തിന്റേയും ഒരു ചിഹ്നമായി വിചാരി ക്കാവുന്നതാണ്‌. ഈ രണ്ടി ന്റേയും ഇരിപ്പിടമായ വി എസ്‌ ഗവണ്മെന്റ്‌ ഈ നിരോധനം ചെയ്‌തതില്‍ അത്ഭുതപ്പെടുവാ നൊന്നുമില്ല. ഇന്ത്യന്‍ നാഷനല്‍കോണ്‍ ഗ്രസ്സിനേയും, ബ്രിട്ടീ്‌ ഇന്ത്യന്‍ ജനാവലിയേയും, ഭാരതത്തിലെ യുവ ജനങ്ങളേയും, ഭാരതീയ കര്‍ഷകരേയും തൊഴിലാളികളേയും, തിരു വിതാംകൂറിലെ പൗരാവലിയേയും ഇങ്ങനെ അപമാനിക്കാന്‍ തോ ന്നിയ ഒരു ഗവണ്മെന്റിനെ അവര്‍ ഒരു പാഠം പഠിപ്പിക്കേണ്ടതാണ്‌. ഈ കര്‍ത്തവ്യം നിര്‍വഹിക്കേണ്ട പ്രത്യേക ചുമതല തിരുവിതാം കൂറിലെ പൊതുജനങ്ങള്‍ക്കാണുള്ളത്‌. തങ്ങള്‍ക്ക്‌ ഈ തീരാക്കളങ്കം ഉണ്ടാക്കിവെച്ച ഗവണ്മെന്റിന്റെ സ്വേച്ഛാഭരണം നിറുത്തി ഉത്തര വാദഭരണം സ്ഥാപിക്കാന്‍ ഇന്നുമുതല്‍ സര്‍വശക്തികളുമുപയോഗി ച്ച്‌ ശ്രമിക്കുമെന്ന്‌ ഓരോ തിരുവിതാംകൂറുകാരനും - അവനോ അവള്‍ക്കോ അഭിമാനത്തിന്റെ കണികപോലുമുണ്ടെങ്കില്‍, അവനോ അവളോ, തങ്ങളുടെ പൂര്‍വികന്മാരുടെ യഥാര്‍ഥസന്താനങ്ങളാണെ ങ്കില്‍ - ശപഥം ചെയ്യുകതന്നെ ചെയ്യും. തിരുവിതാംകൂറിലെ യുവ ജനങ്ങള്‍ക്ക്‌ ലേശം യുവചൈതന്യമെങ്കിലും ഉണ്ടെങ്കില്‍, അവരും ഈ ശപഥം തന്നെ ചെയ്യുന്നതാണ്‌. തങ്ങള്‍ക്ക്‌ ഈ തീരാക്കളങ്കം ഉണ്ടാക്കിവെച്ച മി. വി എസ്‌ ഗവണ്മെന്റിന്റെ ഈ കുത്സിതപ്രവൃ ത്തിയില്‍ പ്രതിഷേധിക്കുന്നതിനായി തിരുവിതാംകൂര്‍ ജനതതി മഹായോഗങ്ങള്‍ കൂടേണ്ടതാണെന്നും, ആ യോഗങ്ങളില്‍ വെച്ച്‌ മേല്‍പ്പറഞ്ഞ രീതിയിലുള്ള ശപഥങ്ങള്‍ അവര്‍ ചെയ്‌ത്‌ അതിനുവേ ണ്ട സഹനസമരം നടത്തുവാന്‍ അഖില തിരുവിതാംകൂര്‍ സ്ഥാപന വും മറ്റും സ്ഥാപിക്കേണ്ടതാണെന്നും ഞങ്ങള്‍ അഭിപ്രായപ്പെടുന്നു.'

No comments:

Post a Comment