Pages

Wednesday, March 4, 2015

എസ്എന്‍ഡിപി സമ്മേളനത്തില്‍ വെച്ച് രാവണന് കീജെയ്

മാളവ്യാജിക്ക് ഇന്ന് ഭാരതരത്‌നം
1920-കളിലാണ് കോട്ടയത്ത് നടന്ന എസ്എന്‍ഡിപി സമ്മേളനത്തില്‍ വെച്ച് മദന്‍മോഹന്‍ മാളവ്യ തന്റെ പ്രഭാഷണം രാമന് ജെയ് വിളിച്ച് അവസാനിപ്പിച്ചത്. അന്നത്തെ ഉത്തരേന്ത്യന്‍ സവര്‍ണ പതിവ് പിന്‍തുടര്‍ന്നു എന്നതിലപ്പുറം മാളവ്യാജി ഒരപരാധവും ചെയ്തിരുന്നില്ല. എന്നിട്ടും അന്നാ സദസ്സ് പ്രക്ഷുബ്ധമാവുകയും രാവണന് കീജെയ് വിളിക്കുകയും ചെയ്‌തെന്ന് ചരിത്രം. ശൂദ്ര സന്യാസിയായ ശംബൂകനെ കൊന്ന് രാമന് സിന്ദാബാദ് വിളിക്കാന്‍, മനസ്സില്ലെന്നാണവര്‍ അതുവഴി പ്രഖ്യാപിച്ചത്. ഒരര്‍ത്ഥത്തില്‍ 1888-ലെ ശിവപ്രതിഷ്ഠയോടനുബന്ധിച്ച് ഗുരു നടത്തിയ നമ്മുടെ ശിവന്‍ എന്ന സൂക്ഷ്മ പ്രയോഗത്തിന്റേയും നമുക്ക് സന്യാസം നല്‍കിയത് ബ്രിട്ടീഷുകാരാണ് എന്ന ഗുരുവിന്റെ ഗംഭീര പ്രയോഗത്തിന്റേയും തുടര്‍ച്ചയായിരുന്നു. രാമനെങ്ങാനും രാജ്യഭരണമുണ്ടായിരുന്നെങ്കില്‍, എനിക്കൊന്നും സന്യാസിയാകാന്‍ കഴിയുകയില്ലെ ന്നാണല്ലോ, സാക്ഷാല്‍ ശ്രീനാരായണ ഗുരു പ്രഖ്യാപിച്ചത്! മാളവ്യാജിക്ക് ഇന്ന് ഭാരതരത്‌നം ലഭിച്ചെങ്കില്‍ പ്രബുദ്ധരായ മലയാളികള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇങ്ങനെയൊരു പുരസ്‌കാരം അദ്ദേഹത്തിന് നല്‍കിയിരുന്നു എന്നുള്ളത് മറ്റാരു മറന്നാലും മലയാളികളെങ്കിലും ഓര്‍മ്മിക്കണം.
courtesy .Idaneram Blog spot Article of KEN.Kunjahammad

No comments:

Post a Comment