CLICK ON THE POST TITLE TO OPEN THE FULL ARTICLE

ANYBODY CAN VIEW, COPY ,SHARE,COMMENT THE ORIGINAL CONTENTS OR POSTS OR PICTURES WITHOUT THE PERMISION OF THE AUTHOR IN THE ORIGINAL FORM. THIS BLOG IS TO SPREAD THE VIEWS AND GREAT MESSAGES OF GREAT GOD SREE NARAYANA GURU and EZHAVA CASTE DIGNITY and BUDDHISM
Please do comment your views and you can contact me in aruns21d@gmail.com . Your Critics & Views helps me to renovate the blog articles
Please do share the articles in facebook/Twitter/Plus to spread our GODS mission

“സംഘടിച്ച് ശക്തരാകുവിന്, വിദ്യ കൊണ്ട് പ്രബുദ്ധരാകുവിന്”
100 വര്ഷം ഉറങ്ങുന്ന ഈഴവനെക്കാള്‍ ഭേദം ഒരു ദിവസം എങ്കിലും ഉണര്‍ന്ന ഒരു ഈഴവനായി ജീവിക്കാനാണ് എനിക്കിഷ്ട്ടം.

Thursday, October 31, 2013

സ്ത്രീ മേധാവിത്വം

Lalu Natarajan

സ്ത്രീ മേധാവിത്വം എന്ന് ചിന്തിക്കുന്നത് തന്നെ പുരുഷമേധാവിത്വം ഉള്ള മനസ്സുകള്‍ ആണ്.

ആരുടേയും മേധാവിത്വം അല്ല വേണ്ടത്. സ്ത്രീയും പുരുഷനെ പോലെ ഉള്ള ഒരു മനുഷ്യന്‍ ആണെന്ന അംഗീകാരം. തുല്യ അവകാശങ്ങള്‍., മാന്യത. അത്രയേ വേണ്ടൂ.

അതുപോലും കൊടുക്കാന്‍ ഈ പുരുഷ കേസരികള്‍ക്ക് കഴിയില്ല എന്നതാണ് രസം. അല്ലെങ്കില്‍ കഷ്ടം. സംഗതി കൈവിട്ടു പോകും എന്ന പേടി !

അതാണ്‌ മുഷ്ടി ചുരുട്ടിയും മതം പറഞ്ഞും നരകത്തെ കുറിച്ച് പറഞ്ഞു പേടിപ്പിച്ചും സാമ്പത്തിക സ്വാതന്ത്ര്യം കൊടുക്കാതെയും ശരീരത്തെ കുറിച്ച് ഇടയ്ക്കിടെ ഓര്‍മിപ്പിച്ചു ലജ്ജിപ്പിച്ചും ഒക്കെ സ്ത്രീകളെ നിയന്ത്രിക്കുന്നത്.

ഈ കുള്ളന്മാരുടെ ഓരോ രീതികളെ !

സ്വയം വളരാന്‍ അറിയില്ല. അതാണ് ആണുങ്ങളുടെ പ്രശ്നം. ആണ് വളരുന്നതിന് ഒപ്പം പെണ്ണും വളരും. പരിധി കഴിഞ്ഞാല്‍ പിന്നെ പിടിച്ചാല്‍ കിട്ടുകയും ഇല്ല. അതാണ്‌ ആണുങ്ങളുടെ യഥാര്‍ത്ഥ പ്രശ്നം .

എന്തിനാണ് ആണുങ്ങള്‍ പെണ്ണുങ്ങളെ അവളുടെ ശരീരം ചൂണ്ടി ലജ്ജിപ്പിച്ചു ഒതുക്കാന്‍ നോക്കുന്നത് ? അവള്‍ വാ തുറന്നാല്‍ നാട്ടിലെ പകുതി പകല്‍മാന്യന്മാരും തലവഴി മുണ്ടിട്ടു മുങ്ങും. അപ്പോള്‍ അവളെ വിരട്ടി നിശബ്ദ ആക്കുക ആണ് ആണുങ്ങള്‍ക്ക് സൗകര്യം.

ആണുങ്ങള്‍ക്ക് പല കാര്യങ്ങളും ഇരുട്ടത്ത് ചെയ്യാന്‍ ഉണ്ട്. പകല്‍ ഒരു പച്ച ചിരിയുമായി നെഞ്ചു വിരിച്ചു കൈകള്‍ വീശി നടക്കും. ഇരുട്ടായാല്‍ ഒരു വളിച്ച ചിരിയുമായി പെണ്ണുങ്ങളുടെ കാല്‍ക്കല്‍ തന്നെ എത്തും അത്ഭുത ദ്വീപിലെ കുള്ളന്മാര്‍.

അല്ലാതെ ഇവനൊക്കെ എവിടെ പൂവാന്‍ ?

Wednesday, October 30, 2013

പാന്തപ്രശോഭിനി ശ്രീ സുബ്രമണ്യ ക്ഷേത്രം- Poonjar Subramaniya Temple

മങ്ക്കുഴി ആകല് പാന്തപ്രശോഭിനി ശ്രീ സുബ്രമണ്യ ക്ഷേത്രം ( പൂഞ്ഞാര്‍ സുബ്രമണ്യ ക്ഷേത്രം ) - പ്രതിഷ്ട - 1927 ജൂണ്‍ 7 ചൊവ്വ
ഗുരുദേവന്‍ ഇടപ്പാടിയില്‍ എത്തിയപ്പോള്‍ ശ്രീ മാധവനാന്ത സ്വാമികളുടെ സ്വധിനത്താല്‍ ഇവിടെ വരാനിടയായി.മങ്കുഴി എന്ന് കുടുംബ പേരുള്ള ശ്രീ .കേളന്‍ കുഞ്ഞന്‍ എന്നയാളു ദാനമായി ഒന്നര ഏക്കര്‍ നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അതിവേഗത്തില്‍ അവിടെ ഒരു ക്ഷേത്രംഉയര്‍ന്നു വന്നു .ഇടപ്പാടിയില്‍ പ്രതിഷ്ട നടത്തിയതിന്റെ പിറ്റേ ദിവസമാണ് ഇവിടുത്തെ പ്രതിഷ്ട .സുബ്രമണ്യനെ സങ്കല്‍പ്പിച്ചു വേല്‍ ആണ് പ്രതിഷ്ട നടത്തിയത് ." പുഞ്ഞാര്‍ പുണ്യ സ്ഥലം " എന്ന് ഗുരു മൊഴിഞ്ഞു .പൂഞ്ഞാറിലെ വെള്ളം കൈകൊണ്ടു കൊരിയോഴിച്ച്ട്ടു ,'' പുണ്യ ആര്‍ - പൂഞ്ഞാര്‍ "' എന്ന് അരുള് ചെയ്തു .ആകല് പാന്തപ്രശോഭിനി ശ്രീ സുബ്രമണ്യ ക്ഷേത്രം എന്ന് ഗുരു നാമകരണം നടത്തി .ഗുരു പ്രതിഷ്ട നടത്തിയ വേല്‍ പിന്നിട് മോഷണം പോയി .മുന്‍പുള്ള ക്ഷേത്രം ഭാരവാഹികള്‍ ചിലര്‍ എടുത്തു മാറ്റിയതാണ് എന്നും പറഞ്ഞു കേള്‍ക്കുന്നു .പിന്ന്ട് 35 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാലസുബ്രമണ്യനന്റെ പ്രതിഷ്ട കല്ലില്‍ വിഗ്രഹത്തിലേക്കു മാറ്റപെട്ടു.ഗുരുദേവന്‍ സ്ഥാപിച്ചടതല്ല ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്നത് മുന്‍പ് ഇടപ്പാടിയില്‍ മാറ്റിയ തന്ത്രി തന്നെ ഈ ക്ഷേത്രത്തിന്റെ സ്ഥാനം മാറ്റി . എസ്.എന്‍ .ഡി .പിയോഗം 108 നമ്പർ . ശാഖ ഇവിടെ പ്രവര്‍ത്തിക്കുന്നു

ഗുരു വാണി

Sonu Paracka
(ഗുരു വാണി)
"നമ്മള് ജീവിതത്തില്
ഇപ്പോഴും ഓര്ത്തുവയ്ക്കേണ്ട ഒരു
വാചകം.."
ഒരിക്കല് ശ്രീനാരായണ ഗുരുദേവനോട്
അദ്ദേഹത്തിന്റെ ഒരു ശിഷ്യന്
ചോദിച്ചു.. " ധാരാളം ആള്ക്കാര്
അങ്ങയെ പരിഹസിക്കുന്നു,
കുറ്റം പറയുന്നു. അങ്ങേന്താണ്
ഇതിനൊന്നും മറുപടി പറയാത്തത്."..
ഗുരുദേവന് ശിഷ്യനോട് ചോദിച്ചു.. "
നീ പോളിയോ ബാധിച്ച ഒരാള്
നടക്കാന് ബുദ്ധിമുട്ടുന്നത് കണ്ടാല്
എന്താ ചെയ്യുക?
അയാളെ സഹായിക്കുമോ അതോ തല്ലിയോടിക്കാന്
‍ നോക്കുമോ?"
ശിഷ്യന് : "ഞാന് സഹായിക്കാന്
ശ്രമിക്കും."
ഗുരുദേവന് : ഞാനും അത് തന്നെയാണ്
ചെയ്യുന്നത്. മനസ്സിന്
പോളിയോ ബാധിച്ചവരാണ്
ഇങ്ങനെ മറ്റുള്ളവരെ കുറ്റം പറഞ്ഞും ദ്രോഹിച്ചും നടക്കുന്നത്.
അവര് അങ്ങനെ ചെയ്യുമ്പോള്
അവര്ക്ക് ഒരു കൈ താങ്ങ്
നല്കി നേരെ നടക്കാന്
സഹായിക്കുകയാണ്
നാം ചെയ്യേണ്ടത്"..

ചൊവ്വാ ദോഷമെന്നൊരു ദോഷമില്ലെന്നും അതിന്റെ പേരില്‍ നടക്കുന്നതെല്ലാം തട്ടിപ്പാണെന്നും സ്വാമി സന്ദീപ് ചൈതന്യ

ചൊവ്വാ ദോഷമെന്നൊരു ദോഷമില്ലെന്നും അതിന്റെ പേരില്‍ നടക്കുന്നതെല്ലാം തട്ടിപ്പാണെന്നും ആത്മീയാചാര്യന്‍ സ്വാമി സന്ദീപ് ചൈതന്യ പറയുന്നു.

സ്വാമിയുടെ വചനങ്ങളിലൂടെ:

ചൊവ്വാ ദോഷം വിവാഹത്തിനു തടസ്‌സമല്ല. ചൊവ്വാ ദോഷം ഉണ്ടെന്നു പറയുന്നത് അറിവില്ലായ്മയാണ്. ചൊവ്വാ ദോഷത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ല.

ജ്യോതിഷികള്‍ നടത്തുന്ന തട്ടിപ്പാണ് ചൊവ്വാ ദോഷത്തിനു പിന്നിലുള്ളത്. അതിനാല്‍ തന്നെ ജ്യോതിഷി അപകടകാരിയാണ്. വിശ്വാസിയുടെ വൈകാരികതയെ ചൂഷണം ചെയ്താണ് ഇവര്‍ നിലനില്‍ക്കുന്നത്.

ജ്യോതിഷം ശാസ്ത്രമാണ്. എന്നാല്‍, ജ്യോതിഷി തട്ടിപ്പുകാരനുമാണ്. വേദത്തിന്റെ ആറു ഘടകങ്ങളില്‍ ഒന്നാണ് ജ്യോതിഷം. ജ്യോതിഷി തട്ടിപ്പാണെന്നു തെളിയിക്കാന്‍ ആരുമായും സംവാദത്തിന് ഞാനൊരുക്കമാണ്.

ഇത്തരം തട്ടിപ്പുകളെ മറികടക്കാന്‍ സ്വയം സജ്ജരാവുകയാണു വേണ്ടത്. കഴിവതും ദൂരദേശത്തുനിന്നു ജീവിതപങ്കാളിയെ കണ്ടെത്തുക. രണ്ടു സംസ്‌കാരങ്ങളുടെ സംഗമത്തിലൂടെ നല്ലൊരു സന്തതി പരമ്പരയെ കിട്ടുമെന്നാണ് പ്രമാണം.

ഭക്തന്‍ ദൈവത്തിനു പണം നല്കുന്നതും മറ്റൊരു തട്ടിപ്പിന്റെ ഭാഗമാണ്. എന്തിന് വേണ്ടിയാണ് പണം നല്‍കുന്നത്? പലതും പറഞ്ഞ് ഭക്തന്റെ മനസ്‌സിനെ ഭയപ്പെടുത്തിയാണ് പൂജയ്ക്കും ഹോമത്തിനും പണം വാങ്ങുന്നത്.

ദൈവത്തിന് എന്തിനാണ് പണവും സ്വര്‍ണ്ണവുമൊക്കെ? പണം നല്‍കാത്തതിന്റെ പേരില്‍ ദൈവം ശപിക്കുമെന്ന് കരുതുന്നത് അറിവില്ലായ്മയാണ്.

നിങ്ങള്‍ യഥാര്‍ത്ഥ ഭക്തനാണെങ്കില്‍ ക്ഷേത്രങ്ങളില്‍ പണം നല്‍കരുത്. സമൂഹത്തിലെ നല്ല കാര്യങ്ങള്‍ക്കു വേണ്ടി ആ പണം ഉപയോഗിക്കുക. നല്ലവരുമാനമുള്ള രണ്ട് ക്ഷേത്രങ്ങളാണ് ശബരിമലയും ഗുരുവായൂരും. ഭക്തന് പ്രയോജനമുള്ള എന്തെങ്കിലും കാര്യങ്ങള്‍ ഈ പണം കൊണ്ട് ചെയ്യുന്നുണ്ടോ? പണം നല്‍കി കൂപ്പണെടുത്ത് ഈശ്വരന്റെ അനുഗ്രഹം വാങ്ങാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് പച്ചക്കള്ളമാണ്. പുരാതന ക്ഷേത്രങ്ങള്‍ നോക്കൂ. അവിടെ കാണിക്ക വഞ്ചിയും ഭണ്ഡാരവുമില്ലായിരുന്നു. ആധുനിക മനുഷ്യന്‍ പണിതു വച്ചതാണ് അതൊക്കെയും.

Tuesday, October 29, 2013

ജാതിവ്യവസ്ഥ എന്ന സവര്‍ണ ഉടായിപ്പ്

Lalu Natarajan

ഹിന്ദു ദര്‍ശനം വളരെ ലളിതം ആണ്.

അതായത് മനുഷ്യശരീരത്തില്‍എട്ട് അടിസ്ഥാന ഘടകങ്ങള്‍ ഉണ്ട്.

കണ്ണ് ചെവി മൂക്ക് നാക്ക് ത്വക്ക് എന്നീ ജ്ഞാന ഇന്ദ്രിയങ്ങള്‍.

പിന്നെ മനസ്, ബുദ്ധി, അഹങ്കാരം.

ഇതെല്ലാം എല്ലാവര്‍ക്കും ഉണ്ട്. സ്ത്രീകള്‍ ഉള്‍പ്പടെ. സായിപ്പും കാപ്പിരിയും ചൈനാക്കാരനും പാകിസ്ഥാനിയും ഒക്കെ ഉള്‍പ്പടെ.

ഇവിടെ 'അഹങ്കാരം' എന്നാല്‍ 'അമ്പട ഞാനേ' എന്ന ഭാവം അല്ല. അത് അഹങ്കാരത്തിനു കയ്യും കാലും വയ്ക്കുമ്പോള്‍ ആണ്. ശരീരബോധത്തെ ആണ് അഹങ്കാരം എന്ന് പറയുന്നത്. അതും എല്ലവര്‍ക്കും ഉണ്ട്. സ്ത്രീകള്‍ക് പ്രത്യേകിച്ചും. ഈ ശരീരബോധത്തില്‍ ലജ്ജിക്കരുത് എന്നാണ് ശ്രീകൃഷ്ണന്റെ ഗോപികമാരുടെ വസ്ത്രാപഹരണത്തിന്റെ അര്‍ഥം. അത് കഥ വേറെ.

അഹങ്കാരം ഇല്ലാത്ത അവസ്ഥ ആണ് ശുദ്ധബോധം. അവിടെ വേര്‍തിരിവുകള്‍ ഇല്ല. എല്ലാത്തിന്റെയും അടിസ്ഥാന മായ ബോധ സ്വരൂപം ആണ് താന്‍ എന്ന് സ്വയം തിരിച്ചറിയുന്ന അവസ്ഥ. അതിനു ബോധോദയം എന്ന് പറയും.

ബോധോദയം ഉണ്ടാവുന്നത് വരെ താന്‍ ശരീരം ആണ് എന്ന ബോധത്തില്‍ ചുറ്റിക്കറങ്ങി ആവും എല്ലാവരുടെയും ജീവിതം. അത് ഒരു രസം അല്ല മൊത്തം ദുരിതം ആണ് എന്ന് പറയുന്നില്ല. പക്ഷെ ഒടുവില്‍ ബന്ധം മുറിക്കാന്‍ വയ്യാതെ പെട്ട് പോകുന്നവര്‍ ആയിരിക്കും കൂടുതല്‍. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആണ് മതങ്ങളുടെ മറവില്‍ സ്വയം രക്ഷപെടാന്‍ തന്നെ അറിയാത്ത പുരോഹിതര്‍ പല വിധ ഉപായങ്ങള്‍ പറയുന്നത്. ഒരു കരിഞ്ഞ ഉഡായിപ്പിന്റെ മണം കിട്ടിയോ?

മറ്റു മതങ്ങളെ തല്ക്കാലം വിടാം. അവര്‍ക്ക് ബോധോദയം എന്താണെന്നു കൂടി അറിയില്ല. പാവങ്ങള്‍. വയറ്റുപിഴപ്പിനു വേഷം കെട്ടുന്നു. അതിനു അവര്‍ക്ക് കിട്ടിക്കോളും. പോട്ടെ.

പറഞ്ഞു വന്നത്..മനുഷ്യശരീരത്തില്‍എട്ട് അടിസ്ഥാന ഘടകങ്ങള്‍ ഉണ്ട്.
കണ്ണ് ചെവി മൂക്ക് നാക്ക് ത്വക്ക് എന്നീ ജ്ഞാന ഇന്ദ്രിയങ്ങള്‍. പിന്നെ മനസ്, ബുദ്ധി, അഹങ്കാരം..

പക്ഷികള്‍ മൃഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഇതെല്ലാം ഉണ്ടാവില്ല. അത് കൊണ്ട് അവയെ താണ ജാതികളായി കണക്കാക്കപ്പെടുന്നു. ഏറ്റവും താഴെ കീടങ്ങള്‍ ആണ്. ഇന്ദ്രിയങ്ങള്‍ പോലും വളരെ താഴ്ന്ന നിലവാരത്തില്‍ ആണ് അവയ്ക്ക്. ഏറ്റവും താണ തലത്തില്‍ സ്പര്‍ശനം മാത്രമേ അറിയൂ.

അതാണ്‌ താഴ്ന്ന ജാതി ജീവജാലങ്ങള്‍. മനുഷ്യര്‍ എല്ലാം ഒരു ജാതി ആണ്. (സ്പീഷീസ്).

ഇത് ചുമ്മാ ഒരു താരതമ്യ പഠനം മാത്രം ആണ്. എല്ലാ ജീവജാലങ്ങളും സ്രഷ്ടാവിനു ഒരു പോലെ ആണ്. കൊതുക് = ആന. കല്ല് = സ്വര്‍ണം. അതാണ്‌ അവിടത്തെ ന്യായം. നമ്മള്‍ അവിടെ വരെ ആകുമ്പോള്‍ അത് മനസ്സിലാകും. അതിനു മുന്‍പേ അങ്ങനെ തുടങ്ങിയാല്‍ വട്ടാണെന്ന് പറയും. അറിയാമല്ലോ.

ഏറ്റവും ചെറിയ കൊതുകിനു വരെ നല്ല ബുദ്ധി ഉണ്ട്. ശരിയല്ലേ ?

ഇനി തെരുവിലെ ഭിക്ഷക്കാരന്റെ കുഞ്ഞിനെ എടുക്കുക. പൊക്കി എടുക്കാന്‍ അല്ല. ഉദാഹരണമായി എടുക്കുക. അതിനു വേണ്ട സൌകര്യങ്ങള്‍ കൊടുത്താല്‍ അത് പഠിച്ചു ഇവിടം വരെ എത്തും എന്നതിന് വല്ല പരിധിയും ഉണ്ടോ ?

ജനിക്കുമ്പോള്‍ പോയ ജീവിതങ്ങളിലെ അറിവും കൊണ്ടാണ് ജനിക്കുന്നത്. തലേവര, വിധി എന്നൊക്കെ പറയും. മൃഗങ്ങള്‍ക്ക് ചോദനകള്‍ക്കപ്പുറം പോവാന്‍ പറ്റില്ല. മനുഷ്യന് പറ്റും. അഹങ്കാരം ഇല്ലാത്ത മനുഷ്യന്റെ വളര്‍ച്ചയ്ക്ക് പരിധി ഇല്ല.

ചുരുക്കി പറഞ്ഞാല്‍ ആര്‍ക്കും വളര്‍ന്നു ദൈവത്തോളം ഉയരാം. ബോധോദയത്തില്‍ എത്താം. ആകെ വേണ്ടത് അഹങ്കാരം ഇല്ലായ്മ ആണ്. ഓഷോ പറഞ്ഞത് നിങ്ങള്‍ ഒരു ബുദ്ധന്‍ ആവുന്നില്ലെങ്കില്‍ അത് നിങ്ങളുടെ മാത്രം കുഴപ്പം ആണ് എന്നാണ്.

ബോധോദയം, ശരീരം പഞ്ചേന്ദ്രിയങ്ങള്‍ മനസ്, ബുദ്ധി, അഹങ്കാരം കര്‍മ ചക്രം എന്നൊക്കെ അറിയാവുന്ന ഹിന്ദു പുരോഹിതരുടെ കണ്ണടച്ചിരുട്ടാക്കല്‍ ആണ് അസഹ്യം. അവര്‍ പറഞ്ഞത് കേള്‍ക്കുക.

താഴ്ന്ന ജാതിയില്‍ ജനിക്കുന്നത് ദൈവനിശ്ചയപ്രകാരം ഉള്ള കര്‍മപഥം ആണ്. അതു കൊണ്ട് തന്നെ താഴ്ന്നജാതിക്കാരുടെ ദുരിതങ്ങള്‍ മനപൂര്‍വം കൂട്ടുന്നത്‌ ദൈവത്തിനെ പ്രീതിപ്പെടുത്തും ! അതുകൊണ്ട് താഴ്ന്ന ജാതികളെ ഉപദ്രവിക്കാം !

പഷ്ട് ദൈവ സങ്കല്‍പം തന്നെ. സാഡിസ്റ്റ് ദൈവം ! ഇവരുടെ സങ്കല്‍പം ആണ് ഇതൊക്കെ.

ദൈവം ഇത്രയും ആണ് പറയാന്‍ സാധ്യത.

"കര്‍മങ്ങള്‍ അനുസരിച്ചാണ് വീണ്ടും ശരീരം എടുക്കേണ്ടി വരുന്നത് എന്നത് ശരി തന്നെ. പക്ഷെ അതിന്റെ അര്‍ഥം എന്നും ആ കര്‍മപഥത്തില്‍ കിടന്നു കറങ്ങിക്കോളണം എന്നാണോ ? എങ്ങിനെ ആണ് ബോധോദയത്തില്‍ എത്തേണ്ടതെന്നു പല ഗുരുക്കളിലൂടെ അറിഞ്ഞതല്ലേ ? അപ്പോള്‍ കര്‍മങ്ങള്‍ യഥാവിധി ചെയ്തു ബോധോദയത്തിന് ശ്രമിക്കുക എന്നതെ മനുഷ്യജന്മത്തില്‍ ചെയ്യാന്‍ ഉള്ളു."

ജാതിവ്യവസ്ഥ മനുഷരുടെ അഹങ്കാരം കൊണ്ട് ഉണ്ടായ ഒരു സാമൂഹ്യ രോഗം ആണ്. അങ്ങനെ ഒരാളുടെ മുകളിലോ താഴെയോ ആരും ഇല്ല. എല്ലാം ഒരേ കൈപ്പത്തിയിലെ വിരലുകള്‍ മാത്രം.

സാഹചര്യം കിട്ടിയാല്‍ എല്ലാവരും വളര്‍ന്നു ബുദ്ധന്മാര്‍ ആകും. ആ വളര്‍ച്ച തടയാന്‍ ആണ് ജാതിവ്യവസ്ഥ കൊണ്ടുവന്നത്. ഞാനും എന്റെ കെട്ട്യോളും നമ്മുടെ കുട്ട്യോളും വളര്‍ന്നാല്‍ മതി എന്ന ഒരു സൈഡ് ദര്‍ശനം.

അസൂയ, കുശുമ്പ്, കണ്ണുകടി എന്നൊക്കെയും പറയും.

ഡോക്ടര്‍ വേണു ബാപ്പു : ആധുനിക ഇന്ത്യയുടെ ജ്യോതിശാസ്ത്രത്തിന്‍റെ പിതാവയ ഈഴവ സമുദായഅംഗം

Pradeen Kumar
ഡോക്ടര്‍ വേണു ബാപ്പു (മണലി കല്ലാട്ട് വേണു ബാപ്പു)
***********************************************

ആധുനിക ഇന്ത്യയുടെ ജ്യോതിശാസ്ത്രത്തിന്‍റെ പിതാവ് ഒരു മലയാളിയാണ് എന്ന കാര്യം നിങ്ങള്ക്കറിയുമോ? സ്വന്തം പേരില്‍ ആദ്യമായി ഒരു വാല്‍ നക്ഷത്രം നാമകരണം ചെയ്യപ്പെട്ട ഇന്ത്യക്കാരന്‍.

MK വേണു ബാപ്പു 1979ല്‍ പാരീസ് (ഫ്രാന്സ്) ആസ്ഥാനമായ ഇന്‍റെര്നാഷണല്‍ അസ്ട്രോണമിക്കല്‍ യുനിയന്‍റെ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ബെല്ജിയം അകാദമി ഓഫ് സയന്‍സ്-ന്‍റെ ഹോണററി ഫോറിന്‍ ഫെല്ലോ ആയിരുന്നു.

അമേരിക്കന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ ഹോണററി മെമ്പര്‍ ആയിരുന്നു.

1971ല്‍ ഇന്ത്യന്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്‌ സ്ഥാപിച്ചതും ഡോക്ടര്‍ MK വേണു ബാപ്പു ആണ്.

ഹാര്‍വാര്‍ഡ് യുനിവേര്സിറ്റിയില്‍ നിന്നും സ്കോളര്ഷിപ്പോടെ പഠിച്ചു ഡോക്ടരേറ്റ് എടുത്തു. അവിടെ വച്ചാണ് ഡോക്ടര്‍ ഒലിന്‍ വില്‍‌സനുമായി ചേര്ന്ന് കണ്ടുപിടിച്ച വാല്‍നക്ഷത്രത്തിന് ബാപ്പു-ബോക്-വില്‍‌സണ്‍ എന്ന പേരും വീണു.

1957ല്‍ വില്സ്നുമായി ചേര്ന്ന് കണ്ടുപിടിച്ച ബാപ്പു-വില്‍‌സണ്‍ എഫക്റ്റ്‌, സൂര്യനില്‍/നക്ഷത്രങ്ങളില്‍ നിന്നും വരുന്ന പ്രകാശം/കിരണങ്ങളും ആ നക്ഷത്രത്തിന്റെ് പ്രത്യേക ഗുണങ്ങളെയും കുറിച്ചുള്ള പഠനത്തിനു ഒരു പുതിയ പാത തുറന്നുകൊടുത്തു. ഇന്നത്തെ ഓസോണ്‍പാളി തകര്ക്കു ന്ന രശ്മികളെ പറ്റിയുള്ള പഠനത്തിനു വഴിതെളിയിച്ച കാര്യങ്ങള്‍ക്ക് ഒരു വഴികാട്ടിയാണ് ഈ കണ്ടുപിടുത്തം.

ഇന്ത്യന്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്‌ന്റെ കീഴില്‍ തമിഴ്നാട്ടില്‍ കവലൂരിലുള്ള ആസ്ട്രോഫിസിക്സ്‌ കേന്ദ്രം 1986ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി വേണു ബാപ്പു ഒബ്സേര്‍വേറ്ററി എന്ന പേരില്‍ രാഷ്ട്രത്തിനു സമര്പ്പി്ച്ചു.

തലശ്ശേരിയിലെ ഒരു ഈഴവ/തിയ്യ കുടുംബത്തില്‍ മണലി കുക്കുഴിയുടെയും സുനന്ദ ബാപ്പുവിന്‍റെയും ഒറ്റ മകനായി ഓഗസ്റ്റ്‌ 10, 1927ല്‍ മദ്രാസില്‍ ജനനം. 55 കൊല്ലം ജീവിച്ചിരുന്നു. ഓഗസ്റ്റ് 19, 1987ല്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു. നമ്മള്‍ ആ പ്രതിഭാശാലിയായ, ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും പ്രഗല്ഭ നായ മലയാളിയായ ആസ്ട്രോഫിസറ്റിനെ മറന്നുപോയോ?

എല്ലാ വിവരവും വിരല്‍ത്തുമ്പില്‍ കിട്ടുന്ന ഇന്നത്തെ യുവാക്കളോട് ഒരു വാക്ക്കൂടി. ഒരിക്കല്‍ മദ്രാസ്‌ നഗരത്തില്‍ 3 ദിവസം നീണ്ട ഒരു സയന്സ് സെമിനാറില്‍ CV രാമന്‍റെ പ്രഭാഷണങ്ങള്‍ കേള്ക്കുവാന്‍ ഒരു വശത്തേക്ക് 16 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി മൂന്നു ദിവസവും പോയി ആ പ്രഭാഷണങ്ങള്‍ മുഴുവനും കേള്ക്കുവാന്‍ ഡോക്ടര്‍ കാണിച്ച താല്പര്യം ഇന്നത്തെ തലമുറക്ക്‌ തീര്ച്ചയായും പ്രചോദനം ആകട്ടെ.

Monday, October 28, 2013

വിദേശജോലിയില്‍ താല്പര്യമുണ്ടെങ്കില്‍ CVകള്‍ gurusmrithiyogam@gmail.com എന്ന ഇമെയില്‍ IDയിലേക്ക് അയച്ചുതരിക

Pradeen Kumar
വിദേശ ജോലി പലരുടെയും ഒരു സ്വപ്നം ആണ്. അവസരങ്ങള്‍ നമ്മള്‍ ഉദ്ദേശിക്കുന്ന സമയത്ത് വരണമെന്നില്ല. ചിലപ്പോള്‍ ഒരു നിമിഷം മതി കാര്യങ്ങള്‍ മാറി മറിയാന്‍. അതുപോലെ തന്നെ അവസരങ്ങള്‍ കയ്യിലുള്ളവര്‍ക്കും അത് അറിയുന്നവര്‍ക്കും ആ സമയത്തുതന്നെ അതിനു യോഗ്യരായവരെ കണ്ടെത്താന്‍ കഴിയണം എന്നുമില്ല.

ഒരാളുടെ അന്വേഷണം അവസരവുമായി കൂട്ടിമുട്ടുമ്പോള്‍ ആണ് ഭാഗ്യം ജനിക്കുന്നത്. മനസ്സില്‍ ഒരാശയം തോന്നി. വിദേശ ജോലിക്ക് താല്പളര്യമുള്ളവരുടെ CV കള്‍ ഞങളുടെ കയ്യില്‍ ഉണ്ടെങ്കില്‍ ഒരു അവസരം വരുമ്പോള്‍ ഈ CVകള്‍ ഉപകരിക്കും.

വിദേശജോലിയില്‍ താല്പര്യമുണ്ടെങ്കില്‍ CVകള്‍ gurusmrithiyogam@gmail.com എന്ന ഇമെയില്‍ IDയിലേക്ക് അയച്ചുതരിക. (in WORD format). ഒരു അവസരം കിട്ടിയാല്‍ നിങ്ങളെ സഹായിക്കുവാന്‍ പറ്റിയാലോ. ആരുടെ അന്വേഷണം അവസരവുമായി കൂട്ടിമുട്ടുമെന്ന് ഒരാള്ക്കും പ്രവചിക്കുവാന്‍ കഴിയില്ലല്ലോ.

ഗുരുസ്മ്രിതി ഗ്രൂപ്പിന് വേണ്ടി
അഡ്മിന്‍ പാനല്‍.

Saturday, October 26, 2013

സിപിഎമ്മിലെ സവർണ്ണ സ്വാധീനം -FORWARD CASTE INFLUENCE IN KERALA COMMUNIST PARTY


15 അംഗ പോളിറ്റ് ബ്യൂറോയുടെ ‘വര്‍ഗ’ സ്വഭാവം പരിശോധിച്ചാല്‍ ഈഴവനായ വി.എസ.അച്യുതനന്ദനെ പിബിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന്റെ കാരണം വ്യക്തമാകും.

15 അംഗ പോളിറ്റ് ബ്യൂറോയില്‍ അഞ്ചുപേര്‍ മഹാ സവർണ്ണരാണ്.
സീതാറാം യെച്ചൂരി(ആന്ധ്ര സവർണ്ണൻ ), ബുദ്ധദേ് ഭട്ടാചാര്യ(ബംഗാളി സവർണ്ണൻ ), കെ.വരദരാജന്‍ (തമിഴ് സവർണ്ണൻ ), സൂര്യകാന്ത മിശ്ര(ബംഗാള്‍ ഒഡീഷ സങ്കര സവർണ്ണൻ ).

ആല്‍എസ്എസ്സിന്റെ നേതൃമണ്ഡലത്തില്‍പ്പോലും ഇത്രയധികം സവർണ്ണരില്ല.

മറ്റു നാലുപേര്‍ സവർണ്ണീകരിച്ച നായന്മാരാണ് പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, കോടിയേരി ബാലകൃഷ്ണന്‍ , എ.കെ.പത്മനാഭന്‍ നമ്പ്യാര്‍ .
സവർണ്ണ ഭാര്യയുള്ളതുകൊണ്ട് പ്രകാശ് കാരാട്ടിനെ സവർണ്ണരുടെ അക്കൗണ്ടില്‍ ചേര്‍ക്കാവുന്നതാണ്.

സവർണ്ണരേക്കാള്‍ വലിയ സവർണ്ണർ ആയ മൂന്ന് കായസ്ഥന്മാര്‍ പിബിയിലുണ്ട്. നിരുപം സെന്‍ , ബിമന്‍ ബസു, മണിക് സര്‍ക്കാര്‍ .(ത്രിപുര മുഖ്യമന്ത്രി).

രണ്ട് ഒബിസിക്കാര്‍ ഉണ്ട്. പിണറായി വിജയന്‍ (ഈഴവതിയ്യ), എം.എ.ബേബി(ലത്തീന്‍ ക്രൈസ്തവ ). ഒബിസിക്കാരനായ എം.എ.ബേബിയെ അധികപ്പറ്റായി ചേര്‍ത്തതാണ്.

ആന്ധ്രയിലെ ഭരണവര്‍ഗ സവര്‍ണജാതിയില്‍പ്പെട്ട ആളാണ് ബി.വി.രാഘവുലു(ഖമ്മഎന്‍ .ടി.രാമറാവു, ചന്ദ്രബാബു നായിഡു എന്നിവരുടെ ജാതിക്കാരന്‍ ),

പോളിറ്റ്ബ്യൂറോയില്‍ നാലു നായന്മാരുള്ളപ്പോള്‍ ഒരു ഈഴവന്‍ മാത്രമാണ് അതിലുള്ളത് – പിണറായി വിജയന്‍ .

അഞ്ചു ശതമാനം നായന്മാര്‍ പോലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വോട്ടു ചെയ്യാറില്ല.

ഈ നാലുപേരില്‍ മൂന്നു പേര്‍ക്ക്) കോടിയേരി, എസ്.ആര്‍ .പി, പ്രകാശ് കാരാട്ട്) പെരുന്ന സുകുമാരന്‍ നായരുമായി നേരിട്ട് ബന്ധമുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാഥന്‍ നായരാണ് അതിന്റെ ഇടനിലക്കാരന്‍ .

പ്രകാശ് കാരാട്ട് പാര്‍ട്ടി സെക്രട്ടറി ആയതിനു ശേഷം കൂടുതല്‍ നായന്മാര്‍ കേന്ദ്ര കമ്മിറ്റിയിലേക്കും പിബിയിലേക്കും കടത്തിവിട്ടിട്ടുണ്ട്. വൈക്കം വിശ്വനാഥന്‍ നായര്‍ , ഇ.പി.ജയരാജന്‍ നമ്പ്യാര്‍ , പി.രാജേന്ദ്രന്‍ (കണ്‍ട്രോള്‍ കമ്മീഷന്‍ ) എന്നിവരെ സി.സി.യിലേക്കും കോടിയേരി ബാലകൃഷ്ണന്‍ , എ.കെ.പത്മനാഭന്‍ എന്നിവരെ പിബിയിലേക്കും.

വി.എസ്സിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്നും നീക്കുന്നതിനുള്ള പരിപാടിയുണ്ടായിരുന്നു. അതിന് പത്തനംതിട്ടക്കാരന്‍ കെ.എന്‍ .ബാലേഗോപാലന്‍ നായര്‍ക്കാണ് നിയോഗം കിട്ടിയത്.

വി.എസ്.ഗ്രൂപ്പുകാരനായി അഭിനയിച്ച്, വി.എസ്സിന്റെ ഓഫീസിലിരുന്ന് വി.എസ്സിനെതിരായി പാര പണിതിരുന്നുവെന്ന ആരോപണം ബാലഗോപാലനെതിരെ ഉയര്‍ന്നിരുന്നു.

ബാലഗോപാലന്റെ സഹോദരന്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും സുകുമാരന്‍ നായരുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമാണ്. ബാലഗോപാലനാണ് 80 വയസ്സു കഴിഞ്ഞവരെ സി.സി.യില്‍ നിന്ന് ഒഴിവക്കണമെന്നു കാണിച്ച് കോണ്‍ഗ്രസ്സില്‍ പ്രമേയം അവതരിപ്പിച്ചത്.

ഇതിലെ ഏറ്റവും വലിയ തമാശ മറ്റൊന്നാണ് ഇതെല്ലാം തന്നെ പിണറായി വിജയന്റെ അക്കൗണ്ടിലാണ് നടക്കുന്നതെന്നാണ് പറയുന്നത്.

ബംഗാളില്‍ പാര്‍ട്ടിയെ നിലംപരിശാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ബുദ്ധദേവ് ഭട്ടാചാര്യ കുറേക്കാലമായി പിബി യോഗത്തിന് വരാറില്ല. കാരാട്ടിന്റെ സ്ഥിരം വിമര്‍ശകനാണ് അദ്ദേഹം. അച്ചടക്കം മാത്രമേ അദ്ദേഹം ലംഘിക്കാറുള്ളു. എന്നിട്ടും, അദ്ദേഹം പിബിയിലും സി.സി.യിലുമുണ്ട്.

കാരണങ്ങള്‍ പലതുമുണ്ടാകാം.

ഓരോ കോശത്തിലും പാര്‍ട്ടിയുടെ വികാരം സ്വാംശീകരിച്ച ആളാണ് വി.എസ്.

എന്നിട്ടെന്തായി?

വേലിക്കകത്ത് അച്യുതാനന്ദന്‍ വേലിക്കു പുറത്തും മഹാ സവർണ്ണ നായ ബുദ്ധദേവ് ഭട്ടാചാര്യ വേലിക്കകത്തും.

കേരളത്തില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് ആരാണ്?

പിണറായി ആണെന്നാണ് വെപ്പ്.

ആരാണ് പിണറായിയെ നിയന്ത്രിക്കുന്നത്?

കോടിയേരി ബാലകൃഷ്ണന്‍ നായര്‍ (പിബി അംഗം), എസ.രാമചന്ദ്രന്‍ പിള്ള(പിബി അംഗം), വൈക്കം വിശ്വനാഥന്‍ നായര്‍ (എല്‍ഡിഎഫ് കണ്‍വീനര്‍ , സി.സി.അംഗം ), ഇ.പി.ജയരാജന്‍ നമ്പ്യാര്‍ (സി.സി.അംഗം, ദേശാഭിമാനി മാനേജര്‍ ), വി.വി.ദക്ഷിണാമൂര്‍ത്തി വാര്യര്‍ (ദേശാഭിമാനി പത്രാധിപര്‍ ), ടി.ശിവദാസ മേനോന്‍ (സെക്രട്ടേറിയറ്റ് അംഗം), പി.ശശി നമ്പ്യാര്‍ (കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിഇപ്പോള്‍ അനൗദ്യോഗികമായി), പി.കെ.ശ്രീമതി ടീച്ചര്‍ നമ്പ്യാര്‍ (സി.സി.അംഗം), തോമസ് ഐസക്(സുറിയാനിലത്തീന്‍ അഭിനയ)തുടങ്ങിയ പലരും.

പിബിയുടെ സാമൂഹിക രസതന്ത്രം ഒന്നു പരിശോധിക്കുക. അതില്‍ ഒരൊറ്റ ദലിതനും മുസല്‍മാനും ഇല്ല.

ഉള്ളത് ആകെ രണ്ടു ഒബിസിക്കാര്‍ . ഇതില്‍ എം.എ.ബേബി മാത്രമാണ് വ്യത്യസ്തനായിട്ടുള്ളത്.

15 പേരുള്ള പിബിയില്‍ ഒരാള്‍ക്ക് മാത്രം എന്തുചെയ്യാനാണ് കഴിയുക?

മനുഷ്യനെ മനുഷ്യനായി കാണുന്ന സനാതന ധര്‍മ്മം പുലരണം- Caste-less Religion-free INDIA

Pradeen Kumar
നാഴികയ്ക്ക് നാല്‍പതുവട്ടം ഹിന്ദു ഐഖ്യം പ്രസംഗിക്കുന്നവര്‍ ഒരു നിമിഷം ഒന്ന് ശ്രദ്ധിക്കുക. ഒരു സുഹൃത്ത്‌ ഇന്ന് നല്‍കിയ വിവരമാണ്. വായിച്ച് നോക്കൂ എന്നിട്ട് തീരുമാനിക്കൂ എന്തുവേണമെന്ന്.

!!!!
ഇന്ന്‌ ഛത്തീസ്‌ ഗണ്ഡില്‍നിന്ന്‌ വന്ന കുറേപ്പേരേ കാണാന്‍ ഇടയായി. അവിടെ ഇന്നും ജാതിവ്യവസ്ഥ നിലനില്‍ക്കുന്നു. ജന്മികുടിയാന്‍ വ്യവസ്ഥയുടെ തീഷ്‌ണത നിലനില്‍ക്കുന്നു. അതിനെ ചൂക്ഷണം ചെയ്‌ത്‌ ക്രിസ്‌തുമത പ്രചരണവും മതപരിവര്‍ത്തനവും ധാരാളം നടക്കുന്നു.

കുറ്റം പറഞ്ഞിട്ട്‌ എന്തുകാര്യം. അവര്‍ സ്‌കൂളുകള്‍ തുടങ്ങി. വിദ്യാഹീനരായ ആ കുടിയാന്മാരുടെ മക്കളെ പഠിപ്പിക്കുന്നു. അവര്‍ക്ക്‌ നല്ലതൊഴില്‍ ലഭിക്കുന്നു. അറിവിന്‍റെ ലോകത്തേക്ക്‌ പോകുന്നു.

മതപരിവര്‍ത്തനത്തെ എങ്ങനെ കുറ്റംപറയും. ധര്‍മ്മം ധാരാളം വാരിക്കോരി വിതറുന്ന ഈ ധര്‍മ്മരാജ്യത്ത്‌ നടക്കുന്ന അധര്‍മ്മങ്ങളുടെ ഫലമല്ലേ ഇത്‌. വേദത്തിന്റേയും ഉപനിഷത്തിന്റേയും മാഹാത്മ്യം വാതോരാതെ പറയുന്ന ഹിന്ദുത്വവാദികള്‍ എവിടെ....? ഛത്തീസ്സ്‌ ഗഢിലും, ബീഹാറിലും ഗുജറാത്തിലും ഉത്തരാഖണ്ഡിലും അങ്ങനെ ആസ്സാമിലുമെല്ലാം നടക്കുന്ന ഹിന്ദുവിന്‍റെ അനാചാരങ്ങളെ തൂത്തുകളഞ്ഞ്‌ ഹിന്ദുവിനെ ഒന്നാക്കാന്‍ ഇവിടെ എത്ര അമൃതാനന്ദമായിമാര്‍ക്ക്‌ സാധിച്ചു, സത്യസായിമാര്‍ക്ക്‌ സാധിച്ചു, സന്യാസിപുംഗവന്മാര്‍ക്ക്‌ സാധിച്ചു...
!!!!!

ജാതി/മതചിന്ത വിടണം എന്നും ഇതു രണ്ടുമില്ലാത്തതും മനുഷ്യനെ മനുഷ്യനായി കാണുന്ന "സനാതന ധര്‍മ്മം" പുലരണം. യഥാര്‍ത്ഥ സനാതന ധര്‍മ്മം ശ്രീനാരായണ ഗുരുദേവന്‍ മനുഷ്യര്‍ക്ക്‌ നല്‍കിയ ജാതിമത രഹിതമായ ധര്‍മ്മം തന്നെയാണ്. അത് ഇനിയും മനസ്സിലാകാത്തവര്‍ക്ക് ഇനി 50% ത്തില്‍ താഴേക്ക് വരുമ്പോള്‍ മനസ്സിലാകും.

Dream for, Fight for, Work for a caste-less religion-free INDIA. THE ULTIMATE "SANATHANA DHARMMA"

മനുസ്മ്രിതി ആണ് ലോകത്ത് ആദ്യമായി സംവരണം കൊണ്ടുവന്നത്

Pradeen Kumar
മനുസ്മ്രിതിയില്‍ നോക്കൂ, ഭാഗവതം നോക്കൂ, വേദങ്ങളും ഉപനിഷത്തുകളും നോക്കൂ, പുരാണങ്ങള്‍ നോക്കൂ എന്നിട്ട് പറയൂ ഇന്നു നിലവിലുള്ള ഏതെല്ലാം ജാതികളെ മനുസ്മ്രിതിയില്‍ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു എന്ന്? ഇന്നത്തെ ഒരു ജാതിയും ആ ലക്ഷണത്തില്‍ പെടുന്നില്ല. ഇന്നത്തെ ഒരു ജാതിയും മനുസ്മ്രിതി അനുസരിച്ച് ഈ നാല് വര്ണ്ണ്ങ്ങളിലും പെടുന്നില്ല. ഈഴവ, പുലയ, അയ്യര്‍, നായര്‍, വര്‍മ്മ, പറയ എനിങ്ങനെ ഒന്നിനെയും അവിടെ എങ്ങും കണ്ടില്ല.

അപ്പോള്‍ നിങ്ങളൊക്കെ ആരാണ്? മനുഷ്യര്‍ മാത്രം. ശുദ്ധ മനുഷ്യര്‍. മനുഷ്യത്ത്വമുള്ളവനും ഇല്ലാത്തവനും. പച്ചകറി കഴിക്കുന്നവരും ശവക്കറി കഴിക്കുന്നവരും.

കുറച്ചുകൂടി ഉള്ളിലേക്ക് നോക്കിയപ്പോള്‍ മനസ്സിലായി മനുസ്മ്രിതി ആണ് ലോകത്ത് ആദ്യമായി സംവരണം കൊണ്ടുവന്നത് എന്ന്. ജോലികള്‍ ഒരാളുടെ കഴിവുകള്‍ ഒന്നും നോക്കാതെ അച്ഛന്റെയും അമ്മയുടെയും കുലം മാത്രം നോക്കി 100% സംവരണം ചെയ്യുന്ന പരിപാടി മനു ആണ് തുടങ്ങിയത്. ഞാന്‍ ഡോക്ടര്‍ ആണെങ്കില്‍ എന്‍റെ മക്കളും ഡോക്ടര്‍. ഒരാള്‍ കഷ്ടപ്പെട്ട് പഠിച്ചാല്‍ പിന്നെ അടുത്ത തലമുറക്ക് മുഴുവന്‍ അയാളുടെ ക്വാളിഫിക്കേഷന്‍ ഫ്രീ.

പിന്നെ ഒരു കാര്യംകൂടി. മനു അങ്കിള്‍ പറയുന്നത് വിന്ധ്യപര്‍ര്‍വതത്തിനു തെക്കോട്ട്‌ മ്ലേച്ചമാരുടെ നാടാണ് എന്നാണ്. അപ്പോള്‍ നമ്മള്‍ ആരായി?

“അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം” മറ്റുള്ളവന് ഉപദ്രവകരമായി വരുത്താത്ത തീരിതിയില്‍ സ്വന്തം കര്മ്മങ്ങള്‍ ചെയ്യുക എന്ന സാമാന്യതത്വം മാത്രം നോക്കി ജീവിച്ചാല്‍ മതി. എന്നിട്ട് വേണം മനുവിനോട് പറയുവാന്‍ ഞാന്‍ മ്ലേച്ചനല്ല, ആക്കരുതെ എന്ന്.

Friday, October 25, 2013

ജാതി രഹിത സമൂഹം മതനിരപേക്ഷ കേരളം

Unnikannans Kdy

"ജാതി രഹിത സമൂഹം മതനിരപേക്ഷ കേരളം"

കുറച്ചു നാളുകള്‍ക്ക് മുന്‍പു കേരളത്തിലെ ഒരു യുവതുര്‍ക്കിയുടെ
നേത്രുത്വത്തില്‍ നടത്തിയ തെക്കു വടക്കു യാത്രയുടെ മുദ്രാവാക്യം ആയിരുന്നൂ
ഇതു...

ആരാണു ഇവിടെ ജാതിചിന്ത വളര്‍ത്തിയതു....
ഭൂരിപക്ഷസമുദായ സംഘടനകളും അതിന്‍റെ നേത്രു നിരയുമാണോ ?

അതൊ..
തിരഞ്ഞെടുപ്പു ഫലം വന്നു തുടങ്ങുന്ന നിമിഷം മുതല്‍ തങ്ങളുടെ നേട്ടത്തിനും കോട്ടത്തിനും കാരണവും പരിഹാരവും തേടി തെക്കും വടക്കും ഉള്ള ചില പ്രത്യേക കാറ്റിന്‍റെ ഗതിവിഗതികളെ കുറിച്ചു പടിക്കാനും ഗതി മാറ്റാനുള്ള നിര്‍ദ്ദേശങ്ങള്‍ കണ്ടു പിടിക്കാന്‍ കമ്മിറ്റികളും കമ്മീഷനുകളും ആയി മത്സരിക്കുന്ന ഇടതു വലതു രാഷ്ട്രീയ നപുംസകങ്ങള്‍ തന്നെ അല്ലെ ഇവിടെ വര്‍ഗ്ഗീയതയുടെ നാമ്പുകള്‍ വിതക്കുന്നതു....

ജഡ്ജിയുടെ നിയമനത്തില്‍ വരെ ഇടപെടുന്ന ഇടയലേഖനത്തില്‍ ജാതിചിന്തയില്ല.... അടിയും ഇടിയും കൊണ്ട് പാര്‍ട്ടി വലുതാക്കാന്‍ കഷ്ടപെട്ടിട്ടുള്ള ഒരു ഈഴവനെ എം.എല്‍.എ ആക്കണമെന്നു എസ്സ്. എന്‍. ഡി.പി യോഗം പറഞ്ഞു പോയാല്‍ നാട്ടില്‍ മാറാട് കലാപം വീണ്ടും ഉണ്ടാവും പോലും...

ഈ ചേരിതിരിവുകള്‍ കണ്ടാലും കാണാതെ കണ്ണും പൂട്ടി ഇരിക്കണൊ ഞങ്ങള്‍.....
ആ കാലം കഴിഞ്ഞു പോയിയെന്നു ഇനിയെങ്കിലും മനസ്സിലാക്കുക നിങ്ങള്‍....
ആര്‍ക്കു വേണമെങ്കിലും എന്തു വേണമെങ്കിലും കൊടുത്തോളൂ....പക്ഷെ ഞങ്ങള്‍ക്കുള്ളതു ഞങ്ങള്‍ക്കു തന്നെ തീരൂ.....
അല്ലാതെ കോഴിക്കോട്ടും മലപ്പുറത്തും പാലായിലും ഭരണങ്ങാനത്തും കാഴ്ച്ച വെച്ചതിന്‍റെ ബാക്കി വരുന്ന എച്ചില്‍ കഷ്ണവും ആയി വരുമ്പോള്‍ അതും വാങ്ങി മിണ്ടാതിരിക്കാന്‍ ഇനി ഈഴവനാകില്ലാ.......
അതിനെതിരെ പ്രതികരിക്കുന്ന ...... അവകാശങ്ങള്‍ പിടിച്ചു വാങ്ങാന്‍ പോന്ന ഈഴവ സംഘശക്തിയുടെ സംഘനാദം അനന്തപുരിയെ പ്രകമ്പനം കൊള്ളിക്കുന്ന നാളുകള്‍ ഇനിയുമേറെ അകലെ അല്ലെന്നറിയുക.... ആ സംഘഭേരിയില്‍ വിറങ്ങലിച്ചു താഴെ വീഴാതിരിക്കാന്‍ കപട മതേതര നേതാക്കളെ ഒരു കൈത്താങ്ങു കണ്ടു വെച്ചു കൊള്‍ക..

സനാതന ധര്‍മ്മം എങ്ങനാണ് സ്വാര്‍ത്ഥ ധര്‍മം ആവുന്നത് - How the Hindu Dharma became the cage of selfishness???


ആദ്യമേ പറയട്ടെ ഇത് മതത്തെ അല്ല നമ്മുടെ സംസ്ക്കാരത്തിലെ ഒരു വലിയ കുറവിനെ അല്ലേല്‍ പാരമ്പര്യം ആയിട്ട് നമമള്‍ മനുഷ്യ രാസിയോടു ചെയ്യുനന അനീതിയെ ആന്നു  അന്ന് ഞാന്‍ ഉദ്ധേസിക്കുന്നത്. ഇന്ത്യയിലെ എല്ലാ മത വിഭാഗത്തില്‍ പെടുന്നവരും അറിഞ്ഞോ അറിയാതെയോ ഈ സംസ്ക്കാരത്തിന്റെ ഭാഗം ആയി മാറിയിരിക്കുന്നു എന്നതാണ് രസകരം

ലോക സമസ്ത സുഘിണോ ഭവന്തു - കേക്കുവാന്‍ വളരെ നാല്ല വാക്യം
പിന്നെ എങ്ങനാണ് ഹിന്ദുക്കള്‍ പൊതുവേ സ്വര്‍തര്‍ ആയി വരുനന്തു , നമ്മുടെ പാരമ്പര്യ അറിവുകള്‍ ആയ ജ്യോതിഷം ആയുര്‍വേദം ഒക്കേ ലോകത്തിനു മുന്‍പില്‍ അതിന്റെതായ അംഗീകാരം നേടുന്നതില്‍ പരാജയപ്പെടുനന്തു ??

നമമള്‍ സ്വര്‍തന്മാര്‍ ആയതു കൊണ്ടാണെന്ന് എനിക്ക് തോന്നുന്നു
ലോക സമസ്ത സുഗിണോ ഭവന്തു എന്ന് പരയുനന ഹൈന്ദവ ആച്ചര്യമാര്‍ തന്നെ ആന്നു ശൂദ്രന്‍ സംസ്കൃതം കേട്ടാല്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്ന് പരയുനന്തു , ഇവിടെ നില നിന്നിരുന്ന സനാതന ദ്രാവിഡ സംസ്ക്കാരത്തെ അതിന്റെ അറിവുകളെ  ഇവിടെ കുടിയേറിയ ആര്യന്മാര്‍ നശിപ്പിക്കാന്‍  ആയി കണ്ടു പിടിച്ച കുളില തന്ത്രങ്ങലില്‍ ഒന്നാണ് ഈ സ്വാര്‍ത്ഥത ഇവിടുത്തെ ജനങ്ങളില്‍ അടിചെപ്പിക്കുക എന്നത്

തന്ജവുര്‍ നെയ്ത്തുകാര്‍ നെയ്യുന്നതിന്റെ രഹസ്യം  അവിടുത്തെ കുടുംബങ്ങളില്‍ മാത്രം ആയി അതിന്റെ രഹസ്യം നില നിക്കുന്നു , ആറന്മുള കണ്ണാടി ഉണ്ടാക്കുന്നത് പാരമ്പര്യം ആയി ഒരേ കുടുംബകക്ര്‍ , പാമ്പിന്‍ വിഷത്തിന്റെ ചികിത്സ അറിയാവുന്നത് ഏതാനും കുടുംബങ്ങള്‍ക്ക് മാത്രം , ആയുര്‍വേദ രഹസ്യ മരുന്ന് കൂട്ടുകള്‍ ഓരോ കുടുംബത്തിന്റെയും സ്വത്തായി അല്ലേല്‍ പാരമ്പര്യ രഹസ്യം ആയി കാത്തു സൂക്ഷിക്കുന്നു , ചെണ്ട കൊട്ടാന്‍ പോലും ചില കുടുംബക്കാര്‍ക്ക്‌ അവരുടെതായ പ്രത്യേകതകള്‍ , ജ്യോതിഷം അറിവുനന്‍ രഹസ്യങ്ങള്‍ സ്വന്തം തലമുറയ്ക്ക് മാത്രം കൈ മരുനന പൂര്‍വികര്‍  , പൂജ ചെയ്യാന്‍ പഠിപ്പിക്കാന്‍ പോലും ബ്രാഹ്മണ്യം വേണമെന്ന് നിര്‍ബന്ധം ഉള്ള  കുടുംബങ്ങള്‍ , ഇതിന്റെ ഒകെക് പിന്നില്‍ ഉള്ള സത്യങ്ങളോ ശാസ്ത്രങ്ങലോ അതൊന്നും ആരും പുറത്തു വിടാത്ത രഹസ്യങ്ങള്‍ ആയി സ്വന്തം സ്വത്വം ആയി പൊക്കി പിടിച്ചു കൊണ്ട് നടക്കുന്നു

സത്യത്തില്‍ ഇത് കൊണ്ട് ലോകത്തിനു എന്ത് പ്രയോജനം അന്ന് ഉള്ളത് , ഇത് കൊണ്ട് സത്യത്തില്‍ ലോകത്തിനു നഷ്ടം അല്ലെ ഉണ്ടാകുനന്തു - ലോകജനങ്ങള്‍ക്ക് ഉപകാരം ഉണ്ടാവേണ്ട കാര്യങ്ങള്‍ സ്വന്തം സ്വാര്‍ത്ഥത കൊട്നു സ്വന്തം കുടുംബങ്ങളില്‍ മാത്രം ആയി നമ്മള്‍ തളച്ചിടുന്നു . അതിനു പരയുന്ന  ന്യായങ്ങലോ കേള്‍ക്കുനന്വര്‍ക്ക് പുച്ഛം തോന്നുന്ന വെറും മുടന്തന്‍ ന്യായങ്ങളും

ലോകത്തുള്ള മറ്റു രാജ്യങ്ങളിലും സംസ്ക്കാരത്തിലും ഒക്കെ ഉള്ളവര്‍ നേരെ തിരിച്ചാണ് പെരുമാര്നുന്നത് , തങ്ങളുടെ അറിവ് പങ്കു വക്കുനന്തില്‍ ആന്നു അവര്‍ക്ക് താല്പര്യം , അല്ലാരുന്നേല്‍ ഇന്ന് നമമള്‍ രോഗം വന്നാല്‍ പോകുന്ന ആശുപത്രിയും ഇംഗ്ലീഷ് മരുന്നുകളും ഒക്കെ പാശ്ചാത്യ നാടുകളിലെ ഏതാനും കുടുംബങ്ങളില്‍ മാത്രം ആയി ഒതുങ്ങി നിക്കുന്ന അറിവുകള്‍ ആയേനെ .

എന്തിനു ഇന്നും വിദ്യാഭാസം അറിവും നേടിയ ഭാരതീയരെ നോക്കിയാല്‍ നമുക്ക് നമ്മുടെ സ്വാര്‍ത്ഥത മനസിലാകും , ഇന്ത്യയില്‍  ഉള്ള ചില പ്രഗല്ഭാര്‍ ആയിട്ടുള്ള ഡോക്ടര്‍ എഞ്ചിനീയര്‍ എന്നിവര്‍ അവരുടെ അറിവ് അവരില്‍ മാത്രം ആയി നില നിര്‍ത്തി പങ്കു വക്കുനന്തില്‍ വളരെ വൈമുഖ്യം ഉളവര്‍ അന്ന് , എന്നാല്‍ പാശ്ചാത്യ ലോകവും അമേരിക്കയിലും ഒക്കെ ഉള്ള ഡോക്ടര്‍മാര്‍ ടെക്നിക്കല്‍ വിദഗ്ധര്‍ എന്തേലും പുതിയതായി കണ്ടു പിടിച്ചാല്‍ പുതിയ ഒരു മരുന്ന് കൂട്ട് കണ്ടു പിടിച്ചാല്‍ അത് നേരെ പബ്ലിഷ് ചെയ്യും ലോകത്തുള്ള മുഴുവന്‍ ആള്‍ക്കാരുടെയും പ്രയോജനത്തിനായി .

ഇവിടെ ആനെലോ പ്രമേഹ ചികിത്സ ചെയ്യുനന ഒരു ആശുപത്രി കാന്‍സര്‍ ചികിത്സചെയ്യുന്ന ഒരസുപത്രി നാടി ചികിത്സ ചെയ്യാന്‍ ആയി ഒരു ആശുപത്രി (ഞാന്‍ ആയുര്‍വേദം മാത്രം അല്ല ഉധേസിക്കുന്നത് ആടുനിക ആശുപത്രികളും ഡോക്ടര്‍മാരും ഈ കൂടത്തില്‍ പെടും )..ഇതിനകത്ത് ഒകെക് എങ്ങനാണ് രോഗം ഭേദം ആവുനന്തു അല്ലേല്‍ എന്ത് മരുന്ന് കൂട്ട് ആണെന്നുള്ളത്‌ ആ ആസുപതിരിലെ പ്രധാന ഡോക്ടര്‍ അല്ലേല്‍ ആ കുടുംബം മാത്രം അറിയവുനന് രഹസ്യം . ലോകത്തിലെ ഈറ്റവും വലിയ പേറ്റന്റ്‌ വിദഗ്ധര്‍ നമ്മള്‍ അല്ലെങ്കില്‍ ഇന്ത്യയിലെ പാരമ്പര്യ അറിവുകല്‍ കൈയാളുന്ന സവര്‍ണന്ര്‍ ആണെന്ന് പറയേണ്ടി വരും ഒരു വിധത്തില്‍.

സത്യത്തില്‍ ഇവര്‍ സ്വന്തം അറിവുകള്‍ ലോകത്തിനു മുമ്പില്‍ കൊട്നു വന്നു അതിലെ കുറ്റങ്ങളും കുറവുകളും പലര്‍ ആയി കണ്ടു പിടിച്ചു പുതിയ ഒരു നിലവാരത്തിലേക്ക് ആല്ലേല്‍ കുറവ് തീര്‍ന്ന ഒരു നിലയിലേക്ക് ആ അറിവിനെ പരിഷ്കരിക്കുവല്ല ചെയ്യുനന്തു , വെറും പൊട്ടക്കുളത്തിലെ തവള ആയി സ്വന്തം അറിവാണ് ലോകം ഞാന്‍ അല്ലേല്‍ എന്റെ തലമുറ മാത്രം ഇതൊക്കെ കൈകാര്യം ചെയ്താല്‍ മതി എന്നാണ് നമ്മുടെ ചിന്താഗതി

 എന്തിനു ദൈവത്തിനു പോലും നമ്മള്‍ പേറ്റന്റ്‌ എടുത്തിരിക്കുന്നു . നമ്പൂതിരിയും എമ്ബ്രതിരിയും അകത്തു സവര്‍ണന്ര്‍ പുറത്തു അവര്‍ണ്ണര്‍ നോക്കാന്‍ കുടി പാടിലാ എന്ന് ബോര്‍ഡ്‌ വക്കാന്‍ വരെ നമുക്കിന്നും മടി ഇല്ല , സനധന ധര്‍മവും അതിന്റെ പുറത്തു വരാത്ത അറിവുകളും നമ്മള്‍ എന്നെനെക്ക് മയി കുഴിച്ചു മൂടുക ആന്നു .ഒരിക്കലും പുറത്തു വരാതെ ഏതാനും കുടുംബങ്ങളില്‍ മാത്രം ആയി ഏതാനും ജാതികളില്‍ മാത്രം ആയി ..ആ കുടുംബമോ ജാതിയോ അന്യം നിന്ന് പോകുകയോ ഷയിക്കുകയോ ചെയ്യുനന്തോടെ ഇല്ലതവുനന മനുഷ്യരസിക്ക് വേണ്ട വിലപ്പെട്ട അറിവുകള്‍ നമ്മള്‍ കുഴിച്ചു മൂടുകയാണ് സത്യത്തില്‍ .

Suresh Babu Madhavan സനാതന ധര്‍മ്മം സ്വാര്‍ത്ഥധര്‍മ്മം ആയത്‌ അത്‌ ചിലരുടെ വേലിക്കെട്ടിനുള്ളില്‍ ആയതും വേണ്ടത്ര പ്രചാരം ലഭിക്കാതെ പോയതുമാണ്‌ എന്നുള്ളതാണ്‌ ഈ പോസ്‌റ്റിലെ പ്രസക്തമായകാര്യം എന്ന്‌ മനസ്സിലാക്കുന്നു. നമ്മള്‍ സ്വാര്‍ത്ഥരായതുകൊണ്ടാണ്‌ ലോകാസമസ്‌താ സുഖിനോ ഭവന്തു എന്ന്‌ വിളംബരം ചെയ്‌ത നാട്ടില്‍ ശുദ്രന്‍ സംസ്‌കൃതം കേട്ടാല്‍ ചെവിയില്‍ ഈയ്യം ഉരുക്കിയൊഴിക്കണം എന്ന്‌ പോസ്‌റ്റില്‍ പറയുന്നതില്‍നിന്നും പല കാര്യങ്ങളിലേക്കും ചിന്തപോകുന്നുണ്ട്‌.

സനാതനധര്‍മ്മം പഠിച്ചാല്‍ തീര്‍ച്ചയായും ഇയ്യം ഉരുക്കിയൊഴിക്കണം എന്ന്‌ പറയാന്‍സാധിക്കില്ല. എന്നാല്‍ അത്‌ പഠിച്ചില്ല എന്നതും അനുഷ്‌ാിച്ചില്ല എന്നതുമാണ്‌ ഇതില്‍നിന്നും വെളിവാകുന്നത്‌. അതാണ്‌ സതനാതന ധര്‍മ്മം നേരിട്ട വെല്ലുവിളിയും

ഭാരസതംസ്‌കാരത്തെ വേണ്ടുവോളം വാഴ്‌ത്തുന്ന നമ്മള്‍ അതിന്റെ അനുഷ്‌ഠാനത്തില്‍ എന്നും പിന്നോക്കം പോയ ചരിത്രമാണ്‌ ചാതുര്‍വണ്യത്തിന്റെ കഥകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്‌. എന്നാല്‍ പാശ്ചാത്യ സംസ്‌കാരത്തെ എന്നും കുറ്റപ്പെടുത്തുന്ന നാം വികസിത രാജ്യങ്ങളെ കണ്ടുപഠി്‌കകേണ്ടിയിരിക്കുന്നു. അവിടെ പരന്‌ പരിതാപുമുണ്ടാക്കിയാല്‍ അതിന്‌ ശിക്ഷ ഉറപ്പ്‌. അതുകൊണ്ട്‌ അത്തരം കാര്യങ്ങള്‍ കഴിവതും അവിടെ ഇല്ല. പണം സമ്പാദിക്കുന്നു എന്നിട്ട്‌ അവര്‍ ജീവിതം ആസ്വദിക്കുന്നു. സമ്പാദ്യത്തിനല്ല അവര്‍ പ്രാമുഖ്യം കല്‌പിക്കുക. സ്‌ത്രീപുരുഷ സ്വാതന്ത്ര്യവും അവിടെയുണ്ട്‌. എന്നാല്‍ ധര്‍മമം വിളഞ്ഞ ഈ നാട്ടിലോ..? ഇവിടെ ഇത്രയധികം ധര്‍മ്മസിദ്ധിന്തങ്ങള്‍ വിളയാന്‍ കാരണംതന്നെ അധര്‍മ്മങ്ങള്‍ ഏറിയതുകൊണ്ടാണ്‌. യുഗയുഗാന്തരങ്ങളായി അധര്‍മ്മത്തിന്റെ കേന്ദ്രമായിരിക്കുകയല്ലേ ഭാരതം എന്ന്‌ ചിന്തിച്ചാല്‍ മനസ്സിലാകും. എത്രയെത്ര അസുരനിഗ്രഹങ്ങള്‍ പുരാണങ്ങളില്‍ ഉണ്ട്‌. രാമായണകഥ, മഹാഭാരതം എന്നിവയിലെല്ലാം അധര്‍മ്മത്തിനെതിരെയുള്ള പോരാട്ടവും ധര്‍മ്മപ്രഭാഷണങ്ങളും കാണാം.

അതുകൊണ്ട്‌ ഭാരതസംസ്‌കാരം മഹത്തരമാണ്‌ എന്നു വിമ്പുപറയുമ്പോള്‍ അത്‌ എന്തുകൊണ്ട്‌ എന്നും ചിന്തിക്കേണം. ഇവിടെ വേദവും ഉപനിഷത്തും എല്ലാം ഉണ്ടായെങ്കില്‍ അത്‌ എന്തുകൊണ്ട്‌.?. അതിലെ പ്രതിപാദ്യവിഷയം എന്ത്‌..? എന്നെല്ലാം ചിന്തിക്കുക. ധര്‍മ്മസിദ്ധാന്തങ്ങള്‍ക്ക്‌ കുറവില്ല. എന്നാല്‍ അത്‌ പ്രാവര്‍ത്തികമാക്കാന്‍ ഭാരതത്തിന്‌ ഇന്നുവരെ സാധ്യമായിട്ടുണ്ടോ..? ഉണ്ടായിരുന്നെങ്കില്‍ ഇന്നും ഇവിടെ അധര്‍മ്മങ്ങള്‍ കൂത്താടുമോ..?

Thursday, October 24, 2013

ശ്രീ നാരായണ ആശ്രമം പിള്ളയാർപെട്ടി ശിവഗംഗ -Sree Narayana Asramam in Tamil Nadu

ഒരിക്കൽ ഗുരുദേവൻ മധുരയിൽ കുന്നിക്കുടി മഠത്തിനു സമീപം ഒരു ചെറു വനത്തിൽ വിശ്രമിച്ചിരുന്നു .അവിടെ മഴ കിട്ടാതെ ജനങ്ങൾ കഷ്ടപെടുന്നതായി അവിടെയുള്ള ഒരു കൂട്ടം സന്യാസിമാർ ഗുരുദേവനെ അറിയിച്ചു .തൃപാദങ്ങൾ ഇരുന്ന കാട്ടിൽ പിള്ളയാരുടെ ഒരു വിഗ്രഹം ഉണ്ടായിരുന്നു .''പിള്ളയാർക്ക് തേങ്ങ അടിച്ചാൽ മഴയുണ്ടാകും'' എന്ന് ഗുരുദേവൻ കല്പ്പിച്ചു .അപ്രകാരം പിള്ളയാർക്ക് തേങ്ങ അടിച്ചു .കുറച്ചു സമയം കഴിഞ്ഞപ്പോൾ വമ്പിച്ച തോതിൽ മഴയുണ്ടായി.ജനങ്ങളുടെ കഷ്ടപാടുകൾക്കു നിവൃത്തി കിട്ടി .പെട്ടന്നുണ്ടായ ആ വലിയ മഴ ഗുരുദേവന്റെ ശക്തി വിശേഷണത്താൽ ഉണ്ടായതാണെന്ന് ജനങ്ങൾ ധരിക്കതിരിക്കാനാണ് മഴ കിട്ടാൻ പിള്ളയാർക്ക് തേങ്ങ ഉടക്കണമെന്നു ഗുരുദേവൻ കല്പ്പിച്ചത് .-----------!!!!!!!!!!!!!!!!!!!!!
പിള്ളയാർപെട്ടി എന്ന സ്ഥലമാണ്‌ ഇത് .ഇവിടെ ഒരു ആശ്രമം ഉണ്ട് .'' ശ്രീ നാരായണ ആശ്രമം '' എന്നാണ് മഠത്തിന്റെ പേര് . ഇവിടെ പല രോഗങ്ങള്ക്കും മരുന്നുണ്ട് .പ്രധാനമായും വാത രോഗം, വാതരോഗവുമായി വരുന്നവര്ക്ക് 14 ദിവസത്തെ ചികിത്സ കഴിയുമ്പോൾ രോഗം മാറിയാണ് അവിടെ നിന്ന് പോകുന്നത് .ഇപ്പോഴത്തെ മഠതിപതി DR .ഗോവിന്ദനന്ദ ആണ്.അവിടെ ഗുരുദേവന്റെ അപൂർവ്വം ഫോട്ടോയുണ്ടായിരുന്നു .ആ ആശ്രമം പഴയതുപോലെ തന്നെ നിലനിര്ത്തിയിരിക്കുന്നു എട്ടുകെട്ടാണ്.അവിടെ കുറെ അപൂർവ്വം ഫോട്ടോ കാണാനിടയായി ഒരു ഫോട്ടോയിൽ നല്ല പ്രായമുള്ള ഒരാളെ കാണാനിടയായി ചോദിച്ചപ്പോൾ ഏകദേശം 300 വര്ഷത്തോളം ജീവിച്ചിരുന്ന ഒരു വൈദ്യൻ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത് .ഇവിടുത്തെ അഡ്രസ്‌ -ശ്രീ നാരായണ ആശ്രമം പിള്ളയാർപെട്ടി ശിവഗംഗ DIST .630207
(4 photos)


പുന്നപ്ര വയലാർ വിപ്ലവത്തിൻറ്റെ പ്രധാനപ്പെട്ട നാല് കാരണങ്ങളുണ്ട് - The reasons behind Punnapra Vayalar revolution

Suresh Venpalavattom


1. ഉയർന്ന സാക്ഷരതാ നിരക്ക്.

2. 1920 മുതൽക്ക് നിർമ്മിതമായിക്കൊണ്ടിരുന്ന ബൗദ്ധികപരമായ ഉന്നമനം.

3. ഈ മേഖലയിൽ ഭൂരിപക്ഷമുണ്ടായിരുന്ന ഈഴവരുടെ ഉയർച്ച. സമൂഹത്തിൽ അന്ന് നിലനിന്നിരുന്ന ജാതിവ്യവസ്ഥയെ തള്ളിപ്പറയുവാനും, തൊഴിലാളിസമൂഹത്തിൽ പൊതുവെ വർഗ്ഗബോധം ഉണർത്തുവാനും ഈ ഉയർച്ച കാരണമായി.

4. നാനാവിധ ജാതി-മതവിഭാഗത്തിൽപെട്ടവർ ഒരുമിച്ച് പണിയെടുക്കുവാൻ കയർ ഫാക്ടറികൾ കാരണമായത്.

മരണസംഘ്യ കൂടുവാനുള്ള കാരണം

പോലീസിന്റേയും പട്ടാളത്തിന്റേയും തോക്കുകളിലും പീരങ്കികളിലും വെടിയുണ്ട കാണുകയില്ലെന്നു് നേതാക്കന്മാർ അണികളെ വിശ്വസിപ്പിച്ചിരുന്നതായി, സ്ഥലം സന്ദർശിച്ചു തെളിവെടുപ്പു നടത്തുമ്പോൾ ശ്രദ്ധയിൽ പെട്ടിരുന്നു എന്നു് എ.പി. ഉദയഭാനുവിന്റെ നേതൃത്വത്തിൽ എഴുതിയ അന്വേഷണറിപ്പോർട്ടിൽ പ്രസ്താവിച്ചിരുന്നു. കനത്ത ആൾനാശത്തിനു് ഇതും ഒരു കാരണമായിരുന്നിരിക്കാം എന്നു് അവർ രേഖപ്പെടുത്തിയിട്ടുണ്ടു്.

ആകെ മരിച്ചവർ 50 - 7000, കൃത്യമല്ല. പ്രധാനപ്പെട്ട ഒരു നേതാവും മരിച്ചില്ല, കാരണം

അർപ്പണമനോഭാവമുള്ള ഈഴവ നേതാക്കളെ മാറ്റി നിർത്തി, പകരം രക്തസാക്ഷികളെ സൃഷ്ടിയ്ക്കുവാനും ചാവേറുകളെ സൃഷ്ടിയ്ക്കാനും കഴിവുള്ള ജന്മി വർഗ്ഗത്തെ തന്നെ നേതൃത്വം ഏൽപ്പിച്ച് ചാവേറുകളുടെ പിൻനിരയിൽ നിർത്തി നയിപ്പിച്ചു; പുന്നൂസ്സ്, തോമസ്സ്, ഗോവിന്ദൻ നായർ! ഈഴവർ ഈയാമ്പാറ്റകളെ പോലെ ചത്തൊടുങ്ങുന്നത് കണ്ട് വർഗ്ഗബോധത്താൽ മുന്നോട്ടിറങ്ങുമെന്ന് കരുതി വി.എസ്സിനെ പോലെയുള്ളവരെ പദ്ധതി രൂപീകരണത്തിനു ശേഷം പിന്നോട്ട് വലിച്ചു.

പുന്നപ്ര വയലാർ സമരം സ്വാതന്ത്യ സമരമല്ല എന്നു സമർത്ഥിച്ച്, പെൻഷനും മറ്റാനുകൂല്യങ്ങളും ഈഴവർക്ക് നിരസിയ്ക്കാൻ "ഔദ്യോഗികമായി ഇന്ത്യയുടെ സ്വാതന്ത്ര്യപ്രഖ്യാപനം 1947 ഓഗസ്റ്റ് 15നാണു നടന്നതെങ്കിലും, 1946 സെപ്തംബർ 2 നു തന്നെ നെഹ്രുവിന്റെ നേതൃത്വത്തിൽ ഒരു ഇടക്കാല ദേശീയ ഗവണ്മെന്റ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നിരുന്നു. പ്രായോഗികമായി യഥാർത്ഥസ്വാതന്ത്ര്യലബ്ധി അതോടെ നടന്നുകഴിഞ്ഞിരുന്നുവെന്നും അതുകൊണ്ടുതന്നെ, പിന്നീടു് ഒക്ടോബറിൽ നടന്ന പുന്നപ്ര-വയലാർ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ലെന്നും" കാരണം കണ്ടെത്തിയ മേനോന്മാർക്ക് 1989 വരെ കോൺഗ്രസ്സിനെ ഉപയോഗിച്ച് തടയിടാനൊത്തു. ഒടുവിൽ ഐ.കെ ഗുജറാൾ മന്ത്രിസഭയിലെ ഇന്ദ്രജിത്ത്ഗുപ്ത ആണിതിന് സ്വാതന്ത്ര്യ സമരമായി അംഗീകാരം കൊടുത്തത്.

ഭൂരിപക്ഷ ബാന്ധവത്തിനിറങ്ങുന്ന ഓരോ ഈഴവനും ആദ്യം പഠിയ്ക്കേണ്ട എഞ്ചുവടി ആണ് ആലുമ്മൂട്ടിൽ ചാന്നൻറ്റെ പുന്നപ്ര വയലാർ അന്വേഷണ റിപ്പോർട്ട്!

അതേ വിപ്ലവം മരിയ്ക്കുന്നില്ല, മരണം വിതയ്ക്കുന്ന ഉപജാപങ്ങളും!!!

Wednesday, October 23, 2013

ഈഴവർ ഹിന്ദുക്കളാണോ? Does EZHAVAS are Hindus???

Suresh Venpalavattom

ഈഴവർ ഹിന്ദുക്കളാണോ? എന്നതു നമുക്ക് ഇനി ഒരു വിഷയമല്ല.

കൃസ്ത്യാനികളും മുസ്ലീങ്ങളും ചേർന്ന് നാട് ഭരിയ്ക്കുന്നത് അവർ രണ്ടും ഒരു മതക്കാർ ആയതു കൊണ്ടാണോ?

കുരിശ്ശ് യുദ്ധങ്ങളിലൂടെ പരസ്പരം കൊന്നൊടുക്കിയിരുന്ന അവർ പൊതു ശത്രുവിനെ / അപകടത്തെ എങ്ങനെ ഒന്നിച്ച് നേരിടുന്നു, കാൽക്കീഴിലിട്ട് ചവുട്ടി മെതിയ്ക്കുന്നു. ഒരു കൂട്ടർ കാലാകാലങ്ങളായി റവന്യൂവും, വിദ്യാഭ്യാസവും, ധനകാര്യവും കയ്യിൽ വച്ച് അവരുടെ മതസ്തർക്ക് ധനപ്രാപ്തിയും, മതപരിവർത്തനത്തിനു സർക്കാർ വിഭവശേഷിയും ഉപയോഗിച്ചപ്പോൾ, മറ്റൊരു കൂട്ടർ വ്യവസായം കയ്യിൽ വച്ച് വ്യാപാര / വ്യവസായ മേഖല മുഴുവനായി പിടിച്ചെടുത്തു, മൂലധനമായി സ്വന്തമായി അടിച്ച നോട്ടുഅക്ലും കുഴൽപ്പണവും ഉപയോഗിച്ചതു കൂടാതെ കള്ളക്കടത്തിനു വേണ്ടി ഒരു വിമാനത്താവളം വരെ സൃഷ്ടിച്ചു.

എം.പി. അപ്പൻ എന്ന കവി എം. പൊന്നപ്പന്റെ ചെറുമകൻ ഇവിടെ പറഞ്ഞ വഴി അത്ര മോശമായി എനിയ്ക്കു തോന്നുന്നില്ല. ഈഴവസമുദായം സ്വതന്ത്രമായി രാഷ്ട്രീയ സംഘടനരൂപീകരിയ്ക്കുകയും അതിലൂടെ മറ്റ് ഭൂരിപക്ഷ മത വിഭാഗങ്ങളുമായി മുന്നണി സംവിധാനത്തിൽ ഏർപ്പെടുകയും ചെയ്യുന്നതാണു ബുദ്ധി. ഇതിപ്പോൾ ഈഴവർക്ക് ഒരു സാമ്പത്തിക / സാമൂഹിക ശക്തിയായി വളരണമെങ്കിൽ അതിനു പറ്റിയവർ, കൂടെ നിന്നു ചതിയ്ക്കാത്തവർ, അതാരായാലും കൂടുന്നതിൽ തെറ്റില്ല. എന്നാൽ പാലം കടക്കുവോളം മാത്രം ആണു "ശ്രീനാരായണാ" എങ്കിൽ ഒരു തിരിച്ചു പോക്കിനു നമുക്ക് സമയം കിട്ടിയെന്നു വരില്ല, അധികരത്തിൽ എത്തിയാൽ നമ്മുടെ പുതിയ ചങ്ങാതിമാരാവും നമുക്ക് കൂടുതൽ ഹാനികരം.

ഇതിനു മുമ്പും ഈഴവ സമുദായം ഇതേ നിലയിൽ ഇവിടെ ഉണ്ടായിരുന്നു, ഇതിലും മോശപ്പെട്ട അവസ്ഥയിലും ആയിരുന്നു, അന്നൊന്നും ആരും ഈഴവരെ കൂട്ടാൻ / സ്നേഹിയ്ക്കാൻ ഇറങ്ങിയില്ല. ഇന്ന് അവരുടെ പുരയിൽ ചൂടെത്തിയിരിയ്ക്കുന്നു, അവരുടെ വസ്തുവകകൾ അന്യാധീനത്തിൽ പെടുന്നു, പിടിച്ചു പറിയ്ക്കപ്പെടുന്നു, അവരുടെ സ്ത്രീകളും വിവിധ് ജിഹാദുകൾക്ക് വിധേയമാകുന്നു, അപ്പോൾ മുന്നിൽ നിന്നു അങ്കം വെട്ടാൻ, ചാവേറാകാൻ ചേകവരെ തിരഞ്ഞവർ വന്നു. അത് അവർക്ക് അവരോട് തന്നെ ഉള്ള സ്നേഹത്താലാണ്, അല്ലാതെ ഒരു മഴയത്ത് പെട്ടെന്ന് കുരുത്ത ഈഴവസ്നേഹമൊന്നുമല്ല.

ഈഴവർ സംഘടിയ്ക്കണം, ഒറ്റയ്ക്ക്! ആ സംഘടന അനുയോജ്യമായ മുന്നണിയിൽ അർഹിയ്ക്കുന്ന പ്രാതിനിധ്യത്തോടെ ചേരണം. സമുദായാംഗങ്ങൾ കൂടുതൽ ഉള്ള നിയോജകമണ്ഡലത്തിൽ സ്ഥാനാർത്തികളെ ലഭിയ്ക്കണം, വഴിപാടിനാകരുത് സീറ്റുകൾ, കുണ്ടറയിലും മാരാരിക്കുളത്തും തോമാ / ബേബിമാരെ നിർത്തിയിട്ട് പൊന്നാനി വാങ്ങരുതെന്നർത്ഥം.

മതം അതിൻറ്റെ വഴിയ്ക്കു പോകട്ടേ, പൂണൂലിട്ട ഈഴവർ ഉണ്ടെങ്കിൽ ആ വഴിയ്ക്കും പോകട്ടേ! അതും പറഞ്ഞാരും പറ്റിയ്ക്കാൻ വരേണ്ട, അനുകൂലിച്ചായാലും, പ്രതികൂലിച്ചായാലും.

ഈഴവർക്കായി പുതിയൊരു ധർമ്മം പുലരട്ടേ, പുലരട്ടേ...

അവർണ്ണർ അടിമകളും ആയിരുന്നു


Mohan Babu Gopalan

ഈഴവരും അതിനു താഴെ നായാടി വരെയുള്ളവർ അവർണ്ണരെന്നും തരം തിരിച്ചിരുന്നു. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇവർക്ക് നിഷിദ്ധമായിരുന്നു. അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സർക്കാർ ജോലിയിൽ ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവർണ്ണ ജാതിക്കാർ (ഡോ പല്പുവും മറ്റും) ഈ ശാഠ്യത്തിന്റെ രക്തസാക്ഷികളായിത്തീർ‌ന്നു. ബ്രാഹ്മണർ ജന്മികളായിത്തീരുകയും കർഷകരായ അവർണ്ണ ജാതിക്കാർക്ക് ഭൂമി പാട്ടത്തിനു നൽകി വിളവ് കൊള്ളയടിക്കുകയും അടിമ വേല ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അവർണ്ണരെ അടിമകളാക്കി വക്കുന്ന തരം ജന്മി-കുടിയാൻ വ്യവസ്ഥകൾ അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു. ഇതൊന്നും പോരാതെ സാമൂഹ്യമായ മർദ്ദനങ്ങളെ അതിക്രമിക്കുംവിധമായിരുന്നു അവർണ്ണ ജാതിക്കാരുടെ മേൽ നടത്തിയിരുന്ന സാമ്പത്തിക ചൂഷണങ്ങൾ. അടിക്കടിയുള്ള യുദ്ധങ്ങൾ കൊണ്ട് ഖജനാവ് ശോഷിച്ചപ്പോൾ പതിനാറിനും നാല്പതിനും ഇടക്കു പ്രായമുള്ള അവർണ്ണരിൽ നിന്നും തലയെണ്ണി നികുതി ചുമത്തി. ഇതിനു തലവരി എന്നാണ് പറഞ്ഞിരുന്നത്. കൂടാതെ വീടുമേയുക , മീൻപിടിക്കുക , എണ്ണയാട്ടുക , കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു. പതിനാറിനും മുപ്പത്തിഅഞ്ചിനും ഇടയിലുള്ള അവർണ്ണയുവതികളിൽനിന്നും മുലക്കരം പിരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചേർത്തലയിലെ കണ്ടപ്പന്റെ ഭാര്യ നങ്ങേലി എന്ന സ്ത്രീ തന്റെ മുല അരിഞ്ഞ് കരം പിരിവുകാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. വൈകുന്നേരത്തോടെ നങ്ങേലി രക്തം വാർന്ന് മരിച്ചു. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും ധീര രക്തസാക്ഷിയായി. ജാതിയുടെ ഏറ്റക്കുറച്ചിൽ നോക്കിയാണ് കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിരുന്നത്. അവർണ്ണർക്ക് ഏർപ്പെടുത്തിയിരുന്ന ശിക്ഷകൾ അതിക്രൂരമായിരുന്നു. ചെറിയ കുറ്റങ്ങൾക്കുപോലും അവയവങ്ങൾ മുറിച്ചു കളഞ്ഞിരുന്നു. ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റ ക്രൂരമായ ശിക്ഷാവിധിയായിരുന്നു. പൃഷ്ഠത്തിൽ നിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധം എന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവർ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും.

Tuesday, October 22, 2013

തിരുപ്പറകുന്ട്രംശാന്തലിംഗ സ്വാമികളുടെ സമാധി

Siju Raj
തിരുപ്പറകുന്ട്രംശാന്തലിംഗ സ്വാമികളുടെ സമാധി ദിനം ആയിരുന്നു ഈ ശെനിയാഴ്ച (തമിഴ് മാസം വെച്ച് ) 25-10-1931 ആണ് സ്വാമികളുടെ സമാധി .500 നടുത്ത് ആളുകൾ ഇവിടെ അന്ന് കൂടിയിരുന്നു .ശിവഗിരി മഠം ട്രേഷറർ പരനന്ത ,തിരുപ്പറകുന്ട്രം മഠം സെക്രടറി പത്മനന്ദ,കൊച്ചു സ്വാമി ,ശ്രീ നാരായണ പ്രസാദ്‌ തന്ത്രികൾ ,ബ്രമഹചാരി സുജിത് ,ബെൻസൽ,ബിബിൻ തുടങ്ങിയവർ അവിടെ പങ്കെടുത്തു .
നാഗർകോവിൽ അടുത്ത് കൊട്ടാറിൽ ജെനിച്ച സ്വാമികൾ .തമിഴ് നാട്ടിൽ നിന്നും ഗുരുവിനു ലെഭിച്ച ശിഷ്യന്മാരിൽ പ്രമുഖനാണ് ,1913 മധുരയിലെ തിരുപ്പറകുന്ട്രത്തു ആശ്രമം സ്ഥാപിച്ചു 8 സെന്റ് സ്ഥലമാണ്‌ ടൌണ്‍ തന്നെ .ഇതു ശിവഗിരി മഠം ശാഖ യായി പ്രവര്ത്തിച്ചു വരുന്നു .അവിടെ നിന്നും 2 km മാറിയാണ് സ്വാമികളുടെ സമാധി സ്ഥലം 40 സെന്റ് സ്ഥലം ഉണ്ട് അവിടെ ,അത് കൂടാതെ ഒന്നേകാൽ ഏക്കർ വയലും മഠത്തിനു അവിടെ ഉണ്ട് .വെള്ളത്തിന്റെ ലഭ്യത കുറവായതിനാൽ കൃഷി ചെയ്യാൻ പറ്റുനില്ല. പിന്നെ ആശ്രമത്തിന്റെ വാതുക്കൽ വൈകിട്ടായാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യമാണ് .അവിടുത്തെ പദ്മനന്ത സ്വാമികൾ അവരെയെല്ലാം ഓടിക്കും പാവം ഒറ്റക്കാണ് അവിടുത്തെ പ്രവര്ത്തനം നടത്തുന്നത് .സ്വാമിക്ക് എപ്പോൾ 70 വയസായി .നല്ല കെട്ടിടം അവിടെ ഇല്ല എന്നുള്ളത് അവിടുത്തെ പോരായ്മയാണ് ,നാളകളിൽ അവിടെ വികസനം ഉണ്ടാകും എന്ന് ആശിക്കാം

Monday, October 21, 2013

ഏകത്വത്തില് നാനാത്വവും നാനാത്വത്തില് ഏകത്വവും

ഒരു മതാചര്യന്റെ പേരില് പല ആചാര്യന്മാരുടെ ഉപദേശങ്ങള് അടക്കി അതിനെ ഒരു മതമെന്നു പേ൪ വിളിക്കാമെങ്കില് പല പല ആചാര്യന്മാരാല് സ്ഥാപിതങ്ങളായ എല്ലാ മതങ്ങളെയും ചേ൪ത്ത് അതിന് ഒരു മതമെന്നോ ഏകമതമെന്നോ മനുഷ്യമതമെന്നോ മാനവധ൪മ്മമെന്നോ എന്തുകൊണ്ട് ഒരു പൊതുപ്പേരിട്ടു കൂടാ? അങ്ങനെ ചെയ്യുന്നതു യുക്തിഭംഗവും അസംബന്ധവുമാണെങ്കില് ഈ അസംബന്ധവും യുക്തിഭംഗവും ഇപ്പോള് പ്രചാരത്തിലിരിക്കുന്ന എല്ലാ മതങ്ങള്ക്കും ഏറെക്കുറെ സംഭവിച്ചു കഴിഞ്ഞിരിക്കയാണ്. ഏകത്വത്തില് നാനാത്വവും നാനാത്വത്തില് ഏകത്വവും അവനവന്റെ മതത്തെ സംബന്ധിച്ചു ചാതുര്യത്തോടെ പ്രസംഗിക്കുന്നവ൪ക്കു മനുഷ്യജാതിയുടെ മതത്തെ പൊതുവില് എടുത്ത് അതിന്റെ ഏകത്വത്തില് നാനാത്വവും നാനാത്വത്തില് ഏകത്വവും കാണ്മാ൯ കഴിയാതെ വന്നത് ആശ്ചര്യമായിരിക്കുന്നു.
- ശ്രീനാരായണ ഗുരു
ഗുരുദേവ൯ സി.വി.കുഞ്ഞുരാമനുമായി നടത്തിയ സംവാദത്തില്നിന്ന്, കേരളകൌമുദി, 1101 കന്നി 23 (1925)

കൊച്ചി രാജാവ് ആദ്യമായി എസ്.ഐ യായിട്ടു നിയമനം നല്കിയ ഈഴവൻ - The first EZHAVA SI in Kochi

Siju Raj
കൊച്ചി രാജാവ് ആദ്യമായി എസ്.ഐ യായിട്ടു നിയമനം നല്കിയ ഈഴവൻ(1937)- 
അച്യുതൻ ,അതിനു മുൻപ് എസ്.ഐ ആയിട്ടുള്ളത് നമ്മുടെ ഗോവിന്ദനന്ദ സ്വാമികൾ ആണ് പക്ഷെ അത് ബ്രിട്ടീഷ്‌ ഗവണ്മെന്റ് ആണ് കൊടുത്തത് .

Sunday, October 20, 2013

ഗൃഹനായിക ഗുണവതിയല്ലെങ്കില്‍ കുടുംബത്തിന്‌ നാശം ഭവിക്കും

Suresh Babu Madhavanposted toശ്രീനാരായണ ജ്ഞാനസമീക്ഷ

(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്‌)

ഗൃഹനായിക സല്‍ഗുണവതിയല്ലെങ്കില്‍ ഐശ്വര്യ സമ്പൂര്‍ണ്ണവും ശ്രേഷ്‌ഠവുമായ വംശവും ദാരിദ്ര്യം രോഗം മുതലായവയ്‌ക്ക്‌ ഇരിപ്പിടമായി തീരും. എന്നുമാത്രമല്ല ക്രമേണ നിശ്ശേഷം നശിക്കുകയും ചെയ്യും... (ശ്രീനാരായണധര്‍മ്മം 238)

ഇനി നമ്മുടെ ക്ഷേത്രങ്ങള് ക്രിസ്ത്യാനികളുടെ പള്ളികളുടെ മാതൃകയില്

ഒരികല് സ്വാമി തൃപ്പാദങ്ങള് കരുവാ ക്ഷേത്രത്തില് ഇരുന്നുകൊണ്ട് അപ്പോള് കൂടിയിരുന്ന പലരോട് : "ഇനി നമ്മുടെ ക്ഷേത്രങ്ങള് ക്രിസ്ത്യാനികളുടെ പള്ളികളുടെ മാതൃകയില് പണി ചെയ്യിക്കുന്നതു കൊള്ളാം. പ്രാ൪ത്ഥനകള്ക്കും പ്രസംഗങ്ങള്ക്കും അതു വളരെ പ്രയോജകീഭവിക്കുന്നതായിരിക്കും." എന്ന് കല്പിച്ചു.

- മൂലൂ൪

വേലുത്തമ്പി ദളവാ യഥാർത്ഥത്തിൽ ഒരു രാജ്യസ്നേഹി ആണോ? അതോ ഇന്നത്തെ രാഷ്ട്രീയക്കാരുടെ ആദ്യ പതിപ്പോ? Ezhava descrimination by vleuthampi Dalava

Suresh Venpalavattom

അധികാരം കിട്ടിയ നാൾ മുതൽ തൻറ്റെ സവർണ്ണ മനസ്സിനു സുഖം ലഭിയ്ക്കുവാൻ ഈഴവരാദി ജനവിഭാഗങ്ങളെ പരമാവധി ദ്രോഹിയ്ക്കുവാനും, അതിനായി സവർണ്ണമേധാവികളുമായി ചേർന്ന് രാജാവിനെ ഭീഷണീപ്പെടുത്തിയും, സുഖിപ്പിച്ചും നിയമങ്ങൾ സൃഷ്ടിയ്ക്കുന്നതിൽ മാത്രമാണയാൾ ശ്രദ്ധിച്ചിരുന്നത്. നാടിൻറ്റെ നന്മയ്ക്കായി യാതൊന്നു ചെയ്യാതിരുന്ന ഇയാൾ, ഈഴവരെ എല്ലാവിധ പൊതു സേവനരംഗത്തു നിന്നും, അധികാരകേന്ദ്രങ്ങളിൽ നിന്നും, സൈനികവൃത്തിയിൽ നിന്നും തുടച്ചു നീക്കുകയും, പിരിഞ്ഞു പോയവരെ നശിപ്പിയ്ക്കാൻ പുറകേ നടന്നവനും ആണ്.

അങ്ങനെ തൊഴിൽ നഷ്ടപ്പെട്ട, ഉപദ്രവം സഹിയ്ക്കാതെ വിദേശസേനയ്ക്കൊപ്പം കൂടിയ ഈഴവ പടയാളികളുടെ കയ്യിൽ കിട്ടിയാൽ പരമാവധി ദ്രോഹിച്ച്, അയാളെ കഷണം കഷണം ആക്കി മാറ്റുമെന്ന ഭയത്താൽ കൂടുതൽ മെച്ചപ്പെട്ട മരണം തേടി മണ്ണടി ക്ഷേത്രത്തിൽ വച്ച് ഇയാൾ ആത്മഹത്യ ചെയ്തു. ഇതെഴുതുന്നത് പ്രത്യേകിച്ച് എന്തെങ്കിലും ഉദ്ദേശത്തോടെയല്ല, എങ്കിലും സവർണ്ണർക്ക് നെയ്ക്കിണ്ടി വയ്ക്കാൻ നടക്കുന്ന യുവതലമുറ കുറച്ചൊക്കെ ചരിത്രം അറിഞ്ഞിരിയ്ക്കണാം; അല്ലെങ്കിൽ മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന പൂർവ്വികരോടുള്ള നന്ദികേടായിപ്പോകുമത്!

200 വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ വൈക്കം മഹാദേവര്‍ ക്ഷേത്രത്തിനു തൊട്ടുകിഴക്കുവശത്ത്‌ ഒരു കുളമുണ്ടായിരുന്നു.
ഇന്ന് അവിടെ ദളവാക്കുളം ബസ്സ്റ്റന്‍ഡ്‌ സ്ഥിതിചെയ്യുന്നു.

ബുദ്ധവിഹാരമായിരുന്ന വൈക്കം ക്ഷേത്രം തിരിച്ചുപിടിക്കാന്‍ ഒരുംബെട്ട ചാവേറുകളായ നൂറുകണക്കിനു ഈഴവരെ അക്കാലത്തെ(1806ല്‍) തിരുവിതാംകൂറിലെ ദളവയായിരുന്ന വേലുത്തബി ഈ കുളത്തിലിട്ടു കുഴിച്ചുമൂടി.
ആ മൂടപ്പെട്ട കുളമാണ്‌ ദളവാക്കുളമായി അറിയപ്പെട്ടത്‌.

ഒരു കുളം മൂടാന്മാത്രം ശവങ്ങള്‍ കാരണമാകണമെങ്കില്‍ എത്രമാത്രം നിരായുധരായ മനുഷ്യരെ അന്നു രക്തസാക്ഷികളക്കിക്കാണും. ഏതാനും പേരെയാണെങ്കില്‍ പുറത്തെവിടെയെങ്കിലും കുഴിച്ചുമൂടുമായിരുന്നു. വംശീയമായ കൂട്ടക്കൊലതന്നെ നടത്തിയ വേലുത്തംബിയുടെ നായര്‍ കിംങ്കരന്മാര്‍ അക്കാലത്ത്‌ വൈക്കം ക്ഷേത്രത്തിനു വടക്കുവശത്തുള്ള നിരവധി ഈഴവരുടെ ചെവി അരിഞ്ഞെടുക്കുകയെന്ന ഹീന കര്‍മ്മങ്ങളും ചെയ്തിരുന്നു.

ദളവാക്കുളം സംഭവത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന ഒരു നാടന്‍പാട്ട്‌ വൈക്കത്തും സമീപ പ്രദേശങ്ങളിലും പ്രചരിച്ചിരുന്നു.

"കരിവര മുഖനാം കരിപ്പണിക്കര്‍
ഗുരുവരനമലന്‍ കുന്നേല്‍ചേന്നി
കൂകിവിളിക്കും ഒട്ടായി
പുലിപോലെ പായുന്ന മാലുത്തണ്ടാന്‍......"(പൂര്‍ണരൂപം ലഭ്യമല്ല.)

അതിന്റെ പൂര്‍ണരൂപം ടികെ. മാധവന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ദേശാഭിമാനി പത്രത്തിന്റെ 1924ലെ ഏതോ ഒരു ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.

വൈക്കത്ത്‌ അന്ന് ദളവയുടെ വലം കയ്യായിരുന്ന വൈക്കം പത്മനാഭപിള്ളയുടെ നേത്രുത്വത്തില്‍ നടത്തിയ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെടാനായി കൈപ്പുഴ,നീണ്ടൂര്‍,കുറുവിലങ്ങാട്‌,കോഴ എന്നീ സ്ഥലങ്ങളിലേക്ക്‌ ഈഴവര്‍ ഓടി രക്ഷപ്പെടുകയുണ്ടായി.(വിവേകോദയം മാസിക-1975 മെയ്‌ ജൂണ്‍ ലക്കം)ഇങ്ങനെ ഓടി രക്ഷപ്പെട്ടവരാണ്‌ ഇന്ന് ആ പ്രദേശങ്ങളിലെ കുറുചേകോന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌.

മാർത്താണ്ഡവർമ്മയുടെ കാലം മുതൽ രാജകീയ സേവനത്തിലും, രാജാവിൻറ്റെ വിശ്വസ്തതയിലും മുന്നിൽ നിന്നിരുന്ന ഈഴവർക്കെതിരെ നമ്പൂതിരി - നായർ ബാന്ധവം വളർത്തിക്കൊണ്ട് വന്ന നേർച്ചക്കോഴി ആയിരുന്നു വേലുത്തമ്പി. 1801 ൽ അധികാരമേറ്റതു മുതൽ ഈഴവരെ ഒഴിവാക്കി തുടങ്ങി. സൈനികരായി നായന്മാരെ മാത്രം നിയോഗിച്ചെങ്കിലും അവർക്കുള്ള യുദ്ധകാല അലവൻസ്സുകൾ വെട്ടിച്ചുരുക്കി, അവരുടെ ശത്രുത സമ്പാദിച്ചു. പിന്നീട് അവരെ ഒതുക്കാൻ മെക്കാളെ പ്രഭുവിനെ കൂട്ടു പിടിച്ചു. തന്ത്രശാലിയായ മെക്കാളെ തമ്പിയുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുത്തു, പകരം തിരുവിതാംകൂർ ഒരു സാമന്തരാജ്യമായി, അതിനുള്ള ഉടമ്പടികൾ ബാലരാമവർമ്മ മഹാരാജാവിനെ ഭയപ്പെടുത്തി ഒപ്പിടുവിയ്ക്കാൻ തമ്പിയും മടിച്ചില്ല. ഇങ്ങനെ സ്വതന്ത്രരാജ്യത്തെ സാമന്തരാജ്യമാക്കി,ബ്രിട്ടീഷുകാരുടെ സേനയ്ക്ക് 4 ലക്ഷത്തിനു പകരം 8 ലക്ഷം രൂപാ നൽകാൻ വ്യവസ്ഥയുണ്ടാക്കിയവനാണു പിന്നീട് രാജ്യസ്നേഹിയുടെ കുപ്പായം അണിഞ്ഞ് ഒരവസാനശ്രമം നടത്തിയത്.

സാമന്തരായതോടെ മക്കാളെ പ്രഭു തമ്പിയെ നിയന്ത്രിച്ചു തുടങ്ങി, അപ്പോൾ പെരുമ്പടപ്പ് സ്വരൂപത്തിലെ മക്കാളെയുടെ ശത്രു പാലിയത്തച്ചനുമായി ചേർന്ന് ബോൾഗാട്ടി പാലസ്സിൽ കടന്ന് മക്കാളെയെ വധിയ്ക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ടു. മഹാരാജാവിൻറ്റേയോ സേനയുടേയോ അനുമതിയില്ലാതെ ബ്രിട്ടീഷുകാരോട് തിരുവിതാംകൂർ സേനയെ കൊണ്ട് യുദ്ധം ചെയ്യിച്ചു. അങ്ങനെ ദളവ പദവി പോയിക്കിട്ടി, തലയ്ക്ക് 50,000 രൂപാ വിലയും തിരുവിതാംകൂർ പ്രഖ്യാപിച്ചു. അന്ന് തമ്പിയുടെ സേനയെ ഈഴവപ്പടയാളികൾ ആണു തോൽപ്പിച്ചത്. കുണ്ടറ വിളംബരത്തിൽ എന്തോ നിറം പിടിപ്പിച്ച നുണകൾ ചരിത്ര പുസ്തകങ്ങൾ ഇന്നു പഠിപ്പിയ്ക്കുന്നു, അന്തർജ്ജനങ്ങളെ ബ്രിട്ടീഷ്സേന (തമ്പി പിരിച്ചു വിട്ട ഈഴവസേന) ബലാത്സംഗം ചെയ്യുന്നു,ജാതി വ്യവസ്ഥ നശിപ്പിയ്ക്കുന്നു, മിഷണറികൾ ക്ഷേത്രങ്ങളിൽ കുരിശ് വയ്ക്കുന്നു, ആയതിനാൽ ബ്രിട്ടീഷ്സേനയ്ക്കെതിരെ യുദ്ധത്തിനിറങ്ങണം അത്രേയുള്ളൂ ആ വിളംബരം!

1801 - 1809 വരെ മാത്രമേ ഭരിച്ചുള്ളുവെങ്കിലും അയാൾ തിരുവിതാംകൂർ രാജാക്കന്മാരേയും, ഈഴവരേയും നിലയില്ലാക്കയത്തിലേയ്ക്ക് തള്ളി വിട്ടിട്ടാണു ഒടുങ്ങിയത്!

Saturday, October 19, 2013

ചേകവരുടെ ശ്രദ്ധയ്ക്ക് - Attention Ezhavars

Lalu Natarajan

കേരളത്തിലെ അന്തരീക്ഷം കലുഷം ആണ്. ജാതിമതാധിഷ്ടിത വിലപേശല്‍ മാത്രം ആണ് ഭരണം എന്ന പേരില്‍ നടക്കുന്നത്. കരയുന്ന കുഞ്ഞിനു പാല്‍. എന്ന മട്ട്.

പണ്ടേ ഉള്ളത് തന്നെ ആണ്. ചേകവര്‍ തങ്ങളുടെ സ്വാഭാവികമായ നിര്‍ഭയത്വം കൊണ്ടും വിശാല വീക്ഷണം കൊണ്ടും പിന്നെ കുറെ അപകര്‍ഷതാബോധം കൊണ്ടും ഒക്കെ ഇതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു പോരുന്നു. അത് മറ്റുള്ളവര്‍ കാലാകാലങ്ങളില്‍ സൗകര്യം പോലെ മുതലെടുത്തും ഇരുന്നു.

ഇപ്പോള്‍ ഒരു നാല്‍കവലയില്‍ ആണ് നമ്മള്‍ എത്തപ്പെട്ടിരിക്കുന്നത്. നമ്മള്‍ ആയിട്ട് വന്നതല്ല. മറ്റുള്ളവര്‍ നമ്മെ ഉന്തി തള്ളി ഇവിടെ എത്തിച്ചതാണ്. അത് അവരുടെ എന്തൊക്കെയോ ആവശ്യങ്ങള്‍ സാധിക്കാന്‍ ആണ്. ഈഴവരുടെ ആവശ്യങ്ങള്‍ ആവണമെന്നില്ല.

ഇവിടെ ഈഴവ സമുദായം ഒറ്റ കെട്ടായി തീരുമാനങ്ങള്‍ എടുക്കണം. ഇവിടെ തെറ്റിയാല്‍ പിന്നെ നേരെ നില്‍കാന്‍ സാധിച്ചെന്നു വരില്ല. സംഗതികള്‍ കൈവിട്ടു പോകും.

ഒന്ന് രണ്ടു കാര്യങ്ങള്‍ ഓര്‍ത്ത്‌ വയ്ക്കേണ്ടതുണ്ട്.

ഒന്ന്. ഈഴവരുടെ എടുത്തു ചാട്ടം നിറുത്തുക. അത് മറ്റുള്ളവര്‍ ആരോ ആണ് ചെയ്യിക്കുന്നത്. വെറുതെ ഇരിക്കുന്ന ആരെങ്കിലും എടുത്തു ചാടുമോ ? ആരോ ഉന്തുന്നത് കൊണ്ടാണ്. ആലോചിച്ചു മാത്രം നിലപാടുകള്‍ എടുക്കുക.

രണ്ട്. സ്വന്തം കാലില്‍ നില്‍ക്കുക. അപ്പുറത്ത് ആനമുട്ട എന്നൊക്കെ കേട്ട് ചാടി പ്പോവരുത്. കുറെ കണ്ടതാ എന്ന് പറഞ്ഞു വെറുതെ നില്ക്ക. വെറുതെ നില്കുന്നതിലും സുഖം ഉണ്ട്. അങ്ങോട്ടും വേണ്ട. ഇങ്ങോട്ടും വേണ്ട. താന്‍ ആയി തന്‍റെ പാടായി.

മൂന്ന്: കാശിനു മുട്ടുണ്ടെങ്കിലും കൊട്ടേഷന്‍ പരിപാടികള്‍ ഏറ്റെടുക്കാതിരിക്കുക. അത് നല്ലതല്ല. ജന്മഭാരത്തിനു മേല്‍ അന്യഭാരങ്ങളും കൂടി വലിച്ചു വയ്ക്കുന്നത് പോലെ ആണ് അത്. അതൊക്കെ തീരാന്‍ പല ജന്മങ്ങള്‍ വേണ്ടി വരുമെന്നോ അതില്‍ തന്നോട് ബന്ധപ്പെട്ടവരും കൂടി കിടന്നു വലയുമെന്നോ അറിയുക.

നാല്: രാഷ്ട്രീയം മതം ജാതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍, അതിരു തര്‍ക്കം, പെണ് വഴക്ക്‌, കള്ള്കുടിച്ചിട്ടുള്ള സൌന്ദര്യ പ്രശ്നങ്ങള്‍ ഒക്കെ വരുമ്പോള്‍ ചങ്കൂറ്റം കാണിക്കാന്‍ ചാടി വീഴാതിരിക്കുക. വീട്ടില്‍ ആശ്രിതര്‍ ഉണ്ട്.

ചുരുക്കത്തില്‍ ചേകവന്മാര്‍ ഒരു പുതിയ നിലപാട് എടുക്കുക.

എന്തെങ്കിലും പ്രശ്നം വന്നാല്‍ "ഓ ! അങ്ങനെയോ ഉദരനിമിത്തം ബഹുകൃത വേഷം" എന്ന് പറഞ്ഞു സ്വന്തം കാര്യം നോക്കുക.

മറ്റുള്ളവരോടും പോയി പണി നോക്കാന്‍ പറയുക.

സ്വസ്ഥം ശാന്തം.

വ്യാജ ഡോക്ടര്‍ ആകാം പക്ഷെ ഈഴവന്‍ പാടില്ല - Descrimination towards DR Palpu in Travancore

"വ്യാജ ഡോക്ടര്‍ ആകാം പക്ഷെ ഈഴവന്‍ പാടില്ല"

ഡോക്ടര്‍ ബിരുദവുമായി തിരുവിതാകൂറില്‍ വന്ന നമ്മുടെ പ്രിയപ്പെട്ട പല്പ്പുവിന്‍റെ ഉദ്യോഗത്തിനുള്ള അപേക്ഷ ധര്മിഷ്ഠനായ മഹാനായ രാജാവ് നിരസിച്ചു. അപേക്ഷ നിരസ്സിച്ചതിനു കാരണം ഒന്നും പറഞ്ഞില്ല. ഒരു മറുപടി കൂടെ നല്കി്യില്ല. അതെ സമയം ആവശ്യമായ ഡോക്ടര്മാ്ര്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍ ബിരുദം പാസാകാത്ത മൂന്നു സവര്ണ്ണരേ ഈ അപേക്ഷ നിലനില്ക്കെ തിരുവിതാങ്കൂറില്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ആയി നിയമിക്കുകയും ചെയ്തു.

അവസാനം ഡോക്ടര്ക്ക് ജോലി നല്കി്യത് സവര്ണ്ണ അവരണ്ണ ഭേദം മനുഷ്യരില്‍ കാണാത്ത മ്ലെച്ചനമാരായ ബ്രിട്ടിഷുകാരും. അങ്ങിനെ മാസം 70 രൂപ ശമ്പളത്തില്‍ 1890ല്‍ മദ്രാസില്‍ ബ്രിട്ടിഷുകാര്ക്ക് കീഴില്‍ ആദ്യത്തെ ഈഴവ ഡോക്ടര്‍ നിയമിതനായി.

ഡോക്ടര്‍ പരീക്ഷ തോറ്റവരെ ഡോക്ടര്‍ ആയി നിയമിക്കുന്ന പരിപാടിയെ ഇന്ന് നമ്മള്‍ പറയുന്ന പേരാനു “വ്യാജ ഡോക്ടര്‍” എന്ന്. ഈ പണിയായിരുന്നു ജാതിഭ്രാന്തു മൂത്ത മഹാരാജാവ് പണ്ട് നടപ്പാക്കിയിരുന്നത്. ബോധമുള്ള ആരെങ്കിലും ചെയ്യുന്ന പരിപാടിയാണോ ഇത്?

ചുമ്മാതാണോ സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്‌!!!.

Thursday, October 17, 2013

ഗലീലിയോയ്ക്ക് നേരെയുള്ള മതകുറ്റവിചാരണ

പി.ആര്‍ .രവി

ഗലീലിയോയുടെ അസയര്‍ എന്ന ഗ്രന്ഥത്തിലെ തിരുവത്താഴകൂദാശയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പരിശോധിക്കുമ്പോള്‍ത്തന്നെ ഡയലോഗ് എന്ന ഗ്രന്ഥത്തില്‍ ഒമ്പത് തെറ്റുകുറ്റങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് കമ്മിറ്റി പോപ്പിനെ ബോധിപ്പിച്ചു. ഒന്നാമത്തെ കുറ്റം 1616-ലെ ഇന്‍ജങ്ഷന്‍ സെന്‍സറില്‍നിന്ന് മറച്ചുവെച്ചു എന്നതായിരുന്നു. മറ്റു കുറ്റങ്ങള്‍ കോപ്പര്‍നിക്കന്‍ സിദ്ധാന്തങ്ങളെ ന്യായീകരിച്ചുവെന്നതും. ഗണിതവിജ്ഞാനവും തത്ത്വചിന്തയും ദൈവത്തെപോലെതന്നെ മനുഷ്യവര്‍ഗത്തിനും പ്രാപ്യമാണെന്ന് ഗലീലിയോ സ്ഥാപിക്കുവാന്‍ ശ്രമിച്ചു എന്ന കുറ്റവും ഗലീലിയോയില്‍ ആരോപിച്ചു! ഏ3 എന്ന പ്രമാണംതന്നെ ഗലീലിയോയുടെ നിയമലംഘനത്തിനു തെളിവായിരുന്നു. എന്നാല്‍ തിരുവത്താഴകുര്‍ബാനയൊന്നും കുറ്റമായി കരുതിയിരുന്നില്ല. ഇതിനു കാരണം തിരുവത്താഴശുശ്രൂഷയെപ്പറ്റിയുള്ള വിവരണം റോമിന്റെ ശത്രുക്കള്‍ പരിഹാസ്യവിഷയമാക്കുമെന്ന് കരുതിയായിരുന്നു.

നിര്‍ണായകമായ യോഗത്തിനുശേഷം അല്പ ദിവസങ്ങള്‍ക്കുള്ളില്‍ പോപ്പ് ഗലീലിയോയ്ക്ക് കുറ്റാന്വേഷണകോടതിയില്‍ ഹാജരാകുവാന്‍ സമന്‍സ് അയച്ചു. അറുപത്തെട്ടുകാരനായ ഗലീലിയോ പെട്ടെന്നൊന്നും വഴങ്ങിയില്ല. ചിലര്‍ ഇറ്റലി വിടാനും കൂടുതല്‍ വ്യക്തിസ്വാതന്ത്ര്യം അനുവദനീയമായ ജര്‍മനി, ഹോളണ്ട് എന്നീ പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളില്‍ അഭയം പ്രാപിക്കാനും ഉപദേശിച്ചു. ഗലീലിയോയ്ക്ക് പ്രബലരായ സുഹൃത്തുക്കളുണ്ടെങ്കിലും അവരില്‍നിന്ന് കാര്യമായ സഹായം ഒന്നും ലഭിച്ചില്ല. എന്നാല്‍ ഫെര്‍ഡിനാന്റ് റോമിലെ ടുസ്‌കാന്‍ അംബാസഡര്‍ നിക്കോളിനി വഴി പോപ്പ് അര്‍ബനുമായി ബന്ധപ്പെടുകയും വത്തിക്കാനില്‍നിന്ന് പ്രത്യേക പരിഗണന ഗലീലിയോയ്ക്ക് ലഭ്യമാകുകയും ചെയ്തു. ജിയോര്‍ഡാനോ ബ്രൂണോയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗലീലിയോയ്ക്കു ലഭിച്ച പരിഗണന പ്രത്യേകം പ്രസ്താവ്യമാണ്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ബ്രൂണോയെ ദുര്‍ഗന്ധം വമിക്കുന്ന ക്ഷുദ്രകീടങ്ങള്‍ നിറഞ്ഞ ഒരു സെല്ലിലായിരുന്നു തടവിലിട്ടിരുന്നത്. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ എന്താണെന്നോ കുറ്റം ആരോപിച്ചവര്‍ ആരാണെന്നോ ഗലീലിയോയെയും ആരും അറിയിച്ചിരുന്നില്ല. തന്റെ വിശ്വാസപ്രമാണങ്ങള്‍ മറ്റാരുമായി കൈമാറാന്‍ ഗലീലിയോയ്ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.
ഗലീലിയോ റോമിലെത്തിയത് 1632 അവസാനദിനങ്ങളില്‍ മാത്രമാണ്. റോമിലെത്താന്‍ താമസം നേരിട്ടത് അനാരോഗ്യം മൂലമാണെന്ന് ഡോക്ടര്‍മാരുടെ സാക്ഷ്യപത്രങ്ങളുടെ സഹായത്തോടെ ഗലീലിയോ പോപ്പിനെ ബോധിപ്പിക്കാന്‍ ശ്രമിച്ചു. നാട്ടിലെ പ്ലേഗ്ബാധമൂലം യാത്രയും സുഗമമായിരുന്നില്ല. എന്നാല്‍ ക്ഷമ നശിച്ച പോപ്പ് ഡിസംബര്‍ അവസാനമായപ്പോള്‍ ഉടന്‍ റോമില്‍ ഹാജരാകാനും അല്ലെങ്കില്‍ ചങ്ങലകൊണ്ട് റോമില്‍ കൊണ്ടുവരുമെന്നും കല്പിച്ചു.

ആ കാലത്ത് പടര്‍ന്നുപിടിച്ച പ്ലേഗ് ബാധമൂലം ഗലീലിയോ ടുസ്‌കാനിയുടെ അതിര്‍ത്തിയിലെ ഒരു ചെറിയ പട്ടണത്തില്‍ 22 ദിവസം പ്രത്യേക പരിരക്ഷയിലായിരുന്നു. ബ്രെഡ്ഡും വൈനും മുട്ടയും അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ മെനു. ഇതിനു ശേഷം റോമില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം അല്പം മെച്ചപ്പെട്ടിരുന്നു.

ഗലീലിയോയെ 1633 ഫിബ്രവരി 13-നു ഞായറാഴ്ച റോമിലെ പലാസോഫിറല്‍സ് എന്ന കൊട്ടാരത്തില്‍ താമസിപ്പിച്ചു. ഈസ്റ്ററിനു 40 ദിവസംമുന്‍പ് ക്രൈസ്തവര്‍ നോമ്പ് ആചരിക്കുന്ന ദിനമായിരുന്നു അത്. രണ്ടു ദിവസം കഴിഞ്ഞാല്‍ ഗലീലിയോയുടെ 69-ാം പിറന്നാളാണ്. ഫിബ്രവരി 13-ന് ഒരു ക്രൈസ്തവ വിശേഷദിവസത്തില്‍ തന്നെ ഗലീലിയോയെ തടവിലാക്കിയത് പോപ്പിന്റെ മനഃപൂര്‍വമായ ഒരു നടപടി ആയിരുന്നു. മാസങ്ങള്‍ കടന്നുപോയി. നിദ്രാവിഹീനമായ രാത്രികളില്‍ ഗലീലിയോ ഇടനാഴികളില്‍ ഉലാത്തുമായിരുന്നു. നിക്കോളിനി പോപ്പിനെ ചിലപ്പോഴെല്ലാം സന്ദര്‍ശിക്കുകയും പോപ്പിനെ മയപ്പെടുത്തി ഗലീലിയോയ്ക്ക് സന്ദര്‍ശകരെ അനുവദിക്കുവാനും അദ്ദേഹത്തിന് കൊട്ടാരത്തിന്റെ അങ്കണത്തില്‍ പ്രവേശനം അനുവദിപ്പിക്കുവാനും ശ്രമിച്ചുവന്നു. എന്നാല്‍ പത്രോസിന്റെ പാറ ദൃഢമായിരുന്നു. ഡയലോഗിനെ സംബന്ധിച്ച 1616-ലെ കല്പനപ്രകാരം ഗലീലിയോ പ്രകടമായും കുറ്റവാളിയായിരുന്നു. എന്നാല്‍ പതിനേഴു വര്‍ഷം മുന്‍പു നടന്ന ആ സംഭവത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ഭൂലോകം വിട്ടു കഴിഞ്ഞിരുന്നു. കര്‍ദിനാള്‍ ബെല്ലാര്‍മൈന്‍, പോള്‍ അഞ്ചാമന്‍ എന്നിവര്‍ നിശ്ശബ്ദരാണ്. ഹാജരാക്കപ്പെട്ട പ്രമാണം ബെല്ലാര്‍മൈനും കേന്ദ്രകഥാപാത്രമായ ഗലീലിയോയും തുല്യം ചാര്‍ത്തിയിട്ടില്ല. നിക്കോളിനി ഗലീലിയോയ്ക്ക് നേരെ സഹായഹസ്തം നീട്ടുകയും കുറ്റവിചാരണയ്ക്കു തയ്യാറാവാന്‍ സഹായിക്കുകയും ചെയ്തുവന്നു. എന്നാല്‍ വത്തിക്കാനിലെ രഹസ്യങ്ങളെന്തെല്ലാമാണെന്ന് ആര്‍ക്കും ഒരു നിശ്ചയമില്ലായനിക്കോളിനി ഗ്രാന്‍ഡ് ഡ്യൂക്കിനെഴുതിയ കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു: 'ഗലീലിയോയോട് അദ്ദേഹത്തിന്റെ ശാസ്ത്രതത്ത്വങ്ങള്‍ ഉള്ളിലൊതുക്കാനും ഭൂമിയുടെ ഭ്രമണത്തെപ്പറ്റി മൗനം പാലിക്കാനും ഞാന്‍ ആവശ്യപ്പെട്ടു. ഗലീലിയോ വളരെ ദുഃഖിതനും നിരാശനുമാണ്; അതേപോലെ ഞങ്ങളും.' ഗലീലിയോ യഥാര്‍ഥത്തില്‍ സ്വാഭിമാനിയും മുന്‍ അധ്യായത്തില്‍ വിവരിച്ചതുപോലെ പരിഷ്‌കരണവാദികളുടെ 'ലൈസീന്‍ അക്കാദമി' അംഗവും ദൃഢചിത്തനുമാണ്. ആധുനിക ശാസ്ത്രത്തിനെതിരായ വെല്ലുവിളികളെ വീറോടെ അഭിമുഖീകരിക്കണം. ബൗദ്ധികചിന്തകളെ അടിച്ചമര്‍ത്തുന്നത് റോം അവകാശപ്പെടുന്ന ഏതിനെക്കാളും വലിയ പാപമാണ്.

Sorce: http://www.mathrubhumi.com/books/

മഹാനായ ഔറംഗസേബ് എന്ന വംശീയ വേറിയന്‍ ആയ ഒരു ഭരണാധികാരിയുടെ മഹത് ചരിതം - Aurangaseeb the greatest destroyer of Hindustan

Killadi Raman

എത്ര നികൃഷ്ടനായ വ്യക്തിയാണെങ്കിലും ഷാജഹാനെന്ന വൃത്തികെട്ട തന്തയുടെ രക്ത അശുദ്ധി തീര്‍ത്തും തന്നിലുണ്ടെന്നു വളരെ വ്യക്തമായി ലോകത്തിനു കാണിച്ചു കൊടുത്ത ഒരുവനായിരുന്നു ഔറംഗസേബ്. സ്വന്തം പൂര്‍വികരെ പോലെ തന്നെ സമാധാന മതത്തിന്റെ പ്രചരണത്തിനായി ഭാരതമണ്ണില്‍ അയാള്‍ രക്തപ്പുഴയൊഴുക്കി. അധികാരത്തിനു വേണ്ടി സ്വന്തം സഹോദരങ്ങളെ കൊന്ന ഷാജഹാനെക്കള്‍ സ്വന്തം അച്ഛനെ തടവിലിട്ട്, സഹോദരങ്ങളെ കൊന്നു അധികാരം നേടി താന്‍ മുന്പനാണ് എന്ന് ഔറംഗന്‍ പ്രസ്താവിച്ചു. എല്ലാ ദിവസവും അത്താഴത്തിനു മുന്‍പ്‌ ഒരു കെട്ടു പൂണൂല്‍ കാണണം (ഒന്നുകില്‍ മതം മാറിയവരുടെ/ അതിനു വിസമ്മതിച്ചതിന് കൊല്ലപ്പെട്ടവരുടെ) എന്നൊരു നിര്‍ബന്ധവും ഔറംഗന്‍ വെച്ചിരുന്നുവത്രേ..

കാശി വിശ്വനാഥ ക്ഷേത്രം, മധുരയിലെ കൃഷ്ണ ക്ഷേത്രം, ബനാറസിലെ വിഷ്ണു ക്ഷേത്രം, അയോധ്യയിലെ ത്രേതാ-കാ-താക്കൂര്‍ ക്ഷേത്രം തുടങ്ങി പതിനായിരക്കണക്കിനു ക്ഷേത്രങ്ങളാണ് അയാള്‍ തച്ചുടച്ചത്. ഇവയില്‍ സൗരാഷ്ട്രയിലെ സോമനാഥ ക്ഷേത്രം നാം പുനര്നിര്മിചെന്കിലും അന്ന് ക്ഷേത്രം തകര്‍ക്കുന്നത് തടഞ്ഞ ജനങ്ങളെ ആനകളെ കൊണ്ട് ചവിട്ടി കൊല്ലിച്ചാണ് ഔറംഗന്‍ സമാധാനമാകുന്ന മതത്തിന്റെ ദൈവത്തിനു സമാധാനം നല്‍കിയത്‌. ഹൈന്ദവരെ കൂട്ടക്കൊല ചെയ്യുന്നതിനെ എതിര്‍ത്ത സഹോദരനായ ദാര ശിഖോ യെയും, മകനെയും കൊല ചെയ്ത അയാള്‍ അതിനു കൂട്ട് നിന്ന സഹോദരന്‍ മുരാദിനെയും അധികാരത്തിനായി കൊന്നു തള്ളി. മതം മാറാന്‍ വിസമ്മതിച്ച സിഖ്‌ ഗുരു ഗോവിന്ദന്റെ മക്കള്‍, ഗുരു തെഖ്‌ ബഹാദൂര്‍ എന്നിവര്‍ കൊല ചെയ്യപ്പെട്ടു. സുന്നികള്‍ ആണ് യഥാര്‍ത്ഥ മുസ്ലീങ്ങള്‍ എന്ന് വിശ്വസിച്ച അയാള്‍ മറ്റു വിഭാഗക്കാരെയും ആക്രമിച്ചു. ഹൈന്ദവ ക്ഷേത്രങ്ങളുടെ നിര്‍മിതി നിരോധിക്കപ്പെട്ടു, നാട്ടുഭരണാധികാരികള്‍ മുഴുവന്‍ മുസ്ലീങ്ങള്‍ ആയി, അമുസ്ലീങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി, ഹിന്ദുക്കള്‍ക്ക്‌ കുതിര സവാരി നിഷേധിക്കപ്പെട്ടു, കൊല ചെയ്യപ്പെട്ട ഹിന്ദുക്കളുടെ വീടുകളിലെ സ്ത്രീകളും, കുട്ടികളും പീഡിപ്പിക്കപ്പെട്ടു.

1666 ഇല്‍ ഭാരതമണ്ണിന്റെ വീരപുത്രന്‍ മഹാരാജ ചത്രപതി ശിവാജിയെ ഔറംഗന്‍ സ്വസദസ്സിലെയ്ക്ക് ക്ഷണിക്കുകയും അപമാനിക്കുകയും ചെയ്തു. ഔറംഗന്റെ ചതിയില്‍ അകപ്പെട്ട മഹാരാജന്‍ ശിവാജി പിന്നീട് തന്ത്രപരമായി രക്ഷപ്പെട്ടു. ശിവാജിയുടെ ക്ഷാത്രവീര്യത്തെ തകര്‍ക്കാന്‍ ആ മ്ളേച്ഛപ്പട്ടിക്കു കഴിഞ്ഞില്ല എങ്കിലും 1689 ഇല്‍ അദ്ദേഹത്തിന്റെ മകനായ സാംഭാജി പിടിക്കപ്പെട്ടു. മതം മാറിയാല്‍ ജീവന്‍ നല്‍കാമെന്ന ഔറംഗന്റെ വാക്കിനോട് നികൃഷ്ടമായ നിന്റെ മതത്തെക്കാള്‍ മരണം തന്നെ എനിക്ക് സ്വീകാര്യം എന്ന് ആ വീരപുത്രന്‍ വിളിച്ചോതി. അദ്ദേഹം അതിക്രൂരമായി വധിക്കപ്പെട്ടു. ഗായകരെയും, ചിത്രകാരന്മാരെയും വെറുത്ത അയാള്‍ പക്ഷെ ഒരിക്കലും സ്വന്തം മത നിയമങ്ങളോടും കൂറുള്ളവന്‍ ആയിരുന്നില്ല. ഏതൊരു മ്ലേച്ചനെയുംപോലെ കള്ളും, പെണ്ണും ഔറംഗനും ഇഷ്ടവിഷയങ്ങള്‍ ആയിരുന്നു.
മതത്തില്‍ ആളെ കൂട്ടിയാല്‍ സ്വര്‍ഗത്തില്‍ പെണ്ണ് കൂട്ടിക്കൊടുക്കുന്ന ദൈവത്തിനെ വിശ്വസിച്ചു തന്റെ അവിടുത്തെ ജീവിതവും അയാള്‍ സുഖലോലുപമാക്കി എന്ന് മാത്രം..

എത്ര വൃത്തികെട്ടവനും അവസാനകാലത്തുണ്ടാകുന്ന പശ്ചാത്താപം അയാളും അവസാന കാലത്ത് കാണിച്ചു. മരണ സമയത്ത് സ്വന്തം മകനോട്‌ ഔറംഗന്‍ മൊഴിഞ്ഞു, ഞാന്‍ തനിയെ ഇവിടെ വന്നു ഒരുപാട് പാപങ്ങള്‍ ചെയ്ത ശേഷം ഈ ലോകത്തിനു അപരിചിതനായി പോകുന്നു എന്ന്.. നെഹ്രുവില്‍ തുടങ്ങിയ മതേതര ഭരണം തുടര്‍ന്ന് പോകുന്നതിനാല്‍ ഔറംഗസെബെന്ന മഹാപാപിയും ഇവിടെ പുണ്യാളന്‍ ആയി വാഴ്ത്തപ്പെടുന്നു എന്ന് മാത്രം.."

ചരിത്രവും ചരിത്രവ്യാഖ്യാനവും അമൃതില്‍ മുക്കിയ നാരായമുപയോഗിച്ചു എഴുതണമെന്ന് നിര്ബയന്ധമില്ല.പക്ഷെ ചരിത്രകാരന്റെ പേനയുന്തല്‍ വിഷലായനിയില്‍ മുക്കി ആകരുത്....അങ്ങനെ വിഷലായനിയില്‍ എഴുതപ്പെട്ടതാണ് ഇന്നത്തെ പാടിപ്പുകഴ്ത്ത്തുന്ന മുഗള്‍ ചരിത്രം ....

തികഞ്ഞ മതബോധ്യങ്ങളായിരുന്ന ഔറംഗസീബിന്റെ ഭരണപ്രവര്‍ത്തനങ്ങളുടെ കാതല്‍. അത് തന്നെയാണ് പ്രശ്നം... മതവിശ്വാസത്തില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ട് മര്‍ദ്ദക ഭരണം നടത്തിയിരുന്ന ഒരു കിരാതനും അപരിഷ്ക്രിതനും ആയിരുന്നു അയാള്‍.ഈ രാജ്യത്തിന്റെ സംസ്ക്കാരത്തെ മതമെന്ന വിഷയം മാത്രം മുന്‍ നിര്‍ത്തി ഉന്മൂലനം ചെയ്യാന്‍ സ്രെമിച്ചത് പരിഷ്ക്രിതം ആണ് എങ്കില്‍..എന്ത് പറയാന്‍...


എന്തായാലുംഔറംഗസീബിനോളം വംശീയ വേറിയന്‍ ആയ ഒരു ഭരണാധികാരി ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ല...

വെളിച്ചമേ നയിച്ചാലും

Mohana Kumar Padmanabhan

ഗുരുദേവനെക്കുറിച്ചുള്ള “ഗുരുദേവമാഹാത്മ്യം” കഥകളി തൃപ്പയാര്‍ ക്ഷേത്രസന്നിധിയില്‍ നടത്താന്‍ ആവില്ല എന്ന ക്ഷേത്രം തന്ത്രിയുടെ വിലക്കിനെ ആസ്പദമാക്കി തീര്‍ഥാ ജയകുമാറിന്‍റെ പോസ്റ്റ്‌ ആണ് എന്‍റെ ഈ ലേഖനത്തിനു ആധാരമായത്.

“സാമൂഹ്യ പരിഷ്‌കർത്താവായ ശ്രീനാരായണ ഗുരുദേവനെ കുറിച്ചുള്ള കഥകളി ക്ഷേത്രത്തിൽ നടത്തുന്നത് ശരിയല്ലെന്ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരി പറഞ്ഞു. ഏകാദശിയോടനുബന്ധിച്ച് ദൈവികമായ പരിപാടികൾ മാത്രമാണ് ക്ഷേത്രത്തിൽ അരങ്ങേറുന്നത്. അരുവിപ്പുറം പ്രതിഷ്ഠയും മറ്റും ഉൾക്കൊള്ളുന്ന കഥകളി അവതരിപ്പിക്കുമ്പോൾ ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളും കണക്കിലെടുക്കണം. ഇക്കാര്യത്തിൽ തന്ത്രിസമാജം ഭാരവാഹികളുമായി കൂടിയാലാചിച്ചശേഷം പ്രതികരിക്കാമെന്ന് തന്ത്രി സമാജം സംസ്ഥാന പ്രസിഡണ്ട് വേഴേപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാട് പറഞ്ഞു." ഇത്തരം വിഗ്രഹങ്ങളെയാണ് എറിഞ്ഞുടക്കേണ്ടത്, അല്ലാതെ നമ്മള്‍ ജാതി വളര്‍ത്താന്‍ നിന്നാല്‍ തന്ത്രിയെയും പ്രസിഡന്റിനെയും പോലുള്ള ഇത്തരം വിഗ്രഹങ്ങള്‍ വളരാനേ ഉപകരിക്കൂ. എന്നിട്ട് നമ്മള്‍ അവിടെപ്പോയി കുമ്പിട്ടുകിടക്കുകയും ആകാശത്തുകൂടി ഒഴിച്ചുതരുന്ന, അവനെയൊക്കെകൂടി കഴുകിയിറക്കുന്ന (ദേവബിംബത്തില്‍ ചേര്‍ന്ന് നിന്നാണല്ലോ ഈ ശ്രേഷ്ടന്മാരുടെ കുളിയും നനച്ചുകഴുകലും ഒക്കെ) വെള്ളം വാങ്ങി അടിമത്തമനോഭാവത്തോടെ വാങ്ങിക്കുടിക്കുകയും, എറിഞ്ഞു പിടിപ്പിക്കുന്ന ചന്ദനം സായുജ്യത്തോടെ നെറ്റിയില്‍ അണിയുകയും ചെയ്യുന്ന നമ്മളാണ് പമ്പരവിഡ്ഢികള്‍.

ഇന്ന് ഈ വിശ്വാസം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഗുരുദേവന്‍ നമുക്ക് നേടിത്തന്ന ദൈവത്തെ പൂജിക്കാനുള്ള അവകാശം പിന്തുടര്‍ന്ന് സ്ഥാപിതമായ പല "പിന്നോക്ക"ക്കാരന്‍റെ ക്ഷേത്രങ്ങളില്‍പ്പോലും ഈ "വരേണ്യവര്‍ഗക്കാര്‍" വെള്ളം ഒഴിച്ചുകൊടുത്താലേ ദേവനും ദേവിയും പ്രസാദിക്കൂ എന്ന മണ്ടന്‍ചിന്തയിലാണ് നമ്മളില്‍ ഭൂരിഭാഗവും. പുതുതായി ഉണ്ടാകുന്ന കുടുംബക്ഷേത്രങ്ങളില്‍പ്പോലും ഇവരെത്തന്നെ പൂജാരിയാക്കണമെന്നു ഉപദേശം കൊടുക്കുന്ന "പിന്നോക്ക തന്ത്രി"മാരാണ് നമുക്കുള്ളത്.

ദൈവത്തെ പൂജിക്കാന്‍ ഇടനിലക്കാരായ പൂണൂല്‍ധാരികളുടെ ആവശ്യമില്ല. ബ്രാഹ്മണ്യം അറിവിലൂടെയും കര്‍മ്മത്തിലൂടെയുമാണ് നേടേണ്ടത്, അല്ലാതെ ജന്മത്തിലൂടെയല്ല. ഭരണക്കാരുടെ സഹായത്തോടെ പുരോഹിതവര്‍ഗത്തിന്‍റെ കാര്‍മ്മികത്തില്‍ നമ്മളില്‍ വച്ചുതന്ന ഈ അടിമത്തഭാവം എന്ന നുകം നമ്മുടെ മനസ്സില്‍ ഉള്ളിടത്തോളം ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും. ഒന്നുകില്‍ എന്നും മാനസികമായി ദൈവത്തിന്‍റെ ഇടനിലക്കാരായ ഇവരെത്തന്നെ സഹിച്ചു ജീവിതം നീക്കുക, അല്ലെങ്കില്‍ ഇവരെക്കുറിച്ചുള്ള, ദൈവസങ്കല്‍പ്പത്തെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ പൊളിച്ചടുക്കി പുറത്തു വരുക.

“ദൈവം” എല്ലാപേര്‍ക്കും സമാനനാണ്, നമുക്കേവര്‍ക്കും പ്രാപ്യനാണ്, കാരണം “അഹം ബ്രഹ്മാസ്മി” എന്നത് തന്നെ. ഗുരുദേവന്‍ പറഞ്ഞു തന്നപോലെ “അവനവനാത്മസുഖത്തിനായ് ചെയ്യുന്നത് അപരന്‍റെ കൂടി സുഖ”ത്തിനു വേണ്ടിയാകണം എന്ന തരത്തിലുള്ള കര്‍മ്മങ്ങളിലൂടെ. അതാണ്‌ ശരിയായ ദൈവപൂജ, അല്ലാതെ തെറ്റുകള്‍ മാത്രം ചെയ്തിട്ട് തന്ത്രിമാരുടെ ഉപദേശപ്രകാരമോ അല്ലാതയോ പാപപരിഹാരമായി സ്വര്‍ണവും വെള്ളിയും പണക്കിഴികളും പച്ചനോട്ടുകളും ദൈവസന്നിധിയില്‍ സമര്‍പ്പിച്ചതുകൊണ്ടു പൂജാകേന്ദ്രങ്ങളെ വ്യവസായ കേന്ദ്രങ്ങളായി മാറ്റാനും നടത്തിപ്പുകാര്‍ക്കും പരികര്‍മ്മികള്‍ക്കും കൈയിട്ടുവാരാന്‍ അവസരമുണ്ടാക്കുമെന്നതില്‍ നിന്ന് ഒരു നേട്ടവും ഭക്തര്‍ക്ക് ഉണ്ടാകാന്‍ പോകുന്നില്ല.

ഇങ്ങനെ പറയുന്ന എന്നോട് തന്നെ ഇപ്പോള്‍ പലര്‍ക്കും ദ്വേഷ്യം തോന്നുന്നുണ്ടാകും, കാരണം നമ്മളില്‍ ഈ അടിമത്വ ചിന്ത അത്രക്കും ആഴത്തില്‍ ഊട്ടിയുറപ്പിക്കാന്‍ വരേണ്യവര്‍ഗത്തിനും പിന്നീട് അവരുടെ തന്നെ പാത പിന്തുടര്‍ന്ന പിന്നോക്ക തിരുമേനി / തന്ത്രിമാരിലും കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ്.

ഈ വിജയദശമി നാളില്‍ എനിക്ക് പറയുവാനുള്ളത്, അന്ധകാരത്തില്‍ നിന്നും അറിവ് / വിദ്യയെന്ന പ്രകാശത്തിലേക്ക് വരുക, അത് അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടു സംഘടിച്ചു പ്രവര്‍ത്തിക്കാനായാല്‍ ഈ മിഥ്യാധാരണകള്‍ ഒക്കെ മാറും, നിലവിലെ ചട്ടങ്ങള്‍ നമുക്ക് പൊളിച്ചെഴുതുവാനും ആകും. ഇന്ന് സമുദായ നേതൃത്വങ്ങള്‍ ഗുരുദേവന്‍റെ പ്രസിദ്ധമായ “സംഘടിച്ചു ശക്തരാകുവാന്‍” ഉള്ള ആഹ്വാനം തെറ്റായി വ്യാഖ്യാനിച്ചു ജാതിചിന്ത വളര്‍ത്തിക്കൊണ്ടേയിരിക്കുന്നു. ഒരു ജാതിയോ മതമോ അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ മറ്റു മത-ജാതിക്കാരും അങ്ങിനെ ചിന്തിച്ചു പോകും. ഒരു കാലത്ത് മതസൌഹാര്‍ദ്ദത്തിന്‍റെ വിളനിലമായിരുന്ന മലയാള നാടിന്‍റെ ഇന്നത്തെ അവസ്ഥാന്തരം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം....ഒടുവില്‍ ജാതിയും മതവും പുറത്ത് കാണിക്കാന്‍ വിവിധതരം വേഷങ്ങളിലും യൂണിഫോറങ്ങളിലും പേരിനോട് ചേര്‍ക്കുന്ന വാലുകളിലും (ഒരു കാലത്ത് ജാതി തിരിച്ചറിയാതിരിക്കാന്‍ പേരിലെ വാലുകള്‍ വെട്ടി മുറിച്ച നേതാക്കള്‍ ഉണ്ടായിരുന്ന നാടാണ് ഇത്, ഉദാ: മന്നത്ത് പദ്മനാഭന്‍, എകെജി, കേളപ്പന്‍, കെപിആര്‍ ഗോപാലന്‍ എന്നിങ്ങനെ നിരവധിപേര്‍) എത്തി നില്‍ക്കുന്ന അവസ്ഥയല്ലേ നമ്മുടെ നാട്ടിലും, എന്തിനു ഇവിടെ ജാതി-മത രഹിത മാനവീയതക്ക് വേണ്ടി നിലകൊണ്ട ഗുരുദേവന്‍റെ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ഗ്രൂപ്പുകളില്‍പ്പോലും? ഗുരുദേവന്‍ ഒരു പ്രത്യേക ജാതിയേയോ സമൂഹത്തെയോ അല്ല അദ്ദേഹത്തിന്‍റെ ആഹ്വാനത്തിലൂടെ ഉദ്ദേശിച്ചിരുന്നത്, അനാചാരങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ സമൂഹം ഒന്നിച്ചുള്ള ഉണര്‍വിനെയാണ് അദ്ദേഹം കണ്ടിരുന്നത്‌. അതുവഴി മാനവരാശിയുടെ ഉന്നമനവും. അത് നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ തെറ്റായ രീതിയില്‍, മറ്റു പല ആഹ്വാനങ്ങളും പോലെ ഇതും മനപൂര്‍വമോ അല്ലാതെയോ തമസ്കരിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.............”വെളിച്ചമേ നയിച്ചാലും”!

അയ്യപ്പസന്നിധിയില്‍ ഗുരുദേവനെക്കുറിച്ചു പാടാന്‍ സമ്മതിക്കാത്തത്

Mohana Kumar Padmanabhan അയ്യപ്പസന്നിധിയില്‍ ഗുരുദേവനെക്കുറിച്ചു പാടാന്‍ സമ്മതിച്ചില്ല എന്നത് വിരോധാഭാസം ആണെന്നെ പറയാനാവൂ. ചരിത്രരേഖകള്‍ പ്രകാരം പന്തളം രാജാവിന്‍റെ സേനാനായകന്‍ ആയിരുന്ന, പിന്നോക്കക്കരനായ അയ്യപ്പനെ മനുഷ്യമനസ്സിനു നിരക്കാത്ത ഉത്ഭവകഥകള്‍മെനെഞ്ഞിറക്കി വരുമാനം ഉണ്ടാക്കാനായി ദിവ്യത്യം ഉണ്ടാക്കികൊടുത്ത ഒരു ദേവന്‍ ആണല്ലോ അയ്യപ്പന്‍? സഖാവ്സുശീലഗോപാലന്‍റെ തറവാട് ആയ ചീരപ്പന്‍ചിറയിലാണ് അദ്ദേഹം ആയുധാഭ്യാസം നടത്തിയതെന്നും മാളികപ്പുറം അവിടുത്തെ പെങ്കുട്ടിയുമാനെന്നു പറയപ്പെടുന്നു. ഈ അടുത്ത കാലംവരെ ശബരിമലയിലെ വെടിവഴിപാടിന്‍റെ അവകാശം തന്നെ ഇവര്‍ക്കായിരുന്നു. അവിടെ ഇപ്പോഴും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരു ശാസ്താക്ഷേത്രം ഉണ്ട്, ഇപ്പോള്‍ അതിന്റെ നിറം ചുവപ്പാണെന്ന് മാത്രം......മറ്റൊരു വെര്‍ഷന്‍ ശാസ്താക്കളെല്ലാം തന്നെ ബുദ്ധപ്രതിമാകളായിരുന്നു എന്നാണു, ബുദ്ധമതം തകര്‍ത്തെറിഞ്ഞു കൊണ്ട് ഭരണവര്‍ഗത്തിന്‍റെ പിന്തുണയോടെ ബ്രാഹ്മണര്‍ നടത്തിയ നവോത്ഥാനപടയോട്ടത്തില്‍ കേരളമാകെയുണ്ടായിരുന്ന ബുദ്ധപ്രതിമകള്‍ കടലിലൊഴുക്കി നശിപ്പിക്കുകയായിരുന്നു. ഇന്നും ചിലേടങ്ങളില്‍ (കൊല്ലം, ആലപ്പുഴ ജില്ലകളില്‍) കരുമാടിക്കുട്ടന്മാര്‍ എന്ന പേരില്‍ അവ അവശേഷിച്ചിട്ടുണ്ട്.......കൊടുംകാട്ടില്‍ എത്തിപ്പെടാന്‍ കഴിയാത്തതു കൊണ്ടാകാം കേരളാതിര്‍ത്തിയില്‍ ഉണ്ടായിരുന്ന ബുദ്ധവിഹാരങ്ങലെല്ലാം അതിജീവിച്ചു, കുളത്തൂപ്പുഴ മുതല്‍ വടക്കോട്ട്‌ സഹ്യന് മുകളില്‍ ഉണ്ടായിരുന്നവയെല്ലാം.. പിന്നീട് അവയെ തിരിച്ചറിഞ്ഞപ്പോള്‍ അവിടുങ്ങളിലെ പണം വരവുകൂടി കണക്കിലെടുത്ത് ഉന്നതര്‍ ഓരോ ദിവ്യകഥകള്‍ മെനഞ്ഞെടുത് അവയെല്ലാം കൈയടക്കുകയായിരുന്നു........നമ്മള്‍ ഇതിനെല്ലാം പിന്നോക്കമെന്നും അടിമയെന്നും ഒക്കെ പറഞ്ഞു ഓശാന ചൊല്ലിക്കൊടുത്ത് തമ്പ്രാക്കന്മാരെ അംഗീകരിച്ചു. ഇപ്പോഴും ആ അടിമത്വം കുറേക്കൂടി പോളിഷ് ചെയ്തരീതിയില്‍ സംഘടനാ നിലയില്‍ കൊണ്ട് നടക്കുന്നു.. അപ്പോള്‍ പിന്നെ "ദൈവം" അവരുടേത് മാത്രമാക്കാന്‍ ഒരു പ്രയാസവും ഉണ്ടാകില്ലല്ലോ?. അതിനെതിരെ, ഇത്തരം ചൂഷണങ്ങള്‍ക്കെതിരെയാണ് നമ്മള്‍ സംഘടിക്കേണ്ടതും ശബ്ദിക്കേണ്ടതും.........അയ്യപ്പ സന്നിധിയില്‍ ഗുരുദേവനെ കുറിച്ച് പാടാന്‍ സമ്മതിക്കാതിരുന്നതു ഇത്തരം ധാര്‍ഷ്ട്യവും അജ്ഞതയും കൊണ്ടാണ്......

Wednesday, October 16, 2013

ഈഴവ ശിവപ്രതിഷ്‌ഠ അരുവിപ്പുറത്തോ തലശ്ശേരിയിലോ?


അരുവിപ്പുറം പ്രതിഷ്‌ഠയുടെ 125ആം വര്‍ഷം[ ഡോ.എംഎം ബഷീര്‍  ]

ശ്രീനാരായണ ഗുരു ഈഴവശിവെനെ കുറിച്ച്‌ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? പറഞ്ഞിട്ടുണ്ടെങ്കില്‍ എവിടെ വെച്ചാണ്‌? എപ്പോഴാണ്‌?-പലരും ചോദ്യങ്ങളില്‍ നിന്ന്‌ വിചിത്രമായ കഥകള്‍ കെട്ടിയുണ്ടാക്കുന്നു. ജീവചരിത്രകാരന്മാര്‍ പലരും ഗുരു അങ്ങനെ പറഞ്ഞിട്ടുണ്ടെന്നു കരുതി അദ്ദേഹത്തെ ന്യായീകരിക്കുകയും 1888ല്‍ അരുവിപ്പുറത്തു നടന്ന ശിവ പ്രതിഷ്‌ഠയുമായി അതിനെ ബന്ധിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചിലര്‍ ഗുരു അങ്ങനെ പറഞ്ഞിട്ടില്ല എന്ന്‌ തീരുമാനിച്ച്‌ അങ്ങനെ പറയുന്നതിന്റെ ന്യായാന്യാങ്ങളെ കുറിച്ച്‌ ചിന്തിക്കുകയും അങ്ങനെ പറയുന്നതുകൊണ്ട്‌ നിരപരാധിയായ ഗുരുവില്‍ ഈഴവ പക്ഷപാതം ചാര്‍ത്തിവെക്കുകയാണ്‌ എന്ന കണ്ടെത്തുകയും ചെയ്യുന്നു.

കുമാരനാശാന്‍ എഴുതിയ "ബ്രഹ്മശ്രീ ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്ര സംഗ്രഹം" എന്ന കൃതിയില്‍ അരുവിക്കരയില്‍ നടന്ന ശിവപ്രതിഷ്‌ഠ ഒരു സാധാരണ സംഭവമായിട്ടേ വിവരിച്ചുള്ളൂ. 1908ല്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ശിവപ്രതിഷ്‌ഠയെ കുറിച്ചും ആശാന്‍ പറയുന്നുണ്ടെങ്കിലും അവിടെയും സവിശേഷമായി എന്തെങ്കിലും നടന്നതായി സൂചനയില്ല. മയ്യനാട്‌ കെ ദാമോദരന്‍ എഴുതിയ ജീവചരിത്രത്തിലും അരുവിപ്പുറത്തും തലശ്ശേരിയിലും പ്രതിഷ്‌ഠ നടന്നുവെന്നല്ലാതെ മറ്റൊന്നും പറഞ്ഞു കാണുന്നില്ല. നാരായണ ഗുരു ഈഴവ ശിവനെ കുറിച്ച്‌ പറഞ്ഞു എന്നതൊന്നും അക്കാലത്ത്‌ മഹാകാര്യമായി ആരും ഗണിച്ചിരുന്നില്ല. എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.

നാരായണ ഗുരുവിനെ കുറിച്ച്‌ മൂര്‍ക്കോത്ത്‌ കുമാരന്‍ എഴുതിയ ജീവ ചരിത്രത്തില്‍ അരുവിപ്പുറം പ്രതിഷ്‌ഠയുമായി ബന്ധിച്ച്‌ ഈഴവ ശിവനെ കുറിച്ച്‌ പറയുന്നുണ്ട്‌. സ്വാമികളുടെ ശക്തിയും യോഗ്യതയും മനസ്സിലാക്കാതെയും അവിടുത്തെ പ്രവൃത്തിയുടെ ഉദ്ദേശ്യം ധരിക്കാതെയും ആയിരുന്നു അന്ന്‌ ഈഴവ പ്രമാണിമാരില്‍ ചിലര്‍ ബ്രാഹ്മണര്‍ക്കല്ലാതെ ശിവപ്രതിഷ്‌ഠ ചെയ്യാന്‍ പാടില്ലെന്നു പറഞ്ഞുകൊണ്ട്‌ തന്റെ ഉദ്യമത്തില്‍ നിന്ന്‌ അവിടത്തെ വിരമിപ്പിക്കാന്‍ ശ്രമിച്ചത്‌. സ്വാമിയുടെ ശക്തിയും യോഗ്യതയും മനസ്സിലാക്കിയും അവിടത്തെ പ്രവൃത്തിയുടെ ഉദ്ദേശ്യം ധരിച്ചുമായിരുന്നു ഒരു ബ്രാഹ്മണന്‍ സ്വാമിയോട്‌, ബ്രാഹ്മണര്‍ക്കല്ലാതെ ശിവപ്രതിഷ്‌ഠ ചെയ്യാന്‍ വിധിയുണ്ടോ എന്നു ചോദിച്ചത്‌. ഈഴവ പ്രമാണികളുടെ പ്രതിഷേധത്തെ തന്റെ മനഃശക്തികൊണ്ട്‌ ജയിച്ചു ഗുരു. ബ്രാഹ്മണന്റെ വായ, താന്‍ ഈഴവ ശിവനെയാണല്ലോ പ്രതിഷ്‌ഠിച്ചത്‌ എന്ന്‌ ഉടനടിയുള്ള പ്രത്യുത്തരം കൊണ്ടടച്ചു. മൂര്‍ക്കോത്ത്‌ കുമാരന്‌ ഈഴവ ശിവനെ കുറിച്ചുള്ള സംഭവം അറിയാമായിരുന്നെങ്കിലും അദ്ദേഹം അത്‌ അരുവിപ്പുറത്തെ ശിവപ്രതിഷ്‌ഠയുമായിട്ടാണ്‌ ബന്ധപ്പെടുത്തിയിരിക്കുന്നത്‌. ഗുരുവിനെ ആ ഉദ്യമത്തില്‍ നിന്ന്‌ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ച ഈഴവ പ്രമാണികള്‍ ആരൊക്കെയാണെന്ന്‌ വ്യക്തമാക്കുകയോ തെളിവ്‌ പറയുകയോ ചെയ്‌തിട്ടില്ല. ആ അവസരത്തില്‍ ബ്രാഹ്മണന്‍ തര്‍ക്കത്തിന്‌ വന്നതെന്ന്‌ തോന്നും വിധമാണ്‌ അദ്ദേഹത്തിന്റെ വിവരണം. തുടര്‍ന്നു വന്ന ജീവചരിത്രകാരന്മാരില്‍ പലരും മൂര്‍ക്കോത്ത്‌ കുമാരനെ പിന്‍തുടരാനാണ്‌ ശ്രമിച്ചു കാണുന്നത്‌.

പണ്ഡിറ്റ് കെകെ പണിക്കര്‍ പറയുന്നു: അരുവിപ്പുറത്തെ പ്രതിഷ്‌ഠ നടന്ന കാലത്ത്‌ ചില ഈഴവ പ്രമാണികള്‍ സ്വാമികളെ താദൃശ ശ്രമങ്ങളില്‍ നിന്ന്‌ വിരമിപ്പിക്കാന്‍ ശ്രമിച്ചു. ബ്രാഹ്മണന്‍ മാത്രമേ ശിവപ്രതിഷ്‌ഠ നടത്താവൂ എന്നായിരുന്നു അതിന്‌ അവര്‍ പറഞ്ഞ കാരണം. സ്വാമികളുടെ ശക്തിയും യോഗ്യതയും അവിടുത്തെ പ്രവൃത്തിയുടെ ഉദ്ദേശ്യവും ആ പ്രമാണികള്‍ അന്ന്‌ ധരിച്ചിരുന്നില്ല. ഈഴവ പ്രമാണികളുടെ അത്തരം എതിര്‍പ്പുകളെ സ്വാമികള്‍ സ്വന്തം മനഃശക്തികൊണ്ടുതന്നെ ജയിച്ചു. ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ സ്വാമികളോട്‌ ചോദിച്ചു: ബ്രാഹ്മണര്‍ക്കല്ലാതെ ശിവപ്രതിഷ്‌ഠ ചെയ്യാന്‍ വിധിയുണ്ടോ എന്ന്‌ .ഗുരുവിന്റെ മുഖത്തുനിന്നു ക്ഷണം പറ്റിയ മറുപടി പുറപ്പെട്ടു. "ഞാന്‍ ബ്രാഹ്‌ണശിവനെയല്ല ഈഴവ ശിവനെയാണ്‌ പ്രതിഷ്‌ഠിച്ചത്‌,"  ചോദ്യകര്‍ത്താവായ ബ്രാഹ്മണന്‍ പിന്നെ ഒന്നും ഉരിയാടിയില്ല.

മൂര്‍ക്കോത്തു കൂമാരനെ പിന്‍തുടരുന്ന കെകെ പണിക്കര്‍, ഈഴവ പ്രമാണികള്‍ എതിര്‍ത്തു എന്നും ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ സ്വാമികളോട്‌ ആ ചോദ്യം ചോദിച്ചു എന്നു പറഞ്ഞ്‌ പ്രതിഷ്‌ഠയും ചോദ്യംചെയ്യലും രണ്ട്‌ സന്ദര്‍ഭങ്ങളിലാക്കി മാറ്റിയിരിക്കുന്നു.

കോട്ടുകോയിക്കല്‍ വേലായുധന്‍, കുമാരനാശാന്‍ പറഞ്ഞ കാര്യങ്ങള്‍ സംഗ്രഹിക്കുകയും കൂടുതലായി ചിലത്‌ എഴുതി ചേര്‍ക്കുകയും ചെയ്യുന്നു: പ്രതിഷ്‌ഠാ വിവരം കാട്ടുതീ പോലെ പരന്നു. യാഥാസ്ഥിതികരുടെ ഇടയില്‍ ആ തീജ്വാല ഒരു പരിഭ്രാന്തി തന്നെ ഉണ്ടാക്കി. പലരും ഈ നടപടി ഏറ്റവും തികഞ്ഞ അനീതി എന്ന്‌ ആക്രോശിച്ചു. ഒറ്റക്കും കൂട്ടായും ചിന്തകളും ചര്‍ച്ചകളും നടന്നു. എന്നാല്‍, എന്തുകൊണ്ടോ ഈ ക്ഷേത്ര പ്രതിഷ്‌ഠയെ അസാധുവെന്നു സ്ഥാപിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല, പലവഴിക്കും എതിര്‍പ്പുകള്‍ ഉണ്ടാകാതിരുന്നില്ലത്രേ. പലരും നേരിട്ടുതന്നെ ഈ പ്രവൃത്തിയുടെ അവകാശം ചോദ്യം ചെയ്‌ത കൂട്ടത്തില് ഒരു പൂണൂല്‍ക്കാരന്‍ ഈ സന്യാസിയെ കണ്ട്‌ ചോദിച്ചു: "അബ്രാഹ്മണര്‍ക്ക്‌ ക്ഷേത്ര പ്രതിഷ്‌ഠക്ക്‌ അവകാശമില്ലാത്ത സ്ഥിതിയില്‍ ഒരു ഈഴവന്‍ ശിവ പ്രതിഷ്‌ഠ നടത്തിയത്‌ ശരിയാണോ?" എന്ന്‌. അവിടുന്ന്‌ സാവധാനം ഒന്ന്‌ പുഞ്ചിരിച്ചിട്ട്‌ പറഞ്ഞു: "നാം ഈഴവ ശിവനെയാണ്‌ പ്രതിഷ്‌ഠിച്ച" തെന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. ചോദ്യ കര്‍ത്താവിന്‌ വാ പൊളിക്കാന്‍ പിന്നീട്‌ സാധിച്ചില്ല.

കോട്ടുകോയിക്കല്‍ വേലായുധന്‍ കുമാരനാശാനേയും മൂര്‍ക്കോത്തിനേയും യോജിപ്പിച്ച്‌ ഒരഭിപ്രായം സ്വരൂപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഈഴവ പ്രമാണികള്‍ എതിര്‍ത്തു എന്ന വിവരം അദ്ദേഹം ഒഴിവാക്കി. സംഭവം സത്യമാണോ എന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമല്ല. കേട്ടു കേള്‍വിയാണ്‌, അതുകൊണ്ടാണ്‌ എതിര്‍പ്പുകള്‍ ഉണ്ടാകാതിരുന്നില്ലത്രേ എന്നു പറയുന്നത്‌. മറ്റൊരു ജീവ ചരിത്രകാരനായ പി പരമേശ്വരന്‍ കുറേക്കൂടി മുന്നോട്ടു പോകുന്നുണ്ട്‌. അരുവിപ്പുറം പ്രതിഷ്‌ഠയെ കുറിച്ച്‌ കുമാരനാശാന്‍ പറഞ്ഞ കാര്യങ്ങള്‍ സംഗ്രഹിക്കുകയും എതിര്‍പ്പു പ്രകടിപ്പിച്ച ഈഴവ പ്രമാണിയുടെ പേരെടുത്തു പറയുകയും ചെയ്‌തിട്ട്‌ അദ്ദേഹം തുടരുന്നു.

"........ഈഴവ പ്രമാണികളില്‍ പോലും അമ്പരപ്പുളവാക്കി,പെരുനെല്ലി കൃഷ്‌ണന്‍ വൈദ്യര്‍ക്കു തന്നെ അതു പൊറുത്തില്ല. ഗുരുവിനു പ്രതിഷ്‌ഠ നടത്താനുള്ള അധികാരമുണ്ടോ എന്നദ്ദേഹം സംശയിച്ചു. ഈ വിവരമറിഞ്ഞ്‌ സ്വാമി തന്നെ ഒരു ദിവസം പെരുനെല്ലിയെ നേരിട്ടു കാണുകയും അദ്ദേഹത്തിന്റെ സംശയങ്ങള്‍ പരിഹരിക്കുകയും ചെയ്‌തു.

ബ്രാഹ്മണരും വെറുതെയിരുന്നില്ല. ക്ഷോഭിച്ചു വശായ ഒരു ബ്രാഹ്മണന്‍ ,ബ്രാഹ്മണര്‍ക്കല്ലാതെ ശിവപ്രതിഷ്‌ഠ നടത്താന്‍ വിധിയുണ്ടോ? എന്നു ചോദിച്ചു. ഒട്ടും മുഷിയാതെ,എന്നാലൊട്ടും മടിക്കാതെ ഒരു പുഞ്ചിരിയോടുകൂടി ഗുരുദേവന്‍ മറുപടി പറഞ്ഞു. ഞാന്‍ ബ്രാഹ്മണ ശിവനെയല്ല, ഈഴവ ശിവനെയാണ്‌ പ്രതിഷ്‌ഠിച്ചതെന്ന്‌. ചോദ്യ കര്‍ത്താവ്‌ തരിച്ചു നിന്നു പോയി."

പ്രൊഫ.എംകെ സാനു അരുവിപ്പുറം പ്രതിഷ്‌ഠയെ കുറിച്ച്‌ പറയുമ്പോള്‍ പ്രകടിപ്പിക്കുന്ന സംശയം ശ്രദ്ധേയമാണ്‌. അദ്ദേഹം പറയുന്നു. "ഇതിനിടയില്‍ ഗൗരവപൂര്‍വം ചോദിക്കേണ്ടതായ ഒരു ചോദ്യം അവരിലാരെങ്കിലും ചോദിച്ചോ എന്നറിഞ്ഞുകൂടാ. ക്ഷേത്ര പ്രതിഷ്‌ഠക്കുള്ള അധികാരം ബ്രാഹ്മണനു മാത്രമല്ലേയുള്ളൂ? ഈഴവനായ നാണുഗുരു സ്വാമിക്ക്‌ ഈ ദിവ്യമായ കര്‍മ്മമനുഷ്‌ഠിക്കാമെന്ന്‌ ഏതു ശാസ്‌ത്രത്തില്‍ പറഞ്ഞിട്ടുണ്ട്‌? ഈ ചോദ്യം പിന്നീട്‌ മറ്റു ചിലര്‍ ചോദിച്ചതായിട്ടേ നാം അറിയുന്നുള്ളൂ. ആ സന്ദര്‍ഭത്തില്‍ അവിടെ കൂടിയിരുന്നവരിലാരും അങ്ങനെ ചോദിച്ചതായി അറിവില്ല"

ഗുരു പരമ്പരയിലെ അതിപ്രഗത്ഭനും എഴുത്തുകാരനുമായ നിത്യ ചൈതന്യ യതി പറഞ്ഞ ഒരു കാര്യം അത്ഭുതകരമായി തോന്നുന്നു. പ്രിയപ്പെട്ട ബിജുവിന്‌ എന്ന പേരില്‍ യതി ഒരു ചെറുപ്പക്കാരന്‌ ഒരു കത്തെഴുതിയിട്ടുണ്ട്‌. അയാളുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം എന്ന ഭാവേനയുള്ള ആ ലേഖനത്തില്‍ പലതും വിശദീകരിക്കുന്ന കൂട്ടത്തില്‍ അദ്ദേഹം പറയുന്നു: "നമ്പൂതിരി വന്ന്‌ ഗുരുവിനെ വെല്ലു വിളിച്ചു എന്നു പറയുന്നവര്‍ അത്‌ എത്രാം തിയതി എന്നു പറഞ്ഞാല്‍ കൊള്ളാം. ഏത്‌ ഇല്ലത്തെ, ഏത്‌ മനയിലെ നമ്പൂതിരിയാണെന്ന്‌ പറഞ്ഞാല്‍ കൊള്ളാം. പരദൂഷണപ്രിയരായ ചിലര്‍ മ്പൂതിരിമാര്‍ക്ക്‌ എതിര്‍പ്പുണ്ടെന്ന്‌ ഗുരുവിനെ അറിയിച്ചപ്പോള്‍ അതിന്‌ നമ്പൂതിരി ശിവനെയല്ലല്ലോ നാം പ്രതിഷ്‌ഠിച്ചത്‌ എന്നാണ്‌ ഗുരു പ്രതിവചിച്ചത്‌ അല്ലാതെ ഈഴവ ശിവന്‍ എന്ന്‌ ഗുരു പറഞ്ഞിട്ടില്ല........ഈ വസ്‌തുത അറിയാതെയാണ്‌ പലരും നിരപരാധിയായ നാരായണ ഗുരുവില്‍ ഈഴവ പക്ഷപാതം ചാര്‍ത്തിവെക്കുന്നത്‌...."

1920കളിലും 30കളിലും മലബാര്‍ പ്രദേശത്ത്‌ കോണ്‍ഗ്രസ്‌ നേതാവായി അറിയപ്പെട്ടിരുന്ന മൊയ്യാരത്ത്‌ ശങ്കരന്‍ എഴുതിയ 'എന്റെ ജീവിത കഥ'യില്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ശിവപ്രതിഷ്‌ഠയെ സംബന്ധിക്കുന്ന വിവരങ്ങളുണ്ട്‌. 1908ല്‍ മൊയ്യാരത്ത്‌ ശങ്കരന്‍ തലശ്ശേരി മിഷന്‍സ്‌ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്‌ ശ്രീനാരായണ ഗുരുവും ഹഠയോഗിയായ മുനിസ്വാമിയും ശിഷ്യന്മാരും തിരുവിതാംകൂറില്‍ നിന്ന്‌ തലശ്ശേരിയില്‍ എത്തിയത്‌. അവര്‍ വന്നത്‌ ജഗന്നാഥ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനു കുറ്റിയടിക്കാനായിരുന്നു. അന്ന്‌ അവിടെ നടന്ന സംഭവങ്ങളും വാദപ്രതിവാദങ്ങളും മൊയ്യാരത്ത്‌ ശങ്കരന്‍ വ്യക്തമായി ഓര്‍മ്മിക്കുകയും ആത്മകഥയില്‍ രേഖപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു.
അബ്രാഹ്മണര്‍ക്ക്‌ വിഗ്രഹം പ്രതിഷ്‌ഠിക്കാന്‍ ശാസ്‌ത്ര സമ്മതമില്ല എന്ന്‌ നാട്ടിലുളള സവര്‍ണ വിദ്വാന്മാരുടെ ശബ്ദം ഉയര്‍ന്നു. പുരോഗമന പരാങ്‌മുഖരായ വിദ്വാന്മാരുടെ ശാസ്‌ത്രീയമായ എതിര്‍പ്പുകള്‍ക്ക്‌ മുഴുവന്‍ പണ്ഡിതര്‍ എംകെ ഗുരുക്കള്‍ 'മിതവാദി' യിലെഴുതിയ ലേഖനങ്ങളിലൂടെ മറുപടി പറഞ്ഞു.ആ മഹാ പണ്ഡിതനോട്‌ എതിരിടുവാന്‍ കഴിയാത്ത പണ്ഡിതമന്യന്മാര്‍ ഒരു പണി പറ്റിക്കാന്‍ തീരുമാനിച്ചു. നാരായണ ഗുരുസ്വാമികള്‍ മഹാ വിദ്വാനും ബുദ്ധിശാലിയുമാണെന്ന കാര്യം അവര്‍ക്ക്‌ വലിയ നിശ്ചയമുണ്ടായിരുന്നില്ല. സ്വാമികളെ അവര്‍ നേരിട്ടു വട്ടത്തിലാക്കുവാന്‍ പുറപ്പെട്ടു.മൊയ്യാരത്ത്‌ ശങ്കരന്‍ തുടര്‍ന്ന്‌ എഴുതുന്നു:

പ്രസിദ്ധ വിദ്വാന്‍ മണ്ണന്തല നീലകണ്‌ഠന്‍ മൂസ്സതാണ്‌ സംഘത്തിന്റെ നേതൃത്വം വഹിച്ചത്‌. അന്ന്‌ യുവ കവിയായിരുന്ന കുമാരനാശാനും സ്വാമികളോടൊപ്പം തലശ്ശേരിയില്‍ വന്നു താമസിക്കുന്നുണ്ടായിരുന്നു. ശിഷ്യന്മാര്‍ വിവരം സ്വാമികളെ അറിയിച്ചു.സ്വാമികള്‍, കൊള്ളാം, വരട്ടെ എന്നു സമ്മതിച്ചു.വിവരം അറിഞ്ഞ്‌ തലശ്ശേരിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ കോലേക്കൂട്ടി സ്വാമികളുടെ അടുത്തു സ്ഥലം പിടിച്ചു. അക്കാലം ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ചെന്നാല്‍ സ്വാമികള്‍ ഞങ്ങള്‍ക്ക്‌ കല്‍ക്കണ്ടവും മുന്തിരിങ്ങയും പഴവും നല്ല ഉപദേശവും തരിക പതിവായിരുന്നു. മൂസ്സതും പണ്ഡിതപ്പരിശയുമെത്തി. സംസ്‌കൃതത്തില്‍ സംഭാഷണം തുടങ്ങി. സ്വാമികള്‍ മലയാളത്തില്‍ മറുപടി പറഞ്ഞു. എന്നു തന്നെയുമല്ല, മലയാളത്തില്‍ സംസാരിക്കണം, ഇവര്‍ക്കെല്ലാം കേള്‍ക്കണം എന്ന്‌ മൂസ്സതിനോട്‌ സ്വാമികള്‍ പറഞ്ഞു. ഞങ്ങള്‍ക്ക്‌ വളരെ സന്തോഷമായി. പത്തു പതിനഞ്ചു മിനിട്ടു പല പ്രമാണങ്ങള്‍ ഉദ്ധരിച്ച്‌ മൂസ്സത്‌ സംസാരിച്ചപ്പോള്‍ ആശാന്‍ ആ പണ്ഡിതന്മാരുടെ വായടച്ചു. ശരി, ആ ശാസ്‌ത്രങ്ങളെല്ലാം സമ്മതിക്കാം.പക്ഷെ നാം ഇവിടെ ഒരു ഈഴവ ശിവനെ -തിയ്യ ശിവനെ- യാണല്ലോ പ്രതിഷ്‌ഠിക്കുന്നത്‌. അത്‌ പാടില്ലെന്ന്‌ ഈ ശാസ്‌ത്രത്തിലെ പണ്ഡിതന്മാര്‍ കണ്ടുവോ?എന്നു ചോദിച്ചു. മൂസ്സതിനു വിയര്‍ത്തു. ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. സ്വാമികള്‍ കൈകൊണ്ട്‌ ഞങ്ങളെ വിലക്കി.

ശങ്കരന്‌ നാരായണ ഗുരുവും സംഘവും ജഗന്നാഥ പ്രതിഷ്‌ഠക്കായി തലശ്ശേരിയില്‍ എത്തുന്ന കാലത്ത്‌ 18 വയസ്സുണ്ടായിരുന്നു. അന്ന്‌ നേരിട്ട്‌ കണ്ട കാര്യമാണ്‌ അദ്ദേഹം വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്‌. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ശിവപ്രതിഷ്‌ഠ നടന്നത്‌ 1083 കുഭം 1ആം തിയതി (1908 ഫെബ്രുവരി 13ആം തിയതി) ആയിരുന്നു. ഗുരുവുമായുണ്ടായ വാദപ്രതിവാദം ഒന്നോ രണ്ടോ ദിവസം മുമ്പായിരുന്നു. കാരണം പ്രതിഷ്‌ഠിച്ചത്‌ എന്നല്ല, പ്രതിഷ്‌ഠിക്കുന്നത്‌ എന്നാണ്‌ ഗുരു പറഞ്ഞത്‌. പ്രതിഷ്‌ഠ നടക്കാന്‍ പോകുന്നതേയുള്ളൂ. അപ്പോഴാണ്‌ പണ്ഡിതന്മാര്‍ എതിര്‍പ്പുമായി വന്നത്‌.

(പാഠഭേദം മാസികയുടെ 2013 ഏപ്രില്‍ ലക്കത്തിലാണ്‌ ഡോ.എം എം ബഷീറിന്റെ ഈ ലേഖനമുള്ളത്‌)

Source : http://www.idaneram.blogspot.in/2013/08/blog-post_11.html

ഈഴവര്‍ക്ക്‌ ഹിന്ദുമതം സ്വന്തം ! അതുപോലെ അടിമകള്‍ക്ക്‌ ചങ്ങലയും സ്വന്തം ! -സഹോദരന്‍ അയ്യപ്പന്‍


കെ അയ്യപ്പന്‍ ബി എ ,എംഎല്‍സി

മിതവാദി രംഗത്തിന്റെ മതംമാറ്റ ബഹളങ്ങള്‍ പലതവണ നടന്നിട്ടുണ്ട്‌. എങ്കിലും മി. സുകുമാരന്‍ ഇന്നാള്‍ എടുത്തിരിക്കുന്ന മതംമാറ്റ വാദത്തിന്‌ ഒരു പുതുമയുണ്ട്‌. ഇതിനുമുമ്പ്‌ മതംമാറ്റത്തിനു വാദിച്ചവര്‍ ക്രിസ്‌തുമതം, ബ്രഹ്മസമാജം, ബുദ്ധമതം, ആര്യസമാജം എന്നീ മതങ്ങളിലേക്ക്‌ പോകുവാനാണ്‌ പറഞ്ഞിരുന്നത്‌. മി. സുകുമാരന്‍ അധഃകൃതരേയും അവരുടെ പിന്നാലെ തീയ്യരേയും ഇസ്ലാമിലേക്ക്‌ ക്ഷണിക്കുന്നു. ഇന്ത്യയിലെ അധഃകൃതര്‍ക്ക്‌ എളുപ്പമായ രക്ഷാമാര്‍ഗം മുസ്ലീമീങ്ങളാ വുകയാ ണെന്ന്‌ സര്‍ സി. ശങ്കരന്‍ നായര്‍ ഒരവസരത്തില്‍ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ കേരളത്തില്‍ ഇസ്ലാംമത സ്വീകരണത്തിന്‌ അധഃകൃതരോട്‌ ആദ്യം പറഞ്ഞ ഒരു പ്രധാനി മി. സുകുമാരന്‍ തന്നെയാണെന്ന പറയാം. ഏത്‌ മതത്തിലേക്ക്‌ പോകുന്ന വാദമായാലും മതംമാറ്റബഹളം ഹിന്ദുമതത്തിന്റെ ജാതിജേലില്‍ കിടന്നു ബുദ്ധിമുട്ടുന്ന സമുദായങ്ങള്‍ക്ക്‌ ഗുണമല്ലാതെ ഒരിക്കലും ദോഷം ചെയ്‌കയില്ല. മതം മാറ്റത്തിന്‌ ഓരോ ദോഷങ്ങള്‍ കാണുന്നവരാരും വാസ്‌തവത്തില്‍ അതിനെപ്പറ്റി അമ്പരക്കേണ്ട ആവശ്യമില്ല. എത്രശക്തിയായി പ്രചാരണവേല നടത്തിയാലും അധഃകൃതരോ തീയ്യരോ അടുത്തെങ്ങും മതംമാറി ക്ഷയിക്കുകയോ നശിക്കുകയോ ഉണ്ടാവുകയില്ല. മതംമാറ്റ വാദത്തിന്റെ പ്രചാരണവേല ! ഒരു ദീര്‍ഘഭാവിയില്‍ അഥവാ ഫലിക്കുകയാണെങ്കില്‍ അപ്പോഴേക്കും മതം ഇല്ലാതാക്കാന്‍ ഇപ്പോള്‍ തുടങ്ങിയിരിക്കുന്നവാദവും ഫലിക്കാതെ വരില്ല. ഇനി മതംമാറ്റ വാദത്തേക്കാള്‍ അധികം എളുപ്പം ഫലിക്കാന്‍ ഇടകാണുന്നത്‌

മതധ്വസവനവാദത്തിനാണ്‌. മതംമാറ്റ വാദംകൂടി പരമാര്‍ഥത്തില്‍ മതധ്വംസനവാദമായിട്ടാണ്‌ ഫലിച്ചുകാണുന്നത്‌. തീയ്യരാണല്ലോ കേരളത്തില്‍ മതംമാറ്റവാദം കലശലായി നടത്തുന്നത്‌. ഇത്രത്തോളം മതമില്ലാതായ സമുദായം കേരളത്തില്‍ വേറെയില്ല. അവരില്‍ മതംമാറ്റം നടത്തുന്നവര്‍ പ്രായേണ ഒരു മതത്തിലും വിശ്വാസമില്ലാത്തവരും എല്ലാമതവും തിരിച്ചുകിട്ടുമെങ്കില്‍ അത്‌ ഏറ്റവും വലിയ ഭാഗ്യമായിരിക്കുമെന്ന്‌ കരുതുന്നവരുമാണ്‌. മതംമാറ്റവാദം ആ വാദക്കാര്‍ പറയുന്ന ഗുണങ്ങള്‍ ചെയ്‌തില്ലെങ്കില്‍ത്തന്നെയും മതങ്ങളെപ്പറ്റി സ്വതന്ത്ര ചിന്തചെയ്യാന്‍ ജനങ്ങെളെ പ്രേരിപ്പിക്കാതിരിക്കയെങ്കിലും ചെയ്യാതിരിക്കയില്ല. അതുതന്നെ വലിയ ഗുണമാണ്‌. സ്വതന്ത്ര ചിന്തയുടെ കുറവുകൊണ്ടാണ്‌ മതങ്ങളും മതംകൊണ്ടുള്ള ദോഷങ്ങളും പ്രധാനമായി നില്‍ക്കുന്നത്‌. അച്ഛനമ്മമാരില്‍ നിന്ന്‌ കേട്ടും കണ്ടും ബാല്യത്തിലേ പഠിച്ചുപഴകി ഉറക്കുന്നതോ, ഗുരുമുഖത്തുനിന്ന കേട്ട്‌ ചോദ്യമില്ലാതെ കണ്ണുംപൂട്ടി വിശ്വസിച്ചു റക്കുന്നതോ ആയ ചില അന്ധതകളും അനാചാരങ്ങളുമാണ്‌ പ്രായേണ എല്ലാ മതങ്ങളും. ഈ ബാധയില്‍നിന്ന്‌ ജനങ്ങള്‍ക്ക്‌ രകഷകിട്ടാന്‍ സ്വതന്ത്രചിന്താവെളിച്ചം പകര്‍ത്തുകയെന്നതാണ്‌ പ്രധാനവഴി. മതംമാറ്റവാദം സ്വതന്ത്രചിന്തയെ കുറേയെങ്കിലും ഉദ്ദീപിപ്പിക്കാതെയിരിക്കുകയില്ല. അധഃകൃതര്‍ ഇസ്ലാമിലേക്കു പോകുന്ന കാര്യമണല്ലോ ഇപ്പോള്‍ മി. സുകുമാരന്‍ നമ്മുടെ ആലോചനാ വിഷയമാക്കിയിരിക്കുന്നത്‌. ഇതിന്‌ മി. സുകുമാരന്‍ പറയുന്ന പ്രയോജനങ്ങളും, മി. വര്‍ക്കി മുതലായവര്‍ പറയുന്ന ദോഷങ്ങളും മിക്കവാറും ഉള്ളതുതന്നെയാണ്‌. അയിത്തം ഇല്ലാതാക്കുന്നതിന്‌ സാധിക്കുമെങ്കില്‍ ഇത്രനല്ല ഉപായം വേറെയില്ല. തൊപ്പിയിട്ട പുലയനോട്‌ വഴിമാറാന്‍ പറയാന്‍ കേരളക്കരയില്‍ ആരും ധൈര്യപ്പെടുകയില്ല. വെന്തിഞ്ഞയിട്ട പുലയനു അത്രതന്നെ എളുപ്പത്തില്‍ അയിത്തശല്യം നീങ്ങിക്കിട്ടുകയുമില്ല. തൊപ്പിയിട്ട പുലയനെ മുസ്ലീങ്ങള്‍ അടുപ്പിക്കുകയും സ്വന്തമായി കരുതുകയും ചെയ്യുന്നേടത്തോളം വെന്തിഞ്ഞയിട്ട പുലയനെ ക്രിസ്‌ത്യാനികള്‍ അടുപ്പിക്കുകയും സ്വന്തമായി കരുതുകയും ചെയ്‌കയില്ല. ക്രിസ്‌ത്യാനികള്‍ പുതുക്രിസ്‌ത്യാനികളെ നിന്ദിക്കുന്നേടത്തോളം മുസ്ലീങ്ങല്‍ പുതുമുസ്ലീങ്ങളെ നിന്നിക്കുകയില്ല. മതവിശ്വാസം നോക്കിയാലും ക്രിസ്‌തുമതത്തോളം തന്നെ അന്ധവിശ്വാസം ഇസ്ലാമിലില്ല. ഭാവി ഇന്ത്യയിലെ ശക്തിയേറിയ മതം ക്രിസ്‌തുമതത്തേക്കാള്‍ ഇസ്ലാമായിരിക്കുമെന്നത്‌ നിരാക്ഷേപമാണ്‌.


മതംമാറ്റവാദം ഫലിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്‌. തിയ്യര്‍ മുതലായ സമുദായങ്ങള്‍ അവരുടെ ഹിന്ദുമതം ഉപേക്ഷിക്കണം. അതില്‍ കിടന്നുകൊണ്ട്‌ അവരുടെ ആത്മാഭിമാനം രക്ഷിക്കാനും അവര്‍ക്ക്‌ മറ്റുള്ളവരെ പ്പോലെ നിവര്‍ന്ന്‌ നില്‍ക്കാനും വളരെ പ്രയാസമുണ്ട്‌. ഹിന്ദുമതം വിടുന്നത്‌ ആത്മാഭിമാനക്കുറവാണെന്ന്‌ ചിലര്‍ ധരിക്കുന്നത്‌ ശുദ്ധ വിഢിത്തമാണ്‌. നമ്മെ കെട്ടിയിരിക്കുന്ന ചങ്ങല പുരാതനവും സനാതനവും എന്ന്‌ ആരെല്ലാം പറഞ്ഞാലും, അത്‌ പൊട്ടിച്ചുപോകു ന്നതിലാണ്‌ നമ്മുടെ പൗരുഷം കിടക്കുന്നത്‌. എങ്ങനെയോ നമ്മുടെ ഉള്ളിലായിപ്പോയവിഷം സര്‍വരോഗ വിനാശിയെന്ന്‌ ആരെല്ലാം പറഞ്ഞാലും അത്‌ ഛര്‍ദിച്ചോ, അതിസാരിച്ചോ കളയുന്നതിലാണ്‌ നമ്മുടെ വിവേകം കിടക്കുന്നത്‌. തീയ്യരും മറ്റും ഹിന്ദുമതം അവരുടെ മതമെന്നു പറയുന്നത്‌ അടിമ പഴക്കംകൊണ്ട്‌ ചങ്ങല സ്വന്തമെന്ന്‌ പറയുന്നതുപോലെയാണ്‌. ജനങ്ങളുടെ അഭിവൃദ്ധിക്ക്‌ ആവശ്യമെന്നു കണ്ടാല്‍ മതം മാറുകയോ നശിപ്പിക്കുകയോ ചെയ്യുന്നതില്‍ ഒരു അഭിമാന ഭംഗവും ഇല്ല. നേരേമറിച്ച്‌ അങ്ങനെ ചെയ്യാതിരിക്കുന്നത്‌ വെറും വങ്കത്തമായിരിക്കും. മതവുമായി ആരും ഒരു ഉടമ്പടിയും ചെയ്‌തിട്ടില്ല. തീയ്യര്‍ മുതലായവര്‍ക്ക്‌ ഹിന്ദുമതം ഉപേക്ഷിക്കാന്‍ എങ്ങനെ സാധിക്കുമെന്നതിനേപ്പറ്റിയേ ചിന്തിക്കുവാനുള്ളൂ. വേറേ മതങ്ങളിലേക്ക്‌ അതായത്‌ വേറേ മതങ്ങളില്‍ വിശ്വസിക്കുന്ന സമുദായങ്ങളിലേക്കുപോയി ഹിന്ദുമതം വിടുന്നതോ മറ്റൊരു സമുദായത്തിലേക്കും പോകാതെ ഇപ്പോഴത്തെ സമുദായങ്ങളായി നിന്ന്‌ ഹിന്ദുമതവിശ്വാസം മാത്രം വിടുന്നതോ ഏതാണ്‌ അധികം നല്ലതും പ്രായോഗികവും എന്ന്‌ ചിന്തിക്കാനുണ്ട്‌. ഒടുവിലത്തെ മാര്‍ഗമാണ്‌ അധികം പ്രായോഗികമായി തോന്നുന്നത്‌. ഇതു പ്രത്യേകിച്ച്‌ തീയ്യരെപ്പറ്റി പറയുന്നതാണ്‌. പുലയര്‍ മുതലായ സമുദായങ്ങള്‍ക്ക്‌ ഇപ്പോള്‍്‌ ക്രിസ്‌ത്യാനികളിലോ മുസ്ലീങ്ങളിലോ പോയി ലയിക്കുന്നതു തന്നെയാണ്‌ സാധിക്കുമെങ്കില്‍ ഏറ്റവും ഉത്തമമായിട്ടുള്ളത്‌. ഏതായാലും ഓരോരുത്തരോരോരുത്തരായി അന്യസമുദായത്തില്‍ പോയി ചേരുന്നതുകൊണ്ട്‌ ആ പോയവര്‍ക്ക്‌ അവര്‍ ഉദ്ദേശിക്കുന്ന ഗുണങ്ങള്‍ സാധിച്ചാലും അതുമൂലം അവരുടെ സമുദായത്തിന്‌ അവശതമാറുകയില്ല. അവരുടെ സമുദായം ക്ഷയിക്കുകയും വീണ്ടും ശക്തിഹീനമാവുകയായിരിക്കും ഫലം. അതുകൊണ്ട്‌ തീയ്യര്‍, അരയന്മാര്‍ മുതലായവരാരായാലും, പുലയര്‍ മുതലായവരായാലും ഒന്നിച്ചു മതപരിവര്‍ത്തനത്തിനുവേണ്ടിയാണ്‌ ശ്രമിക്കേണ്ടത്‌. അങ്ങിനെ പരിവര്‍ത്തനം സാധ്യമാകുമ്പോഴാണ്‌ മതപരിവര്‍ത്തനം കൊണ്ട്‌ സമുദായത്തിന്‌ ഗുണമുണ്ടാകുന്നത്‌. ഈ ശ്രമം സാധിക്കുന്നില്ലെങ്കിലും അത്‌ തീരെ നിഷ്‌പ്രയോജനമാകയില്ല.



(1936ല്‍ 'കേരള തീയ്യ യൂത്ത്‌ ലീഗ്‌' പ്രസിദ്ധീകരിച്ച ' അസവര്‍ണര്‍ക്ക്‌ നല്ലത്‌ ഇസ്ലാം' എന്ന ചെറുഗ്രന്ഥത്തിലാണ്‌ സഹോദര്‍ അയ്യപ്പന്റെ ഈ കുറിപ്പ്‌ ഉള്ളത്‌.1988ല്‍ ബഹുജന്‍ സാഹിത്യ അക്കാദമി ഈ പുസ്‌തകം പുനഃപ്രസാധനം ചെയ്‌തു. വി പ്രഭാകരന്‍ ജനറല്‍ കണ്‍വീനറായിരുന്നു. പുസ്‌തകത്തിന്റെ അവതാരിക ഡോ. എം എസ്‌ ജയപ്രകാശിന്റേതാണ്‌. 2005ല്‍ മൂന്നാം പതിപ്പ്‌ ഇറങ്ങി. നന്മ ബുക്‌സ്‌ കോഴിക്കോടാണ്‌ വിതരണക്കാര്‍)



@ കവിത:സയന്‍സ്‌ ദശകം-സഹോദരന്‍ അയ്യപ്പന്‍ @ സഹോദരന്‍: മറ്റൊരു ആഗസ്റ്റ് വിപ്‌ളവം.

ഗുരുദേവ൯ മഹാസമാധി എല്ലാ വിവരങ്ങളും അടുത്തുനിന്നു കണ്ട ഗുരുപ്രസാദ് സ്വാമികള് വിവരിച്ചത്

ശ്രീനാരായണ ഗുരു വചനാമൃതം
സമാധിയുടെ എല്ലാ വിവരങ്ങളും അടുത്തുനിന്നു കണ്ട ഗുരുപ്രസാദ് സ്വാമികള് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു -
മഹാസമാധിയടഞ്ഞ വിവരം കാട്ടുതീപോലെ നാട്ടിലൊക്കെ പരന്നതോടുകൂടി ജനങ്ങള് വ്യസനാക്രാന്തന്മാരായി പരിഭ്രമിച്ചു കൂട്ടം കൂട്ടമായി വന്നുചേ൪ന്നും യോഗം കൂടിയും പ്രത്യേകമായും കമ്പിവഴിയായും സഹതാപം ഇവിടെ അറിയിച്ചും പത്രപംക്തികളില് രേഖപ്പെടുത്തിയും പള്ളികൂടങ്ങളിലും കൈതൊഴില് ശാലകളിലും കച്ചവടസ്ഥലങ്ങളിലും അവധി അനുവദിച്ചും ക്ഷേത്രങ്ങളില് വിശേഷാല് ആരാധന നടത്തി നിത്യശാന്തിക്കായി പ്രാ൪ത്ഥിച്ചും ആ മഹാതാപത്തില് പങ്കുകൊണ്ടതോ൪ത്താല് ശ്രീനാരായണഗുരുദേവനെ ജനങ്ങള് വിശ്വസിച്ചാരാധിക്കുന്നുണ്ടെന്നു ഗ്രഹിക്കാം. ഗുരുദേവ തങ്കതിരുമേനി രോഗശയ്യയെ അവലംബിച്ചിട്ട് ആറേഴു മാസമായെങ്കിലും ദേഹം ക്ഷീണിച്ചതല്ലാതെ, ദിവ്യ തേജസ്സ് പ്രസരിച്ചുകൊണ്ടിരുന്ന മുഖകാന്തിക്ക് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. യോഗമാഹാത്മ്യും തെലിഞ്ഞു കാണാവുന്ന നേത്രപ്രഭയും നോട്ടവും ഏതു ധീരചിത്തനേയും വശത്താക്കത്തക്കനിലയില് തന്നെ പ്രശോഭിച്ചിരുന്നു. സമാധി അടയുന്നതിന് ഏതാനും ദിവസങ്ങള്ക്കുമുമ്പ് തുടങ്ങിയ രോഗോപദ്രവങ്ങള് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രണ്ടുദിവസം മുമ്പ് മുതല് സംസാരിപ്പാ൯ തീരെ സാധിച്ചിരുന്നില്ല. എങ്കിലും പ്രജ്ഞ ശരിക്കുണ്ടായിരുന്നു. ഞങ്ങളൊക്കെ ഈശ്വരപ്രാ൪ത്ഥനയും പാരായണവും ശുശൂഷയും ചെയ്തുകൊണ്ടിരുന്നു. നിയതിയുടെ അപരിഹാര്യമായ നിയോഗം അനുസരിച്ച് ആ മഹാദീപം നമ്മുടെ കണ്ണി൯മുമ്പാകെ മറഞ്ഞു.
സമാധിസമയം സ്വാമിസന്നിധില്വെച്ചു ശ്രീ വിദ്യാനന്ദ സ്വാമികള് യോഗവാസിഷ്ഠം ജീവ൯മുക്തപ്രകരണം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. മോക്ഷപ്രാപ്തിയെ വിവരിക്കുന്ന ആ ഭാഗം കേട്ടുകൊണ്ടു ധ്യാന നിഷ്ഠനായാണ് ഗുരുദേവ൯ മഹാസമാധി പ്രാപിച്ചത്. മരണത്തില് ദുഖിക്കുന്നത് അനാവശ്യമാണെന്ന് തൃപ്പാദങ്ങള് തന്നെ പലപ്പോഴും പറയാറുണ്ട്. തിരുവനന്തപുരത്ത് വെച്ചു രോഗം അധികമായ അവസരത്തില് ഇങ്ങനെ പറയുകയുണ്ടായി. ഠനമുക്ക് ഒരു സുഖകേടുമില്ല, ആ൪ക്കും സാധിക്കാത്ത ആശ്വാസവും ആനന്ദവും തോന്നുന്നു.ഠ രോഗശയ്യയില്വെച്ചും ഫലിതസമ്പൂ൪ണ്ണവുമായ സാരോപദേശങ്ങള് ചെയ്തു ശിഷ്യവ൪ഗ്ഗങ്ങളെ അനുഗ്രഹിച്ചും ഗുരുദേവന്റെ ആദ൪ശങ്ങളും ചര്യാദികളും അറിഞ്ഞും കണ്ടും ആചരിക്കുവാനുള്ള മാ൪ഗ്ഗങ്ങള് കാണിച്ചും വിദേഹമുക്തനായതോ൪ത്താല് പരിതപിക്കാ൯ മാ൪ഗ്ഗമില്ലതന്നെ. അന്നെദിവസം സംന്യാസിമാരും ബ്രഹ്മചാരികളും ആഹാരവും നിദ്രയും ഉപേക്ഷിച്ചു പാരായണവും പ്രാ൪ത്ഥനയും ആരാധനയും നടത്തി. പിറ്റേ ദിവസം കാലത്ത് വൈദികമഠത്തില് ഫോട്ടോ എടുത്ത് ഒരു മണിക്ക് അഭിഷേകം നടത്തി. പുഷ്പങ്ങളെകൊണ്ട് വിശേഷമായി അലങ്കരിച്ച ചപ്രത്തില് ഇരുത്തി അസംഖ്യം ജനങ്ങള് ചേ൪ന്ന് ഈശ്വര പ്രാ൪ത്ഥന, വാദ്യഘോഷം മുതലായതോടു കൂടി എഴുന്നള്ളിച്ചു വനജാക്ഷി സ്മാരക മണ്ഡപത്തില് ഇരുത്തി. അഞ്ചു മണിക്ക് അവിടെ നിന്നും ശിവഗിരികുന്നിന്റെ എറ്റവും ഉയ൪ന്ന സ്ഥലത്ത്, തൃപ്പാദങ്ങള് പലപ്പോഴും സമാധിയെ സൂചിപ്പിച്ചു സംസാരിച്ചിരുന്ന സ്ഥലത്ത്, സമാധിവിധിപ്രകാരമുള്ള ക൪മ്മാനുസരണം സമാധിയിരുത്തി ആരാധന നടത്തി. ശനിയാഴ്ച ബ്രഹ്മമുഹൂ൪ത്തത്തില് മൂടികല്ല് സ്ഥാപിച്ചു. അന്നുമുതല് ആരാധന, പ്രാ൪ത്ഥന, പാരായണം, പ്രസംഗം മുതലായവ നടത്തി. ഇതിനിടയ്ക്ക് ദൂരത്തുള്ള സംന്യാസി ശിഷ്യന്മാ൪ എല്ലാവരും വിശിഷ്യ മധുര ബ്രഹ്മാനന്ദസ്വാമി, മഠാധിപതി ഗണപതി സ്വാമി എന്നിവ൪ ശിഷ്യന്മാരോടുകൂടി എത്തിചേ൪ന്നു. നിത്യം വന്നു കൊണ്ടിരുന്ന ജനങ്ങള്ക്ക് കണക്കൊന്നും ഉണ്ടായിരുന്നില്ല. പൊതുജനങ്ങളുടെ സഹായത്തോടുകൂടി ധ൪മ്മസംഘത്തിന്റെ നേതൃത്ത്വത്തില് സദ്യാദികളും നടത്തി. 29 ന് ശനിയാഴ്ച നാരായണ ബലി (മോക്ഷദീപക്രിയ), ഗുരുപൂജ, പ്രാ൪ത്ഥന, അന്നദാനം മുതലായ ആഘോഷങ്ങളോടുകൂടി ക൪മ്മം അവസാനിച്ചു. 45-ാം ദിവസംവരെ സാധാരണ പൂജാദികള് ചെയ്വാനും നിശ്ചയി

നെഹ്രുവിനെ പോലും വഴിനടക്കാന്‍ അനുവദിച്ചില്ല - കേസരി ബാലകൃഷ്‌ണ പിള്ള


തീരാക്കളങ്കം

(1931 മെയ്‌ 24 നു പണ്ഡിറ്റ്‌ജിയും പത്‌നിയും തിരുവനന്തപുരം കോട്ടക്കകത്തുകൂടി കടന്നുപോകരുതെന്ന്‌ നല്‍കിയ നിരോധനോത്ത രവിനെ കുറിച്ചു കേസരിയില്‍ 'തീരാക്കളങ്കം' എന്ന തലക്കെട്ടോടു കൂടി ബാലകൃഷ്‌ണപിള്ള എഴുതിയ മുഖപ്രസംഗം)

'കോട്ട പിടിക്കുവാന്‍ വന്ന ഒരു ശത്രുസൈന്യനായക നെ ചെറുക്കുവാനെന്നതുപോലെ ഇത്രയധികം പട്ടാള ക്കാരെ ആയുധപാണികളാക്കി നിറുത്തേണ്ട ആവശ്യ മില്ലായിരുന്നു എന്നും, ഒരു പട്ടാളക്കാരന്‍ മാത്രം ആ വഴിക്ക്‌ കടക്കുവാന്‍ പാടില്ലെന്ന്‌ പറഞ്ഞിരുന്നാല്‍ പോലും താന്‍ ആ നിരോധനത്തെ ലംഘിക്കുകയില്ലാ യിരുന്നു എന്നും, അതിലെ കടക്കാന്‍ പാടില്ല എന്ന കാര്യം തന്നെ മുന്‍കൂട്ടി അറിയിക്കാമായിരുന്നു എന്നും പണ്ഡിറ്റ്‌ജി ഇവിടത്തെ ഒരു ഉയര്‍ന്ന പോലീസുദ്യോഗസ്ഥ നോടു പറഞ്ഞതാ യും ഞങ്ങള്‍ അറിയുന്നു... അദ്ദേഹത്തിന്റെ മനസ്സില്‍ ഈ നീച നീചമായ അപമാനം നല്ലപോലെ പതിഞ്ഞിട്ടു ണ്ടെന്ന്‌ മേല്‍പ്പറഞ്ഞ വാക്കുകള്‍ സുവ്യക്തമാക്കുന്നുണ്ടല്ലോ? ഇന്നത്തെ തിരുവിതാംകൂര്‍ ഭരണത്തിന്റെ ആതിഥ്യം സ്വീകരിക്കുന്ന തായാല്‍ ജവഹര്‍ലാലിന്‌ മാലിന്യം വന്നുപോകുമെന്ന്‌ വിചാരിക്കു ന്നവരാണ്‌ ഞങ്ങള്‍. അതി നാല്‍ സ്‌റ്റേറ്റു അതിഥിയായി ഗവണ്മെ ന്റു സ്വീകരിക്കാഞ്ഞതു നന്നായി. മി. വി എസ്‌ സുബ്രഹ്മണ്യയ്യ രുടെ ഗവണ്‍മെന്റിന്‌ നല്ല പോലെ ചേരുന്ന പ്രവൃത്തിയും തന്നെ ഈ അപമാനം. തിരുവനന്ത പുരം കോട്ടക്കം സ്വേച്ഛാധികാരത്തി ന്റേയും യാഥാസ്ഥിതികത്വ ത്തിന്റേയും ഒരു ചിഹ്നമായി വിചാരി ക്കാവുന്നതാണ്‌. ഈ രണ്ടി ന്റേയും ഇരിപ്പിടമായ വി എസ്‌ ഗവണ്മെന്റ്‌ ഈ നിരോധനം ചെയ്‌തതില്‍ അത്ഭുതപ്പെടുവാ നൊന്നുമില്ല. ഇന്ത്യന്‍ നാഷനല്‍കോണ്‍ ഗ്രസ്സിനേയും, ബ്രിട്ടീ്‌ ഇന്ത്യന്‍ ജനാവലിയേയും, ഭാരതത്തിലെ യുവ ജനങ്ങളേയും, ഭാരതീയ കര്‍ഷകരേയും തൊഴിലാളികളേയും, തിരു വിതാംകൂറിലെ പൗരാവലിയേയും ഇങ്ങനെ അപമാനിക്കാന്‍ തോ ന്നിയ ഒരു ഗവണ്മെന്റിനെ അവര്‍ ഒരു പാഠം പഠിപ്പിക്കേണ്ടതാണ്‌. ഈ കര്‍ത്തവ്യം നിര്‍വഹിക്കേണ്ട പ്രത്യേക ചുമതല തിരുവിതാം കൂറിലെ പൊതുജനങ്ങള്‍ക്കാണുള്ളത്‌. തങ്ങള്‍ക്ക്‌ ഈ തീരാക്കളങ്കം ഉണ്ടാക്കിവെച്ച ഗവണ്മെന്റിന്റെ സ്വേച്ഛാഭരണം നിറുത്തി ഉത്തര വാദഭരണം സ്ഥാപിക്കാന്‍ ഇന്നുമുതല്‍ സര്‍വശക്തികളുമുപയോഗി ച്ച്‌ ശ്രമിക്കുമെന്ന്‌ ഓരോ തിരുവിതാംകൂറുകാരനും - അവനോ അവള്‍ക്കോ അഭിമാനത്തിന്റെ കണികപോലുമുണ്ടെങ്കില്‍, അവനോ അവളോ, തങ്ങളുടെ പൂര്‍വികന്മാരുടെ യഥാര്‍ഥസന്താനങ്ങളാണെ ങ്കില്‍ - ശപഥം ചെയ്യുകതന്നെ ചെയ്യും. തിരുവിതാംകൂറിലെ യുവ ജനങ്ങള്‍ക്ക്‌ ലേശം യുവചൈതന്യമെങ്കിലും ഉണ്ടെങ്കില്‍, അവരും ഈ ശപഥം തന്നെ ചെയ്യുന്നതാണ്‌. തങ്ങള്‍ക്ക്‌ ഈ തീരാക്കളങ്കം ഉണ്ടാക്കിവെച്ച മി. വി എസ്‌ ഗവണ്മെന്റിന്റെ ഈ കുത്സിതപ്രവൃ ത്തിയില്‍ പ്രതിഷേധിക്കുന്നതിനായി തിരുവിതാംകൂര്‍ ജനതതി മഹായോഗങ്ങള്‍ കൂടേണ്ടതാണെന്നും, ആ യോഗങ്ങളില്‍ വെച്ച്‌ മേല്‍പ്പറഞ്ഞ രീതിയിലുള്ള ശപഥങ്ങള്‍ അവര്‍ ചെയ്‌ത്‌ അതിനുവേ ണ്ട സഹനസമരം നടത്തുവാന്‍ അഖില തിരുവിതാംകൂര്‍ സ്ഥാപന വും മറ്റും സ്ഥാപിക്കേണ്ടതാണെന്നും ഞങ്ങള്‍ അഭിപ്രായപ്പെടുന്നു.'

എസ്.എന്‍ .ഡി .പി.യോഗം സെക്രട്ടറിക്ക് 1084 മേടം 28 നു ഗുരുദേവന്‍ അയച്ച സന്ദേശം - Gurudevans message to the SNDP Yogam general secretary


സമുദായത്തിന്റെ ആഭ്യന്തരവും , ബാഹ്യവുമായ പരിഷ്കാരത്തെ പരാമര്‍ശിക്കുന്നതായിരുന്നു സന്ദേശം

" ശ്രീ നാരായണ ധര്‍മ്മപരിപാലന യോഗം സെക്രട്ടറിക്ക് ,

സ്വജങ്ങളുടെ മതസംബന്ധമായും ആചാര സംബന്ധമായും ഉള്ള പരിഷ്ക്കാരത്തിനു ഉപയുക്തമായ താഴെ പറയുന്ന സംഗതികള്‍ ഇത്തവണത്തെ പൊതുയോഗത്തിന്റെ ദൃഷ്‌ടിയില്‍ കൊണ്ട് വരികയും അവയെ നടപ്പില്‍ വരുത്തുന്നതിനു യോഗം വഴിയായി വേണ്ടതു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു ഇതിനാല്‍ അറിയിക്കുന്നു.

മതം :-- ക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ഒരു ഉന്മേഷം ഇപ്പോള്‍ പലയിടത്തും കാണുന്നുണ്ട് . എന്നാല്‍ ക്ഷേത്രങ്ങള്‍ അവയുടെ ഉദ്ദേശങ്ങളെ മുഴുവന്‍ സഫലമാകുന്നുണ്ടോ എന്ന് നോക്കേണ്ടാതാകുന്നു. ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം.അതിനു മത തത്വങ്ങളെ ജനങ്ങള്‍ക്ക്‌ അറിയുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.

1, ഈശ്വര മാഹാത്മ്യ പ്രതിപാദകങ്ങളായ ചരിത്രങ്ങളെയും ,ശാസ്ത്ര തത്വങ്ങളെയും പ്രസംഗിച്ചു ജനങ്ങളെ ധരിപ്പിക്കുന്നതിനു കഴിയുന്ന ദിക്കുകളിലെല്ലാം ക്ഷേത്രങ്ങളോട് സംബന്ധിച്ച് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.

2, അല്ലാത്ത ദിക്കുകളില്‍ യോഗ്യതയുള്ള പ്രസംഗകന്‍മാരെ അയച്ചു കൂടെ കൂടെ പ്രസംഗങ്ങള്‍ നടത്തണം .

ആചാരം :-- തിരണ്ടുകുളി ,പുളികുടി ഈ അടിയന്തിരങ്ങള്‍ ആഘോഷവും ചെലവും കൂടാതെ തന്നെ മിക്കവാറും നടന്നു തുടങ്ങിയിരിക്കുന്നു . താലികെട്ട് നിരുത്തല്‍ ചെയ്യുവാനുള്ള ഉപദേശങ്ങള്‍ ഫലവത്തുകളായി വരുന്നുണ്ടെങ്ങിലും എല്ലായിടത്തും ഒന്നുപോലെ വ്യാപിചില്ലെന്നു കാണുന്നു.

1, ഈ അടിയന്തിരത്തെ കഴിയുന്ന വേഗത്തില്‍ എങ്ങും ഇല്ലാതാക്കാന്‍ വേണ്ടത് ചെയ്യണം.ഇത് അശാസ്ത്രീയവും , അനാവശ്യവുമാണ് .

2, ഉപദേശിക്കപ്പെട്ടിട്ടുള്ള പുതിയ വിവാഹക്രമം ചില സ്ഥലങ്ങളില്‍ കുറെ പരിഷ്കാരമുള്ള ചിലരുടെ ഇടയില്‍ മാത്രമേ നടന്നു കാണുന്നുള്ളൂ . വിവാഹത്തിന്റെ ക്രിയകളും ആഡംബരങ്ങളും അവസ്ഥക്കനുസരിച്ച് ഏറെക്കുറെ ഭേദിച്ചിരിക്കുമെങ്കിലും അതിന്റെ പ്രധാന ഭാഗങ്ങള്‍ എല്ലായിടങ്ങളിലും ഏകരൂപമായി പരക്കേണ്ടതായതു കൊണ്ട് അതിലേക്കു വേണ്ടത് പ്രവര്‍ത്തിക്കണം .

3, സ്ത്രീ പുരുഷന്മാര്‍ ,വിവാഹസമയത്ത് പരസ്പരം പുഷ്പ്പമാലയണിയിക്കുന്നതോടുകൂടി ഭാര്യയുടെ കണ്ഡത്തില്‍ ദാമ്പത്യബന്ധത്തെ സൂചിപ്പിക്കുന്നതായ ഒരു താലി കെട്ടുന്നത് നന്നാണ് . എന്നാല്‍ ചരമ ഗതിയെ പ്രാപിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത ഭര്‍ത്താവിന്റെ സ്മാരകമായി പുനര്‍വിവാഹം ചെയ്യപ്പെടുന്ന സ്ത്രീയുടെ അംഗത്തില്‍ യാതൊന്നും ഉണ്ടായിക്കരുത് . അത് കൊണ്ട് പുനര്‍വിവാഹം ചെയ്യുമ്പോള്‍ ആദ്യത്തെ താലിയെ പുനര്‍വിവാഹകാലത്തോ അതിനു ശേഷമോ ധരിച്ചിരിക്കാന്‍ പാടില്ലാത്തതാകുന്നു . വിവാഹ മോചനത്തെയും വിവാഹത്തെയും പറ്റി ഇനിയുള്ള അഭിപ്രായം ഖണ്ഡിതമായും വിവരമായും അടുത്ത മറ്റൊരവസരത്തില്‍ അറിയിക്കാം .

4, ഏക കാലത്തില്‍ ഒരുത്തന് ഒന്നിലധികം ഭാര്യമാരും ഒരുത്തിക്കും ഒന്നിലധികം ഭര്‍ത്താക്കന്മാരും ഇപ്പോഴും ചില ദിക്കുകളില്‍ കാണുന്നുണ്ട് . ഈ ഏര്‍പ്പാട് മേലാല്‍ യഥേഷ്ടം അനുവദിക്കാതിരിപ്പാന്‍ വേണ്ടത് ആലോചിക്കണം .

5, സ്വജനങ്ങളില്‍ മരുമക്കത്തായം അനുസരിക്കുന്നവരുടെയിടയില്‍ ഒരുത്തന്റെ സ്വന്ത സമ്പാദ്യത്തില്‍ നിന്ന് ഒരംശത്തിനെങ്കിലും അവന്‍ മുറപ്രകാരം വിവാഹം കഴിച്ച ഭാര്യയും മക്കളും അവകാശികളായിരിക്കാന്‍ നിയമം വേണം. അല്ലെങ്കില്‍ വിവാഹം നിരര്‍ത്ഥകമായിത്തീരും . ഇതിനേയും സാവധാനമായി വിചാരിച്ചു വേണ്ടതു പ്രവര്‍ത്തിക്കണം ."

എന്ന് ശ്രീ നാരായണ ഗുരു.


Posted on Facebook Group by : Syam Kumar

Topics

Disciple of Sree Narayana gurudevan (12) എസ്.എൻ.ഡി.പി. യോഗം (5) Buddhism in KERALA (4) Postage stamp on Sree Narayana Guru (3) Ezhava History (2) NARAYANA GURU AND THE TAMIL SOIL (2) ONE RELIGION FOR MAN (2) Sree Narayana Guru life (2) ഈഴവരുടെ പ്രശ്നങ്ങള്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ (2) ഈഴവർ എവിടെ നിന്നും വന്നു? (2) കണ്ണടച്ച്‌ ഇരുട്ടാക്കരുത്‌ (2) ജാതി വ്യവസ്ഥ (2) ജാതിശ്രേണിയില്‍ ഇരയാര് വേട്ടക്കാരനാര് (2) വാരണപള്ളിയിൽ നിന്ന് വേണ്ടതൊക്കെ പണ്ടേ തന്നെ ലഭിച്ചതാണ് (2) ശിവഗിരി തീര്‍ത്ഥാടനം (2) സി. കേശവൻ (2) "കറുത്ത ചരിത്രം" സൃഷ്ട്ടിച്ചിരിക്കുന്നുവെന്നു മുഖ്യമന്ത്രി (1) 'ആറാട്ടുപുഴ വേലായുധപ്പണിക്കര്‍' ചരിത്രം എഴുതാതെപോയ പേര്. (1) .നമ്മുടെ രാജ്യത്തെ ഓരോ പൌരനും ഓരോ നിയമമോ ? (1) 10 Largest National Buddhist Population (1) 1888 Shivarathri (1) 1924 the world religions convention in Aluwayi adwaitha asrama (1) 1st annual meeting SNDP (1) A BRIEF SPEECH BY GURUDEVAN MADE AT MUTTATHARA PULAYAMAHAYOGAM (1) A S Prathap Singh (1) Aluwaye Advaita Ashram Image (1) Ancient Buddhist centers of Kerala (1) Anecdotes about Gurudevan's life (1) Aruvipuram Temple Image (1) Atmananda Swamikal (1) Ayyan kalis words (1) BUDDHIST PILGRIMAGE LOCATIONS IN INDIA (1) Belongings of sree narayana gurudevan at sivagiri vaideeka mutt (1) Bhagavan Sree Narayana Gurudevans Bed (1) Biography of Sree Narayana Guru Dr. S. Omana (1) Brahma Vidya Mandiram in Varkala (1) Brahma vidyalayam- sivagiri Photo (1) Brahmasri Sree Narayana Guruvinte Jeevacharitha Samgraham (Malayalam) (1) Buddha Image At Mavelikkara (1) Buddha Statue At Bharanikavu (1) Buddha statue in Kerala-Karumadikkuttan (1) Buddhism in KERALA : BUDDHIST TEMPLES (1) Buddhist Influence in KERALA (1) Buddhist heritage of Kuttanadu (Alapuzha) (1) Buddhist shrines converted to Hindu Templates (1) C Kesavan (1) C Krishnan (1) C കേശവൻ സിംഹളസിംഹം (1) C. R. Kesavan Vaidyar (1) CHITRAVADHAKOODU ചിത്രവതം (1) CPM against Youthmovement (1) Caste as social capital - S. Gurumurthy (1) Castewise Candidates in Kerala Parliament Election 2009 (1) Chaitanya Swamikal (1) Chekavar meaning (1) Colombo Guru Mandiram (1) DR പല്പുവിൻറെ സ്വത്തു തട്ടി എടുക്കാൻ ശ്രമം കോടതി തടഞ്ഞു (1) Daiva dasakam (1) Daiva dasakam in Malayalam (1) Descrimination towards backwards in kerala temple (1) Divyasree Bodhananda Swamikal (1) Dr. PALPU Photo (1) Dr.Padmanabhan Palpu (1) EZHAVA HSITORY – A STORY OF VALOR (1) EZHAVA Related Casts in INDIA - SRI LANKA (1) EZHAVA Related Casts in Neighboring States (1) EZHAVA important dates (1) Education of Sree Narayana Guru (1) External Link (1) Ezhava FamousFilm directors and actors (1) Ezhava caste history (1) Ezhavas getting discrimination (1) Ezhavas have very long history - 2250 years (1) Ezhavas in Civil Service (1) Ezhavas-DNA-European origin (1) First statue of Narayana guru when alive-Moorkoth Kumaran (1) GOLDEN WORDS OF SREE NARAYANA GURUDEVAN (1) GREAT WARRIORS AND KALARIPPAYYATTU EXPERTS OF EZHAVA COMMUNITY (1) GURU is our god poster (1) GURUDEVAN-TEN COMMANDMENTS (1) Gokarnanatheshwara Temple (1) Govindananda Swamikal (1) Great men Said About Guru (1) Guru mandiram -Bangalore (1) Guru of Sree narayana gurudevan (1) Guru-Honours (1) Gurus quotes (1) His Holiness the Dalai Lama Attends the Inauguration of the 80th Sivagiri Annual Pilgrimage in Kerala (1) Historical Heroes -Koti Chennaya-billawa community (1) History of Arya Idiga (1) History of Illathu Pillai Community-EZHAVA RELATED (1) History of ezhava caste (1) History of sivagiri pilgrimage (1) Holy teeth of Sree Narayana Guru (1) IZHATHU MANNANARS - EZHAVAR KINGDOM (1) Important Books published about sree narayana guru (1) K Sukumaran (1) KERALA'S BUDDHIST HISTORY (1) Kollam was a Buddhist citadel (1) Koti and Chennayya Heroes in Billava-Ezhava related caste in Karnataka (1) Kumarakam Sree Kumaramangalam Temple (1) Kumaran Asan and Sree Narayana Guru (1) Kummanpalli Raman pilla Ashan (1) LET’S ALL BE HINDU FUNDAMENTALISTS (1) Late 1940 SNDP educational fund voucher photo (1) Legendary Heroes from the EZHAVA Community (1) Let go of your Stresses (1) List of Famous EZHAVAS-Updated (1) List of S.N.D.P yogam General Secretary's (1) List of S.N.D.P yogam Presidents (1) MIRACLES OF THE GURU (1) Manakkal Temple at Chempazhanti Image (1) Maruthvamali Cave (1) Maruthvamalla Caves Image (1) Marututuvamalai (1) Miracles of Sree Narayana Guru (1) Mitavadi C. Krishnan (1) Must read EZHAVA HISTORY page (1) NANU THE ‘ASHAN’ (1) NARAYANA GURU AND HIS IDEALS (1) NATARAJA GURU (1) Namboodiris relationship with nair women-നായര്‍ സമൂഹത്തെ ഒന്നടങ്കം ലൈംഗീകമായി ചൂഷണം (1) Narayana Guru and IDIGA Community (1) Narayana Guru with Chattampi Swami and Teerthapadar Image (1) Narayana Guru with Rabindranath Tagore Image (1) Narayana Guru's birthplace in Chempazhanti Image (1) Narayana Guru's sisters later in life Image (1) Need to practice Sree Narayana Guru in daily life: Swami Guruprasad (1) ONE CASTE FOR MAN (1) Organizational Structure of S.N.D.P yogam (1) Origin and History of Illathu Pillai Community (1) Origin of Ezhavas-Dravidian link (1) Origin of caste ezhava (1) Original Dwellers of Kerala (1) Other Backward Class - OBC (1) PRAPANCHA SRISTI(Creation) (1) Paliyam Plate : Buddhism in KERALA (1) Perunnadassery a prominent Ezhava Channar family of Kadakkavoor (1) Philosophy of Sree Narayana Gurudevan (1) Pillathadam-gurudevan's meditations place (1) Proud to be a HINDU (1) Quotes of Sree Narayana Gurudevan (1) R Shankar പേരിലുള്ള തപാല്‍ സ്റ്റാമ്പ്‌ (1) Rationalism and atheism Gurus view (1) Remembering years in the life of sree narayana guru (1) S.N. TRUST INSTITUTIONS (1) S.N.D.P Yogam General Secretaries (1) S.N.D.P Yogam Presidents (1) SAHODARAN AYYAPPAN (1) SNDP YOGAM (1) SNDP Yogam - After Sree Narayana Guru (1) SNDP Yogam Youth Movement (1) SNDP origin discussion happened tree (1) SNDP registration Certificate (1) SNDP was registered on 15th May-1903 (1) SNDP യോഗത്തിന്റെ ആദ്യ വാര്‍ഷിക യോഗത്തിന്റെ ഫോട്ടോ (1) SOCIAL REFORMS (1) SREE NARAYANA DHARMA SANGHAM (1) SREE NARAYANA GURUDEVAN- HIS TEN COMMANDMENTS (1) Sabarimala and Kerala’s Buddhist Tradition (1) Sachidanandan Gurudevans driver (1) Sadguru Sivalingadasa Swamikal (1) Samadhi Mandapam Image (1) Samadhi Procession Photo (1) Sankarananda Swamikal (1) Satyavrutha Swamikal (1) Silver dish used by Sreenarayanagurudevan (1) Sivagiri Mutt (1) Sivagiri Pilgrimage Messages (1) Sree Narayana GURU IN Sreelankan stamp (1) Sree Narayana GURU in Talassery photograph (1) Sree Narayana Guru Statue at Ambedkar Park (1) Sree Narayana Guru philosophy (1) Sree Narayana related websites (1) Sree narayan gurus original photo (1) Sree narayana effect- The Hindu article (1) Sree narayana gurudevan and Mahakavi Kumaran Ashan photo (1) Sree narayanaguru in fiction (1) Sree narayanaguru temples (1) Sree narayanaguruliterature (1) Sreemoolavasam Buddha Vihara in Kerala (1) Swami AananthaTheerthar (1) Swami Dharma Theerthar (1) Swami Earnest Clark (1) THE APOSTLE OF SOCIAL EQUALITY Dr. K.I. Vasu (1) THE GOLDEN WORDS OF SREE NARAYANA GURUDEVAN (1) THE LAST DAYS (1) THE PHILOSOPHY OF THE GURU (1) THE VIRTUE THAT IS JAGATH GURU (1) THE WAY OF THE GURU (1) TK മാധവന്‍ (1) The Buddhist History of Kerala (1) The First Organized Religions in Kerala (1) The Guru's Ideal Woman (1) The Reason Behind nair caste Became Backward (1) The Universal Guru- by Guru Nitya Chaithanya Yati (1) The Virtue that is Ezhava/Thiyya (1) The Way of the Guru Dr. P. Natarajan (1) The proverbs against EZHAVA (1) Theosophical society about GURU (1) Thomasleeha its a guess or miss (1) Thycadu Ayya swamikal- Yoga guru of Sree Narayana Gurudevan (1) Traces of Buddhism in Kerala (1) Unlikely cousins: Ezhava and Jat Sikh (1) Upper caste politicians hate Modi (1) Vaideeka mutt - sivagiri-photo (1) Valuable messages from Sree Narayana Guru for happy life (1) Varanappally Family House Image (1) Vatteyuthu : Buddhist centre of ancient Kerala (1) Vayalvaram House (1) Vidyananda Swamikal (1) WHY SREE NARAYANA GURU IS NOT KNOWN TO THE WORLD? (1) What all things we need basically when we start a business (1) What is the contribution of Buddhism in Ayurveda ? (1) Where was Sreemoolavasam? (1) Who Discovered Gravity? (1) Young Sree Narayana GURU Photo (1) prayer room of sree narayana gurudevan at sivagiri-photo (1) sree narayana gurus own handwritting (1) tipu sultan curel Hindu destroyer (1) tipu sultan the cruel ruler in South INDIA (1) അംബിലെഴതു തറവാട് (1) അംബേദ്‌കർ ബുദ്ധ മതം സ്വീകരിച്ചു പറഞ്ഞത് (1) അഗ്നിഹോത്രി പ്രടിസ്ട നടത്തിയ ക്ഷേത്രത്തിലും അയിത്തം (1) അഞ്ഞുതെങ്ങില്‍ കടലിനോടു അടുത്ത് ഗുരു സ്ഥാനം കണ്ട കിണര്‍ (1) അദ്ധ്വാനമൊന്നുമില്ലാതെ പണക്കാരാകാമെന്നുമുള്ള അതിമോഹം-പോൺസി സ്കീം (1) അനാചാരങ്ങളെ പരാമർശിച്ചുകൊണ്ട്‌ ആശാൻ (1) അപൂര്‍വ നിധിയായി ഈ ചാരുകസേര (1) അമ്മ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ? (1) അയനിക്കൽ ബാലൻ എന്ന സമുദായ സ്നേഹി (1) അയിത്തം ഉണ്ടാക്കുന്ന ദേവസ്വങ്ങള്‍ പിരിച്ചുവിടണം കോടതി (1) അയിത്തം കാണിച്ചിട്ട് ഒരു കാര്യവുമില്ല- വെള്ളാപ്പള്ളി നടേശൻ . (1) അയിത്തം പുതിയ രൂപത്തിൽ (1) അയിത്തം സ്ഥാപിച്ചെടുക്കാൻ പാമ്പുംമേക്കാട്ടെയും മണ്ണാരശാലയും (1) അയിത്തനെതിരെ ബാലനായ ശ്രീ നാരായണ ഗുരു സ്വാമികള്‍ (1) അയോധ്യ ചരിത്ര വഴികളിലൂടെ (1) അയ്യപ്പ ചരിതം: സത്യവും മിഥ്യയും (1) അയ്യപ്പസന്നിധിയില്‍ ഗുരുദേവനെക്കുറിച്ചു പാടാന്‍ സമ്മതിക്കാത്തത് (1) അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രം (1) അരുവിപ്പുറത്തെ മഹാഗണി (1) അവര്‍ണ്ണനായ ദേവസ്വം സെക്രട്ടറി വി.എം.ശശിയുടെ അംഗത്വം (1) അവർണ്ണ സമുദായത്തിൽ ജനിയച്ചയാൾ പ്രധാനമന്ത്രി ആകാനുള്ള സാധ്യത തെളിയുന്നു (1) അവർണ്ണർ അടിമകളും ആയിരുന്നു (1) അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ കയറരുത് ? (1) അർദ്ധനാരീശ്വരസ്തവം (1) ആട്ടിന്‍തോലണിഞ്ഞ മത പ്രചാരകരെ തിരിച്ചറിയുക (1) ആത്മോപദേശശതകം (1) ആദ്യത്തെ 4 വനിതാ മന്ത്രിമാര്‍ ഈഴവ സ്ത്രീകള്‍ (1) ആരാണ്ര് ഈഴവരെ സംഘ്ടിക്കുന്നതില്‍ നിന്നും അകറ്റിയത് (1) ആരെ ദൈവമായി കാണണം (1) ആര്യമാരുടെ ദ്രവിടരും ആയിട്ടുള്ള വ്യത്യാസം (1) ആര്യവേപ്പ് - ഏറ്റവും ശ്രേഷ്ഠമായ വൃക്ഷ (1) ആര്‍ ശങ്കര്‍ - തലയെടുപ്പോടെ നടന്നു നീങ്ങിയ നേതാവ് (1) ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആദ്യത്തെ നവോത്ഥാന നായകന്‍ (1) ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ കുടുംബ വീട് (1) ആലപ്പുഴക്കാരനായ ഷുക്കൂറേ (1) ആലുവ അദ്വൈതാശ്രമം ശതാബ്ദി വികസനക്ഷേമ പരിപാടികള്‍. (1) ആശാന്‍ ഇത് എഴുതിയത് ആര്‍ എസ് എസ് ഉണ്ടാകുന്നതിനു മുമ്പാണ് (1) ഇ.എം.എസ് നമ്പൂതിരി എന്ന പെരുങ്കള്ളന്‍.. (1) ഇങ്ങനെ പോയാല്‍ ഒരു ദിവസം നാം ഹൈന്ദവര്‍ തന്നെ ഇല്ലാതാ (1) ഇട്ടി അച്യുതന്‍ ജന്മസ്ഥല സംരക്ഷണ പ്രതിജ്ഞയെടുത്തു (1) ഇത്തരം അനാചാരങ്ങള്‍ (1) ഇനി നമ്മുടെ ക്ഷേത്രങ്ങള് ക്രിസ്ത്യാനികളുടെ പള്ളികളുടെ മാതൃകയില് (1) ഇനി നാം ശ്വാസം എവിടെ നിന്നു പിടിക്കണം (1) ഇനിയും ഒരു ടി.കെ. മാധവന്‍ ഉണ്ടാകുമോ ഈ സമുദായത്തെ നയിക്കാന്‍? (1) ഇന്ത്യ ഭരിച്ച വിദേശികൾ (1) ഇന്ത്യക്കാരുടെ ജന്മ സ്വഭാവം ആണ് മറ്റുള്ളവരെ പരിഹസിക്കുക (1) ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദുകുടുംബങ്ങളെ ഭരണകൂടവും പോലീസും പീഡിപ്പിച്ച (1) ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി ഡോ.പല്പു (1) ഇന്ദ്രിയവൈരാഗ്യം (1) ഈഴവ ചരിത്രം -ആയോധന പാരമ്പര്യം (1) ഈഴവ ചരിത്രം -വൈദ്യ പാരമ്പര്യം (1) ഈഴവ ജനതയും നല്ല പാരമ്പര്യത്തിന്റെ ഉടമകള് ആണ് (1) ഈഴവ ജോക്കറുടെ സവര്‍ണ നായകന്‍ (1) ഈഴവ നമ്പൂതിരിമാര്‍ (1) ഈഴവ മഹാ സംഗമത്തിലെ രാഷ്ട്രീയക്കാരുടെ അഭാവം (1) ഈഴവ മെമ്മോറിയൽ (1) ഈഴവ വാര്‍ത്തകള്‍ ഒഴിവാക്കുന്ന ദേശാഭിമാനി (1) ഈഴവ ശിവപ്രതിഷ്‌ഠ അരുവിപ്പുറത്തോ തലശ്ശേരിയിലോ? (1) ഈഴവനാണെന്ന് പറയാന്‍ മടി എന്തെ? (1) ഈഴവനായി ജീവിക്കുന്നത് എത്ര സുഖകരമാണ് (1) ഈഴവന്റെ രാഷ്ട്രീയം എന്നും ആദർശപരം (1) ഈഴവമഹാസാഗരസംഗമം അതിഗംഭീരം ഇനിയെന്ത്? (1) ഈഴവരും RSS ഭയവും (1) ഈഴവരുടെ സ്വത്തുക്കൾ നമ്പൂതിരിമാരുടെ കൈയിൽ അകപ്പെട്ടത് എങ്ങനെ (1) ഈഴവരെ കള്‍ച്ചറലി ബാക്ക്വേര്‍ഡ് കമ്മ്യൂണിറ്റി ആക്കാന്‍ ? (1) ഈഴവരെ കൂട്ടക്കൊല ചെയ്ത വേലുത്തമ്പി ദളവ (1) ഈഴവരെ പുകഴ്ത്തുന്നതില്‍ മനോരമയ്ക്ക് നൂറു നാവ് (1) ഈഴവരെക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍ (1) ഈഴവരെക്കുറിച്ച് ഒരു പഠനം (1) ഈഴവര്‍ നടന്നത് ശാക്യമുനി തെളിച്ച വഴിയിലൂടെ (1) ഈഴവര്‍ക്ക് എന്താണ് അപ്രമാദിത്യം ? (1) ഈഴവര്‍ക്ക്‌ ഹിന്ദുമതം സ്വന്തം അടിമകള്‍ക്ക്‌ ചങ്ങലയും-സഹോദരന്‍ (1) ഈഴവസമുദായത്തിൻറ്റെ മുൻകാല രാഷ്ട്രീയ സാഹസചരിത്രം (1) ഈഴവസമുഹത്തിന്‍റെ വ്യവസായങ്ങള്‍ നോട്ടപുള്ളികളോ ? (1) ഈഴവാ നീ ഉണരൂ (1) ഈഴവർ ഹിന്ദുക്കളാണോ? (1) ഈഴവർക്ക് എന്നാത്തിൻറ്റെ കേടാന്നേ? (1) ഈശ്വരന്‍ വിശ്വസിക്കുവാന്‍ ഉള്ളതല്ല; മറിച്ച് അറിയുവാന്‍ ഉള്ളതാണ്. (1) ഉണ്ണിയാര്‍ച്ച is an Ezhava (1) ഉണ്ണിയാർച്ച (1) എനിക്ക് എന്റെ രാജ്യം ആണ് വലുത്: നരേന്ദ്ര മോഡി (1) എന്താണ് ഗുരു ദര്‍ശനത്തിന്റെ കാതല്‍ ? (1) എന്താണ്‌ ശ്രീനാരായണ ദര്‍ശനം? (1) എന്തിനാണ് മനുഷ്യനു മതവിശ്വാസം (1) എന്ത് കൊണ്ടാണ് കറുത്തവരോട് വിവേചനം കാണിക്കുന്നത് (1) എന്ത് കൊണ്ട് ശ്രീ നാരായണ ഗുരുവിന്റെ പേരില്‍ ഒരു യുനിവെര്സിട്ടി ഇല്ല (1) എന്‍റെ ഗുരു എന്‍റെ ദൈവം (1) എബ്രഹാമിന്റെ കസേര (1) എല്ലാ ബ്രാഹ്മണരും ഹിന്ദുക്കൾ ആണോ? (1) എല്ലാവരുടേയൂം ആരാധനാലയങ്ങള്‍ക്ക് വിവരാവകാശനിയമം (1) എഴുത്തച്ചന്‍ ശൂദ്രന്‍ ആയിരുന്നു (1) എവിടെ ശിവഗിരി സ്നേഹികള്‍? (1) എസ് എന്‍ ഡി പി കഴിഞ്ഞ നൂറ്റാണ്ടും വര്ത്ത മാനകാല വെല്ലുവിളികളും (1) എസ്.എന്‍ .ഡി .പി.യോഗം സെക്രട്ടറിക്ക് ഗുരുദേവന്‍ അയച്ച സന്ദേശം (1) എസ്.എൻ ട്രസ്റ്റ് സ്കൂളുകളിൽ ഗുരുദേവ ദർശനം പാഠ്യവിഷയം (1) എസ്സ്.എൻ.ഡി.പി ജാതി പറയുമ്പോൾ (1) എൻ.ഡി.പി.യോഗത്തിന്റെ ആദ്യത്തെ സംഘടനാ സെക്രട്ടറി ടി.കെ. മാധവൻ (1) ഏകത്വത്തില് നാനാത്വവും നാനാത്വത്തില് ഏകത്വവും (1) ഏകമതദര്‍ശനത്തെക്കുറിച്ചുള്ള ഗുരുവചനം (1) ഏപ്രിൽ 13 - ജാലിയൻ വാലാ ബാഗ് ദിനം (1) ഒന്നാം റാങ്കുകാരന് ഏറ്റവും ചെറിയ സ്ഥാനം (1) ഒന്നാമന്‍റെ(ഡോക്ടര്‍ പല്പ്പു്) പേര് ലിസ്റ്റില്‍ ഇല്ല (1) ഒന്നും ചെയ്യാതിരുന്നത്‌ കേരളമെന്ന്‌ സ്വാമി ഗുരുപ്രസാദ്‌ (1) ഒരു തമിഴ്‌ശ്ലോകം (1) ഒരു തിയ്യന്‍ ചേകവന്റെ അഭ്യര്‍ത്ഥന (1) ഒരു തീയ്യന്‍ (1) ഒരു രസകരമായ സംഭവം (1) ഒരു റിക്ഷയുടെ കഥ. (1) ഒരു സമുദായ ശക്തിയുടെ ആവശ്യകത കുമാരനാശാന്‍ (1) ഓണാഘോഷങ്ങള്ക്കിടയില്‍ മുങ്ങിപ്പോയിരുന്ന ചതയദിന ആഘോഷം (1) ഓണ്‍ലൈന്‍ അയിത്തം (1) ഓരോ സമുദായത്തിലും പ്രത്യേകം വിവാഹസമ്പ്രദായങ്ങള്‍ (1) ഓരോ ഈഴ്ഴവന്റെയും അടിസ്ഥാന ഭാവം പുച്ച്ചമാണ് (1) ഔറംഗസേബ് എന്ന വംശീയ വേറിയന്‍ (1) കണ്ടാല് അറിഞ്ഞു കൂടെങ്കില് പിന്നെ കേട്ടാല് അറിയുന്നതെങ്ങനെ ? (1) കന്യാകുമാരിയും കന്യകാ മേരിയും പിന്നെ സ്വാമി വിവേകാനന്ദനും (1) കമ്മ്യൂണിസ്റ്റ് പാർട്ടി : ഈഴവദുർവിധിയുടെ പര്യായം (1) കരിന്തണ്ടന്‍. (1) കളവങ്കോടം അര്‍ദ്ധനാരിസ്വര ക്ഷേത്രം (1) കഴകം അല്ലെങ്കിൽ സ്ഥാനം (1) കാന്‍സര്‍മാറ്റന്‍ മരുന്ന് (1) കാലാതീതമാകുന്ന ഗുരുവചനങ്ങള്‍ (1) കാവി നിറത്തിന്റെ പ്രത്യേകത (1) കുടുംബാസൂത്രണം ഹിന്ദുക്കള്‍ക്ക്‌ മാത്രമുള്ളതല്ല: വെള്ളാപ്പള്ളി (1) കുട്ടികളില്‍ സമ്പാദ്യശീലം വളര്ത്തുക (1) കുണ്ഡലിനിപ്പാട്ട് (1) കുമരകം ശ്രീ കുമാരമംഗലം ദേവസ്വം ഓഫീസ് (1) കുമാരനാശാൻ മുർകൊത്ത് കുമാരൻ ഫോട്ടോ (1) കുറൂളി ചേകോന്‍ (1869-1913) (1) കേരള കൗമുദി ടി.വി ചാനൽ (1) കേരളകൗമുദിയുടെ തുടക്കത്തെപ്പറ്റി അല്പം ചിലത് (1) കേരളത്തിലെ ആദ്യകാല ഈഴവരും ബുദ്ധമതവും (1) കേരളത്തിലെ ആദ്യതൊഴിലാളി പ്രസ്ഥാനം (1) കേരളത്തിലെ സ്വീകരണം ഹൃദയസ്പർശം: മോഡി (1) കേരളത്തില്‍ എരപ്പാളികള്‍ അല്ലാത്ത ഒരു വിഭാഗമുണ്ടെങ്കില്‍ അത് ഈഴവരാണ് (1) കേരളത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും: ഡോ.സ്വാമി (1) കേരളീയരും - ചില ചരിത്ര കഥക ളും (1) കൊച്ചി രാജാവ് ആദ്യമായി എസ്.ഐ യായിട്ടു നിയമനം നല്കിയ ഈഴവൻ (1) കൊടുങ്ങലൂര്‍ താലപ്പൊലിയും കൊട്ടാരവും ഈഴവരും (1) കൊടുങ്ങല്ലൂർ അഴി മുതൽ പൊന്നാനി അഴി വരെ പല തിയ്യ തറവാടുകളും (1) കോണ്‍ഗ്രസിന്റെ കേരളത്തിലെ സവർണ മുഖം (1) കോലതീരേശസ്തവം (1) ക്ഷേത്രങ്ങളിൽ അർത്ഥ നഗ്നരാവുന്നത (1) ക്ഷേത്രങ്ങളെ കുറിച്ച് ഗുരുദേവന്‍ പുറപ്പെടുവിച്ച സന്ദേശം (1) ക്ഷേത്രങ്ങളെകുറിച്ച് ഗുരുദേവ൯ (1) ക്ഷേത്രപ്രവേശന വിളംബരം (1) ക്ഷേത്രാവശിഷ്ടങ്ങള്‍ക്കായി പൂനൂര്‍ പുഴയില്‍ വീണ്ടും തിരച്ചില്‍ നടത്തി (1) ഗലീലിയോയ്ക്ക് നേരെയുള്ള മതകുറ്റവിചാരണ (1) ഗാന്ധിജിയുടെ അയിത്തം മാറ്റിയ ഗുരു (1) ഗുരു എന്തിനാണ് പ്രതിഷ്ഠകള്‍ നടത്തിയത്? (1) ഗുരു എന്ന ദൈവം (1) ഗുരു ദേവന്‍ എന്നാ കവി (1) ഗുരു ദൈവമോ.. അതോ മനുഷ്യനോ.. ? (1) ഗുരു മുനി നാരായണ പ്രസാദ്‌ (1) ഗുരു വാണി (1) ഗുരു ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ തേന്മാവ് (1) ഗുരു: (1) ഗുരുചരണം ശരണം (1) ഗുരുദേവ നിന്ദയരുത്‌ (1) ഗുരുദേവ പ്രഭാഷണം (നിമിഷ രമേശൻ ) (1) ഗുരുദേവ സന്നിധിയിൽ രാമായണം വായിക്കുന്നതിനു മുന്നേ (1) ഗുരുദേവജയന്തി ഉദയാസ്തമന പൂജ (1) ഗുരുദേവനെ കുറിച്ചുള്ള കഥകളി നടത്തുന്നത് ശരിയല്ലെന്ന് തൃപ്രയാർ തന്ത്രി (1) ഗുരുദേവനെ നിന്ദിക്കുന്ന ചരിത്രം മാത്രമുള്ള സിപിഎം നേതാക്കള്‍ (1) ഗുരുദേവന് നെയ്‌വിളക്ക് (1) ഗുരുദേവന്റെ ജനനത്തെപ്പറ്റിയുള്ള പ്രവചനങ്ങൾ (1) ഗുരുദേവന്‍ -ലോകഗുരു (1) ഗുരുദേവന്‍ : വേദാന്തം അധികമൊന്നും പടിക്കുവാനില്ല (1) ഗുരുദേവന്‍ ഈഴവന്‍ ആയതു എങ്ങനെ ? (1) ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കിടക്ക (1) ഗുരുദേവന്‍ എന്നാ സാമുഹിക പരിഷ്കര്‍ത്താവ്‌ (1) ഗുരുദേവന്‍ എന്നും യുവമനസ്സുകള്‍ക്കൊപ്പം (1) ഗുരുദേവന്‍ ജനിച്ച ഈഴവ സമുദായത്തില്‍ ജനിക്കാന്‍ ഭാഗ്യം വേണം (1) ഗുരുദേവന്‍ ജീവിച്ചിരുന്നപ്പോള്‍ സ്ഥാപിച്ച ആദ്യത്തെ ഗുരുദേവപ്രതിമ (1) ഗുരുദേവന്‍ തലശ്ശേരിയില്‍ എത്തിയപ്പോള്‍ ഉള്ള ഫോട്ടോ (1) ഗുരുദേവന്‍ മംഗലാപുരത്ത് എത്തിയപ്പോള്‍ എടുത്ത ഫോട്ടോ (1) ഗുരുദേവന്‍ വിശ്രമത്തിനായി ഉപയോഗിച്ചിരുന്ന കല്ല്‌ (1) ഗുരുദേവന്‍റെ പേരില്‍ രണ്ടു പ്രസ്ഥാനങ്ങളുടെ ജീവന്മാരണ പോരാട്ടം മാത്രം (1) ഗുരുദേവന്‍റെ ശരിരവും പ്രകൃതിയും (1) ഗുരുദേവ൯ മഹാസമാധി ഗുരുപ്രസാദ് സ്വാമികള് വിവരിച്ചത് (1) ഗുരുദേവൻ ജീവിച്ചിരിക്കെ പ്രതിഷ്ട നടത്തിയ ജഗന്നാഥ ക്ഷേത്ര കവാടം (1) ഗുരുദേവൻ നടത്തിയ ഹോമം (1) ഗുരുദേവൻ പറഞ്ഞ ഏകജാതി- ഏകമതം- ഏകദൈവം. (1) ഗുരുദേവൻ പ്രതിഷ്ട നടത്തിയ പിള്ളയാർ കോവിൽ (1) ഗുരുദേവൻശിഷ്യനായ ബോധാനന്ത സ്വാമിയേ അയച്ചു കടൽശാന്തമാക്കിയത് (1) ഗുരുദർശനം ആനയാണ്- നമ്മൾ അന്ധരും (1) ഗുരുധര്‍മ്മം നിലനില്ക്കണം (1) ഗുരുവിനെ അറിയുന്ന ഗുരുമന്ദിരങ്ങള്‍ വേണം (1) ഗുരുവിനെ കാണാന്‍ ഒരിക്കല്‍ രണ്ടു പുലയര്‍ എത്തി (1) ഗുരുവിനെ കുറിച്ചു ആദ്യ കാലo പ്രസിദ്ധീകരിക്കപെട്ട ഗ്രന്ഥങ്ങൾ (1) ഗുരുവിന്റെ പ്രസംഗം (1) ഗുരുവിന്റെ വിദ്യഭാസത്തെ കുറിച്ചുള്ള മൊഴികൾ (1) ഗുരുവിന്‌ പണിയിച്ച കട്ടില്‍ (1) ഗുരുവും സഹോദരൻ അയ്യപ്പനും തമ്മിലുള്ള സംഭാഷണം (1) ഗൃഹനായിക ഗുണവതിയല്ലെങ്കില്‍ കുടുംബത്തിന്‌ നാശം (1) ഗോത്രവര്‍ഗ രീതിയിലുള്ള സാരിയുടുത്ത് നില്‍ക്കുന്ന കന്യാമറിയ (1) ഗോപാലന്‍ മുസിഫിനു ഉണ്ടായ പ്രത്യക്ഷഅനുഭവം (1) ചങ്ങനാശ്ശേരിയും S.N.D.P യോഗചരിത്രവും (1) ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഒരു മഹാ വിപ്ലവം (1) ചരിത്രവും സംസ്കൃതിയും അപഹരിക്കപ്പെട്ട പൂര്‍വസൂരികള്‍... (1) ചാതുര്‍വര്‍ണ്യവും അവര്‍ണരും - ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ (1) ചാതുവര്‍ന്യത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ പരസ്പരം അകന്നു (1) ചിജ്ജഡചിന്തനം (1) ചിദംബരാഷ്ടകം (1) ചില ഗുരുദേവ വചനങ്ങള്‍. (1) ചെറുകിട വന്‍കിട സംരംഭങ്ങള്‍ - ഈഴവ /തിയ്യർക്ക് ഒരു വഴി കാട്ടി (1) ചെലവ് ചുരുക്കാം സൗകര്യം കുറയാതെ (1) ചേകവന്‍ എന്ന വിളിപേര് ഈഴവനു വേണമോ? (1) ചേകവരുടെ ശ്രദ്ധയ്ക്ക് (1) ജാതി എന്നതു മരമാക്കാന്‍ നടക്കുന്നവര്‍ക്ക് (1) ജാതി ചോദിക്കാനും പറയാനും പാടില്ലെന്നത് ഈഴവനുമാത്രമുള്ളതോ (1) ജാതി പിശാചുക്കള്‍ നടനമാടുന്ന കേരള സര്‍വകലാശാല (1) ജാതി രഹിത സമൂഹം മതനിരപേക്ഷ കേരളം (1) ജാതി സങ്കല്പം - Sree Narayana GURU (1) ജാതിപ്പേർ പറഞ്ഞ് ആക്ഷേപിക്കാൻ ശ്രമിച്ചാൽ (1) ജാതിയില്‍ എനിക്കുമീതെയും എനിക്കു താഴെയും ആരുമില്ല (1) ജാതിയെക്കുറിച്­ച് സംസാരിക്കുമ്പോഴ­ൊക്കെ അസ്വസ്ഥരാകുന്നത് എന്തുകൊണ്ട് (1) ജാതിവ്യവസ്ഥ എന്ന സവര്‍ണ ഉടായിപ്പ് (1) ജീവിതം മുഴുവന്‍ പോരാടിയ ധീര ഈഴവന്‍ (1) ജ്യോതിഷം- നല്ല വരുമാനം ആണേ (1) ടാഗോര്‍ ഏറ്റവും മഹാത്മാവായി കണ്ടത് ഗുരുദേവനെ (1) ടാഗോര്‍ ഗുരുദേവനെ കുറിച്ച് പറഞ്ഞത് (1) ടി .കെ .മാധവൻ ആശ്രമത്തിൽ (1) ടി.കെ.മാധവനുമായി ഗുരു നടത്തിയ സം ഭാഷണ (1) ഡോ. പല്പു (1) ഡോക്ടര്‍ വേണു ബാപ്പു :ജ്യോതിശാസ്ത്രത്തിന്‍റെ പിതാവ് (1) തലശ്ശേരി ജഗനാഥ ക്ഷേത്രത്തിലെ ഗുരുദേവന്റെ വെങ്കല പ്രതിഷ്ട (1) തലശ്ശേരി ജഗന്നാഥക്ഷേത്രം (1) തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രം (1) താലിബാനും- ഭാരതത്തിലെ സവര്‍ന്നരും തമ്മില്‍ എന്ത് വ്യത്യാസം? (1) തിയന്‍ വന്നാല്‍ നായര് ചാടും നായര് വന്നാല്‍ തീയന്‍ ചാടും (1) തിരിച്ചറിയൂ ഈ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ (1) തിരുപ്പറകുന്ട്രംശാന്തലിംഗ സ്വാമികളുടെ സമാധി (1) തിരുവതാംകൂര്‍ രാജകുടുംബത്തിന്റെ ചില ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ (1) തിരുവിതാംകൂര്‍ ചരിത്രം; വേറിട്ടൊരു കാഴ്‌ചപ്പാട്‌ (1) തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ (1) തീയ-ഈഴവ DNA (1) തീവ്രവാദികൾ മാപ്പ് സാക്ഷികളും രക്ടസക്ഷികളും ആകുന്നുവോ (1) തുലപുരുഷ ദാനം എന്നാ തിരുവിതാംകൂറിലെ ബ്രാഹ്മണ പ്രീണനം (1) തുളു തിയ്യർ എന്ന് അറിയപ്പെടുന്ന ബില്ലവ സമുദായത്തിന്റെ യുവജന വിഭാഗം (1) തൃപ്രയാർ തന്ത്രിയുടെ കുടില തന്ത്രം (1) തെറ്റിദ്ധരിപ്പിക്കപ്പെട്ട ശ്രീനാരായണസൂക്തങ്ങൾ (1) തേവാരപ്പതികങ്കൾ (1) തൈക്കാട് അയ്യാസ്വാമി (1) ത്രിപ്പ്രയാര്‍ ക്ഷേത്രം ഈഴവ സമൂഹം ബഹിഷ്കരിക്കണം (1) ദളിതനായ മഹാബലിയെ ചവിട്ടി താഴ്ത്തിയ വാമന (1) ദുഷ്ട ചിന്ത നശിക്കണം അല്ലങ്കില്‍ ആ ഹിന്ദു മതം തന്നേ നശിക്കും (1) ദേവസ്വം ബോര്‍ഡിനെ കുറ്റം പറയാന്‍ ഹിന്ദുക്കള്‍ക്ക് എന്താണര്‍ഹത ?? (1) ദേവസ്വം ബോർഡിലെ ആയിതത്തിനു ഉള്ള തെളിവ് (1) ദൈവത്തിനും മുകളിലാണ് ഗുരു (1) ദൈവദശകം (1) ദ്രാവിഡമാഹാത്മ്യം രചന:ചട്ടമ്പിസ്വാമികൾ (1) ധനാഭിവൃദ്ധിനേടുവാന്‍ വ്യവസായം ചെയ്യു (1) ധര്‍മത്തെ പരമ്പരകളിലൂടെ അറിയുന്ന ഈഴവര്‍ (1) ധര്‍മഭട സംഗം-ബോധാനന്ദ സ്വാമികള്‍ (1) നങ്ങേലി (1) നമുക്ക് രുചികരമായ 'മതം' എങ്ങനെയാണ് ഉണ്ടാക്കുന്നത് (1) നമ്മള്‍ അവരെ വിമര്‍ശിയ്ക്കുമ്പോള്‍ (1) നമ്മള്‍ ജീവിതത്തില്‍ ഇപ്പോഴും ഓര്‍ത്തുവയ്ക്കേണ്ട ഒരു വാചകം (1) നമ്മുടെ സാമൂഹിക ജീവിതത്തിനായി ഗുരു അരുളിയ സാമാന്യധര്‍മ്മങ്ങള്‍ (1) നമ്മൾ ഹീന ജാതിക്കാർ തന്നെ (1) നരേന്ദ്ര മോഡി ശിവഗിരിയിലെത്തുന്നത് തടയാനാവില്ലെന്ന് സ്വാമി ഋതംഭരാനന്ദ (1) നളന്ദ : മതത്തിന് വേണ്ടി തീയിട്ട വിജ്ഞാന ഭണ്ടാരം (1) നളന്ദ സർവകലാശാല (1) നളന്ദ സർവകലാശാല മുഗളന്മാര്‍ തീ ഇട്ട ഭാരതത്തിന്റെ അഭിമാനം (1) നായന്മാരെയും സിറിയന്‍ ക്രിസ്ത്യാനികളെയും അഭ്യന്തരീകരിച്ചവര്‍ (1) നായരും നമ്പൂരിയും എത്ര അപമാനിച്ചാലും നമുക്ക് വിവരം വയ്ക്കൂലേ? (1) നായരുടെ ആദിമാതാവ് പുലയി (1) നാരായണഗുരു ദൈവമോ? (1) നിങ്ങളിൽ ആരാണ് തെറ്റിന്റെ പ്രലോഭനത്തിൽപ്പെട്ടു പോയത്? (1) നിങ്ങള്‍ക്ക് (ഈഴവര്‍)00))) )ആത്മവിശ്വാസം ഉണ്ടോ ? (1) നിവര്‍ന്ന നട്ടെല്ലുള്ള ഡോക്ടര്‍ പദ്മനാഭ പല്‍പു (1) നൂറ്റാണ്ട് പഴക്കം ഉള്ള ഗുരുവിന്റെ അപൂർവ ചിത്രം (1) നെയ്ക്കിണ്ടിവക്കൽ (1) നെഹ്രുവിനെ പോലും വഴിനടക്കാന്‍ അനുവദിച്ചില്ല - കേസരി ബാലകൃഷ്‌ണ പിള്ള (1) നോയ്ഡ ശ്രീ നാരായണ ഗുരുവിന്റെ വെങ്കലശില്‍പ്പം (1) നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ ഗുരുദേവ മന്ദിരം (1) ന്യൂ ഡല്‍ഹി കല്‍ക്കാജി ഗുരുദേവ പ്രതിഷ്ഠ (1) ന്യൂനപക്ഷം ഭൂരിപക്ഷത്തെ ഭരിക്കു ഹിന്ദുക്കളില്ലാതാകും: വെള്ളാപ്പള്ളി (1) പച്ചരിച്ചോറുണ്ടിട്ടാവണം-കൊഴുപ്പു കൂടുന്നുണ്ട് (1) പടവെട്ടും പതീനാഥ പണിക്കർ (1) പട്ടികജാതിക്കാരനെ പൂജാരി ആക്കാന്‍ മോഡി (1) പണക്കാരെ കൊണ്ടും പ്രയോജനം ഉണ്ട് (1) പണ്ഡിറ്റ് പൂർണ്ണയ്യ (1) പഴയ പാട പുസ്തകത്തിൽ ഈഴവ സമുദായത്തെ സംബന്ധിക്കുന്ന വിവരണം (1) പഴയ ഹിന്ദു മണ്ഡലത്തിന്റെ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ (1) പാന്തപ്രശോഭിനി ശ്രീ സുബ്രമണ്യ ക്ഷേത്രം (1) പിണ്ഡനന്ദി (1) പിതൃബലി - ഗുരുവിന്റെ അഭിപ്രായം (1) പുന്നപ്ര വയലാർ വിപ്ലവത്തിൻറ്റെ പ്രധാനപ്പെട്ട നാല് കാരണങ്ങളുണ്ട് (1) പുരാതന ഈഴവ ഭവനം പാറ്റൂർ വലിയ വീട്ടില് (1) പൂത്തട്ട തിയ്യ തറവാട് (കണ്ണൂർ ) (1) പ്രിയ മോഡി.. ഹൃദയം നിറഞ്ഞ നന്ദി (1) പ്രേമം നടിച്ചു പെണ്‍കുട്ടികളെ വഴി തെട്ടിക്കുന്നത് (1) ഫിലഡല്‍ഫിയ ഗുരുദേവ മന്ദിരം (1) ബഹുജന്‍ പാര്‍ട്ടിയുടെ സ്ഥാപക പ്രസിഡണ്ട്‌ അയ ദാദ സാഹിബ്‌ കണ്ഷി റാം (1) ബില്ലവർ അഥവാ വില്ലവർ (1) ബുദ്ധനിൽ നിന്ന് അയ്യപ്പനിലെക്കുള്ള ദൂരം (1) ബുദ്ധനും പോത്തനും (1) ബുദ്ധന് നേരെ വലിച്ചെറിഞ്ഞ കല്ല് (1) ബുദ്ധന്‍ തന്നെ അല്ലെ ശാസ്താവും (1) ബ്രാഹ്മണനല്ലാത് തതിനാല്‍ ക്ഷേത്ര പൂജാരിക്ക് മര്‍ദ്ദനം (1) ബ്രാഹ്മണര്ക്കുള്ള സംവരണം (1) ബ്രാഹ്മണര്‍ ഭൂസ്വാമിമാരായത് (1) ഭാരത ചരിത്രത്തില്‍ ടിപ്പു എന്ന കൊലയാളിക്കുള്ള സ്ഥാനം (1) ഭാർഗ്ഗവരാമൻ എന്ന ഒളിപ്പോരാളിത്തലവൻ (1) മംഗലാപുരം ഗോകർണ്ണനാഥ ക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ട (1) മടങ്ങി പോകാം നമുക്ക് യോഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് (1) മണി ചെയ്ത കുറ്റംസൂപ്പര്‍ സ്റ്റാറുകളാണ് ആണ് ചെയ്തതെങ്കില്‍ (1) മതേതരത്വം-ഇതരമതങ്ങളെ ബഹുമാനിക്കുന്ന ചെയ്യുന്ന ഏകമതം ഹിന്ദുമതം (1) മദര്‍ തെരേസയുടെ നിഗൂഢതകള്‍....--- ---.. (1) മദ്യം ഒരു വ്യക്തിയുടെ വിശേഷബുദ്ധിയെ നശിപ്പിക്കുമെന്ന് ഗുരു (1) മദ്യം വിഷമാണ് (1) മദ്യത്തിനു സുര എന്ന പേര് വരാന്‍ ഉണ്ടായ കാരണം ഭഗവാന്‍ ബുദ്ധ പറഞ്ഞ കഥ (1) മദ്യപാനി നേതാവായ കഥ (1) മനനാതീതം (1) മനുഷ്യനെ മനുഷ്യനായി കാണുന്ന സനാതന ധര്‍മ്മം പുലരണം (1) മനുഷ്യനെ മയക്കുന്ന കറുപ്പോ ഈ വെളുപ്പ്‌ ? (1) മനുഷ്യര്‍ ഇതില്‍ക്കൂടുതല്‍ എങ്ങനെ അധപതിയ്ക്കാനാ (1) മനുഷ്യര്‍ എങ്ങിനെ പിറന്നു? (1) മനുഷ്യവകാശ൦ എന്നത് ഇന്ത്യയില്‍ ദേശദ്രോഹികളെ ന്യയീകരിക്കലകുന്നുവോ (1) മനുഷ്യസ്‌നേഹത്തെ മതമാക്കിയ യോഗി (1) മനുസ്മൃതിയിലെ ചില നിയമ നിര്‍ദേശങ്ങള്‍... (1) മനുസ്മ്രിതി ആണ് ലോകത്ത് ആദ്യമായി സംവരണം കൊണ്ടുവന്നത് (1) മന്നത്തിന്‍റെ കപട ദളിത്‌ സ്നേഹം (1) മന്നത്ത് പത്മനാഭന്‍റെ ദളിത് സ്‌നേഹമെന്ന കാപട്യം (1) മന്നനാർ കേരള ചരിത്രത്തിലെ ഈഴവ രാജവംശം (1) മരിച്ചു കൊണ്ടിരിക്കുന്ന ഭാരതം (1) മരിച്ചു സ്വര്‍ഗത്തില്‍ ചെന്നാല്‍ അവിടെയും ഈഴവനായിരിക്ക (1) മറ്റുള്ള ദൈവങ്ങളും ഗുരുദേവനും തമ്മിലുള്ള വ്യതാസം (1) മലയാള സ്വാമിയും വ്യാശാശ്രമവും (1) മഹാഭാരതം എഴുതിയ വേദവ്യാസന്‍ (1) മഹാസമാധിദിനം അവധിദിനം ആക്കിയത് സഹോദരന്‍ അയ്യപ്പന്‍ (1) മാമ്പലം വിദ്യാനന്ദസ്വാമികള്‍ (1) മിതവാദി സി കൃഷ്ണന്‍ (1) മിശ്രഭോജനം-സഹോദരൻ അയ്യപ്പൻ (1) മുത്തപ്പന്‍റെ കഥ (1) മുത്തുചിപ്പിയുടെയുള്ളില് മുത്തുണ്ടാവുന്നതെങ്ങനെ ? (1) മൃഗബലിയിലെ മതേതരത്വം (1) മേല്‍വിലാസം വെറും ഒരു സിനിമയല്ല (1) മോഡി ശിവഗിരിയിൽ വന്നാലെന്താ? (1) യോഗസ്ഥപകന്‍ ഡോ.പല്‍പു ചെയ്ത പ്രസംഗത്തില്‍ (1) രണ്ടു ഈഴവന്മാര്‍... ചില സത്യങ്ങള്‍ (1) രാജ്യം രക്ഷിക്കാന്‍ കഴിവില്ലാത്ത പാര്‍ട്ടിക്കു വോട്ടു കൊടുക്കരുത് (1) രാഷ്ട്രിയപാർട്ടികളുടേ നടപ്പിലാക്കപ്പെട്ട നിഗൂഡ നയം? (1) രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇരയും വെട്ടക്കാരനും ഈഴവര്‍ (1) ലോകമോക്ഷത്തിനായി ഗുരുദേവനിലേക്കു മടങ്ങാം (1) വടക്കന് പാട്ടുകള് - വലിയ ആരോമല് ചേകവര് (1) വണ്ണാത്തി മാറ്റ് (1) വയനാട്ടു കുലവന്‍ (തൊണ്ടച്ചന്‍ ) (1) വള്ളിക്കുന്നം പഞ്ചായത്തിലെ - മേനി സമരം (1) വാരണപള്ളി കുടുംബാംഗം പണി കഴിപ്പിച്ച ഗുരുമന്ദിരം (1) വാലി പറമ്പിൽ കുടുംബം (1) വാല് എന്താ മനുഷ്യന് ഇല്ലത്തെ (1) വിദ്യ അല്ല ധര്മ്മം ആണ് സര്‍വ്വശ്രേഷ്ടമായ സമ്പത്ത് (1) വിദ്യയാണ് ഈ ലോകത്തിലെ ഏറ്റവും മൂര്ച്ചയുള്ള ആയുധം (1) വിനായകാഷ്ടകം (1) വിനായക് ദാമോദര്‍ സവര്‍ക്കര്‍ നമ്മള്‍ മരന്ന വീര പുരുഷന്‍ (1) വിരുദ്ധന്‍ എന്നാല്‍ എന്താ അര്‍ത്ഥമാക്കുന്നത് (1) വിവാഹ ധൂര്‍ത്ത് (1) വിശ്വ മാനവീയതയുടെ മൂല മന്ത്രം (1) വിഷ്ണ്വഷ്ടകം (1) വീര ഉദ്ധം സിംഗ് സിംഗ് ജന്മദിനം (1) വെളിച്ചമേ നയിച്ചാലും (1) വെള്ളപ്പള്ളി ജനസംഖ്യാനിയന്ത്രണവിരോധ പ്രസ്താവനയുടെ കാണാപ്പുറങ്ങളും (1) വെള്ളാപ്പള്ളിനടേശന്‍ ഒരു തീവ്രഹിന്ദുത്വ വാദിയാന്നോ (1) വെള്ളാപ്പള്ളിയും ഗുരുവും (1) വെള്ളാപ്പള്ളിയുടെ ഇംഗ്ളീഷിലുള്ള ജീവചരിത്രം (1) വേട്ടയാടപ്പെടുന്ന ഈഴവന്‍ (1) വേലുത്തമ്പി ദളവാ യഥാർത്ഥത്തിൽ ഒരു രാജ്യസ്നേഹി ആണോ? (1) വൈക്കം സത്യഗ്രഹം നവതിയുടെ നിറവില്‍ (1) വ്യവസായം കൊണ്ട് അഭിവൃത്തി ഉണ്ടാകുക (1) വ്യാജ ഡോക്ടര്‍ ആകാം പക്ഷെ ഈഴവന്‍ പാടില്ല (1) വർഗീയതയുടെ അടിസ്ഥാനം (1) ശക്തിയാര്‍ജ്ജിച്ചാല്‍ ഭരണം ഈഴവര്‍ക്കുള്ളതാകും (1) ശങ്കരം കുമാരത്തെ കുഞ്ഞയ്യപ്പൻ തണ്ടാനെ (1) ശങ്കരം കുമാരത്ത് (ചങ്ങരം കുമാരത്ത് )തറവാട് (1) ശങ്കരം കുമാരത്ത് അച്ഛൻ ക്ഷേത്രം (1) ശങ്കരനന്ദ സ്വാമികൾ സ്വന്തം അനുഭവം ഇങ്ങനെ വിവരിക്കുന്നു (1) ശങ്കരന്‍ വ്യാഖ്യാനിച്ചു വെടക്കാക്കിയ ബ്രഹ്മസൂത്രം (1) ശങ്കരന്‍കുഴി-ഗുരുദേവന്‍ ശിവലിഗം മുങ്ങി എടുത്ത് (1) ശാന്തി നേടാന്‍ ഒരുവഴി പറഞ്ഞു തരുമോ? (1) ശാസ്ത്ര മുന്നേറ്റം കൊണ്ടുണ്ടായ അറിവുകള്‍ നമ്മുടെ ഭാഗ്യം (1) ശാസ്ത്രം പൌരാണികഗ്രന്ഥങ്ങളിൽ എന്ന മണ്ടത്തരം (1) ശിവഗിരി പ്രതിഷ്ട (1) ശിവഗിരി മഠത്തിനും ശാരദാനന്ദ സ്വാമികള്‍ക്കും ഒരു തുറന്ന കത്ത് (1) ശിവഗിരി മഠത്തിന് രണ്ട് കോളേജുകൾ അനുവദിച്ചു (1) ശിവഗിരിയിലെ ആത്മീയ ജ്യോതിസ്‌ (1) ശിവഗിരിയിലേക്കുള്ള നരേന്ദ്രമോദിയുടെ തീര്‍ത്ഥയാത്ര (1) ശിവഗിരിയെന്നല്ല ഏതു സ്ഥാപനവും നടത്തിക്കൊണ്ട് പോകാൻ ധനം ആവശ്യമാണ് (1) ശിവന്‍ ഇവിടെ ഇരിക്കട്ടെ നാം ശിവഗിരിയില്‍ ഇരിക്കാം (1) ശിവപ്രസാദപഞ്ചകം (1) ശിവശതകം (1) ശിവസ്തവം (1) ശിവാജിയുടെ ഹിന്ദുസാമ്രാജ്യം (1) ശുദ്രനും മനു സ്മൃതിയും (1) ശൂദ്രനെന്നോ മലയാള ശൂദ്രനെന്നോ അറിയപ്പെട്ടിരുന്ന നായര്‍മാര്‍ (1) ശൂദ്രരായി കണക്കാക്കപ്പെട്ടിരുന്ന നായന്മാര്‍ (1) ശ്രീ കുമാരമംഗലം ക്ഷേത്രത്തിലെ ഗുരുമന്ദിരം (1) ശ്രീ നാരായണ ആശ്രമം പിള്ളയാർപെട്ടി ശിവഗംഗ (1) ശ്രീ നാരായണ ഗദ്യ പ്രാര്‍ത്ഥന (1) ശ്രീ നാരായണ ഗുരു എന്ന വൈദ്യന്‍ (1) ശ്രീ നാരായണ ഗുരു ജീവിതചരിത്രം(1855–1928)മലയാളം (1) ശ്രീ നാരായണ ഗുരുദേവന്റെ അവതാരവര്ഷം . ഒരു പഠനം (1) ശ്രീ നാരായണ ഗുരുവിനെ ഈശ്വരനായി കണ്ടു ആരാധിക്കാമോ ? (1) ശ്രീ നാരായണ ഗുരുവിന്റെ പ്രതിമകളില്‍ പാല്‍ അഭിഷേകം നടത്തുകയണോ (1) ശ്രീ നാരായണ ഗുരുവിന്റെ വില്പത്രം (1) ശ്രീ നാരായണ ഗുരുവിന്റെ സിലോണ്‍ സന്ദര്‍ശനം (1) ശ്രീ നാരായണ ഭക്തോത്തംസം എം .പി .മുത്തേടത്ത് . (1) ശ്രീ മുത്തപ്പൻ (1) ശ്രീകൃഷ്ണദർശനം (1) ശ്രീനാരായണ ഗുരുദേവന്റെ ഈശ്വരീയഭാവം (1) ശ്രീനാരായണ ദർശനവും ഹിന്ദു ചിന്തയും തമ്മിലുള്ള പ്രത്യക്ഷവ്യത്യാസങ്ങൾ (1) ശ്രീനാരായണ സെൻട്രൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുക (1) ശ്രീനാരായണ സർവകലാശാല: ഒരു രൂപരേഖ (1) ശ്രീനാരായണഗുരു യഥാര്‍ത്ഥഹിന്ദു ആയിരുന്നു (1) ശ്രീനാരായണഗുരു ഹിന്ദുവാണോ? (1) ശ്രീനാരായണഗുരുദേവന്റെ ഒരുഅപൂര്‍വ്വ ഫോട്ടോഗ്രാഫ് (1) ശ്രീനാരായണഗുരുദർശനം സ്കൂൾ പാഠ്യപദ്ധതിയിൽ (1) ശ്രീനാരായണഗുരുവിന്റെ പ്രസംഗം (1) ശ്രീനാരായണധര്‍മ്മം കൃതി രചിച്ചത് (1) ശ്രീവാസുദേവാഷ്ടകം (1) ശ്രേയസ്സുണ്ടാവാന്‍ അവനവന്‍ പ്രയത്‌നിക്കേണം (1) സംഘടനാ സന്ദേശം (1) സഖാവ് പി.ഗംഗാധരനെ അറിയുമോ? (1) സദാചാരം – ശ്രീനാരായണഗുരു (1) സദാശിവദർശനം (1) സനാതന ധര്‍മ്മം എങ്ങനാണ് സ്വാര്‍ത്ഥ ധര്‍മം ആവുന്നത് (1) സനാതനധർമ്മത്തിലെ ദൈവം (1) സന്ഘടിത ന്യുനപക്ഷങ്ങള്ക്ക് മുന്നില്‍ വിയര്ക്കു ന്ന വിപ്ലവവീര്യം (1) സമുദായ സ്നേഹം വാക്കില്‍ മാത്രം ഒതുക്കിയ സമുദായ നേതൃ വേഷധാരികള്‍ (1) സമുദായത്തിലെ നിഴൽക്കുത്തുകാർ (1) സവര്‍ണബോധം മാത്രമല്ല - അധമബോധവും എതിര്‍ക്കപ്പെടണം. (1) സവർണർ പരസ്യമായി വസ്ത്രം ഉരിഞ്ഞ ദളിത്‌ യുവതി (1) സഹോദരന്‍ പുലയന്‍ അയ്യപ്പന്‍ (1) സി.കേശവന് കോഴഞ്ചേരി പ്രസംഗ (1) സിക്കുമതം കേരള സാമൂഹിക-രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ടാക്കിയ സ്വാധീനം (1) സിപിഎമ്മിലെ സവർണ്ണ സ്വാധീനം (1) സൂര്യപ്രകാശത്തില്‍ തൂങ്ങിക്കിടക്കുന്ന ആ ചെറു നീലത്തരി (1) സ്ത്രീ മേധാവിത്വം (1) സ്ത്രീകള്‍ എന്നൊന്ന് ഇല്ല (1) സ്ത്രീധനം : ഗുരുദേവ൯ (1) സ്വന്തം പൈതൃകത്തില്‍ അഭിമാനം കൊള്ളു (1) സ്വയം വഞ്ചിക്കുന്ന ഹിന്ദുമതവും-ശ്രീരാമന്‍റെ കോവിലിലെ മന്ധരമാരും (1) സ്വാനുഭവഗീതി (1) സ്വാമി വിവേകാനന്ദന്റെ വളരെ നല്ല ഒരു ഉപമ (1) ഹിന്ദു ഐക്യം : ചിന്തിക്കേണ്ട കാര്യങ്ങള്‍ (1) ഹിന്ദുക്കള്‍ എന്താ ഇങ്ങനെ ഒരു വേലി കെട്ടിനുള്ളില്‍ ജീവിക്കുന്നത്? (1) ഹിന്ദുക്കൾമറ്റുള്ളവരെപ്പോലെ ജീവിക്കാൻ പാടില്ലേയെന്ന് വെള്ളാപ്പള്ളി (1) ഹിരണ്യഗര്‍ഭം (1)